ആത്മാവിന്റെ രാജ്ഞി ഇനി ഓർമ്മ; ഇതിഹാസ ഗായിക അരീഥ ഫ്രാങ്ക്‌ലിന്‍ അന്തരിച്ചു
അമേരിക്കയിലെ പ്രശസ്ത ഗായിക അരീഥ ഫ്രാങ്ക്‌ലിന്‍ മരണപ്പെട്ടു. ഗ്രാമി അവാര്‍ഡ് ജേതാവാണ് അരീഥ ഫ്രാങ്ക്‌ലിന്‍. ആത്മാവിന്റെ രാജ്ഞിയെന്ന് അറിയപ്പെട്ടിരുന്ന ആരീഥ അർബുദത്തെത്തുടർന്നുള്ള ചിൽകിത്സയിലായിരുന്നു.
യു.എസിലെ ഡെട്രോയിറ്റില്‍ വ്യാഴാഴ്ച്ചയായിരുന്നു അന്ത്യം. കുടുംബാംഗങ്ങളാണ് മരണവിവരം പുറത്തുവിട്ടത്. നൂറ്റാണ്ടിലെ ഏറ്റവും മികച്ച പാട്ടുകാരിയെന്ന് ഖ്യാതികേട്ട ഗായികയാണ് അരീഥ. പല തലമുറയിലെ ഗായികമാര്‍ക്ക് പ്രചോദനമായിട്ടുള്ള സംഗീതസപര്യയായിരുന്നു അരീഥയുടേത്.
1942 മാര്‍ച്ച് 25-ന് ടെന്നസിയിലെ മെംഫിസില്‍ ജനിച്ച അരീഥ സുവിശേഷഗായികയായാണ് സംഗീത ജീവിതമാരംഭിക്കുന്നത്. 1956-ല്‍ സ്‌പിരിച്വല്‍സ് എന്ന പേരില്‍ ആദ്യ സംഗീത ആല്‍ബമിറങ്ങി. അഞ്ചു പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിന് തുടക്കമാകുന്നത് അവിടെയാണ്. ആദ്യ ഗ്രാമി സ്വന്തമാക്കുന്നത് 1967-ല്‍. സ്ത്രീപക്ഷവാദികളുടെ ഗീതമെന്ന് പില്‍ക്കാലത്ത് പേരുകേട്ട റെസ്‍പെക്‌ട് എന്ന സംഗീത ആല്‍ബത്തിനായിരുന്നു പുരസ്കാരം. പിന്നീട് അരീഥയെ തേടിയെത്തിയത് 17 ഗ്രാമി പുരസ്കാരങ്ങള്‍ കൂടി. റോക്ക് ആന്‍ഡ് റോള്‍ ഹാള്‍ ഓഫ് ഫെയ്‌മില്‍ ആദ്യമായി പ്രവേശനം ലഭിക്കുന്ന ആദ്യ വനിതയും കൂടിയാണ്. 2010-ല്‍ റോളിങ് സ്റ്റോണ്‍ മാഗസിന്‍ തയ്യാറാക്കിയ എക്കാലത്തെയും മികച്ച നൂറുഗായികമാരുടെ പട്ടികയില്‍ അരീഥയായിരുന്നു ഒന്നാംസ്ഥാനത്ത്.യു.എസ്.
റെസ്‍പെക്‌ട്, നാച്ചുറല്‍ വുമണ്‍, ഐ സേ എ ലിറ്റില്‍ പ്രേയര്‍, ഡേ ഡ്രീമിങ്, ജന്പ് ടു ഇറ്റ്സ് ഫ്രീ വേ ഓഫ് ലവ്, എ റോസ് ഈസ് സ്റ്റില്‍ എ റോസ് തുടങ്ങിയവയാണ് പ്രധാന ഹിറ്റുകള്‍.
https://www.facebook.com/Malayalivartha