ഇന്റർവ്യൂവിനിടെ തൊഴിലുടമയ്ക്ക് യുവതി ഹസ്തദാനം നൽകിയില്ല; പാതി വഴിയിൽ ഇന്റര്‍വ്യു നിർത്തി ഉദ്യോഗാർത്ഥിയെ തിരിച്ചയച്ച കമ്പനിയ്ക്ക് വൻതുക നഷ്ടപരിഹാരം നൽകാൻ കോടതി വിധി
സ്വീഡനിൽ ഇന്റർവ്യൂവിനിടെ തൊഴിലുടമയ്ക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ച മുസ്ലിം യുവതിയെ ഇന്റര്‍വ്യു മതിയാക്കി തിരിച്ചയച്ച സംഭവത്തിൽ കമ്പനിയ്ക്ക് വൻതുക നഷ്ടപരിഹാരമായി നൽകാൻ കോടതി വിധി.
ഫറാ അല്‍ഹാജേ എന്ന 24 കാരിയ്ക്കാണ് ഇന്റര്‍വ്യൂവിനിടെ ഇത്തരത്തിലൊരു ദുരവസ്ഥ നേരിടേണ്ടി വന്നത്. സംഭവത്തില്‍ 3426 യുറോ നഷ്ട പരിഹാരം നല്‍കാന്‍ സ്വീഡിഷ് കോടതി ഉത്തരവിട്ടു. 2016 മെയ് മാസം സ്‌റ്റോക്ക് ഹോമില്‍ വച്ചായിരുന്നു ഇന്റര്‍വ്യൂ നടന്നത്. മതവിശ്വാസപ്രകാരമാണ് താന്‍ ഹസ്ത ദാനം നടത്താന്‍ വിസമ്മതിച്ചെന്നും യുവതി തൊഴിലുടമയോട് വെളിപ്പെടുത്തിയിരുന്നു.
പകരം മുസ്ലിം വിശ്വാസത്തിന്റെ രീതിയില്‍ കൈകള്‍ നെഞ്ചോട് ചേര്‍ത്താണ് യുവതി ആദരവ് പ്രകടിപ്പിച്ചത്. പരിചയമില്ലാത്ത എതിര്‍ലിംഗത്തില്‍ പെട്ടയാളുടെ ശരീരത്ത് സ്പര്‍ശിച്ചാല്‍ ആ സ്ത്രീയെ തങ്ങളുടെ കുടുംബത്തില്‍ വിലക്കാറുണ്ടെന്നും യുവതി പറയുന്നു. എല്ലാവരും ഹസ്തദാനം നടത്തണമെന്നാണ് കമ്പനി നിയമമെന്ന് ഇന്റര്‍വ്യൂവില്‍ ഇവര്‍ തന്നോട് പറഞ്ഞതെന്നും യുവതി കോടതിയില്‍ പറഞ്ഞു. ഒടുവില്‍ യുവതിക്ക് 3426 യുറോ നഷ്ട പരിഹാരം നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
https://www.facebook.com/Malayalivartha