കാബൂളിൽ അഫ്ഗാന്‍ സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണം; രണ്ടു പേർക്ക് പരിക്കേറ്റു
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിൽ വീണ്ടും തീവ്രവാദികളുടെ ആക്രമണം. കാബൂളിലെ നയതന്ത്രകാര്യാലയത്തിന് സമീപം അഫ്ഗാന്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലാണ് ഏറ്റുമുട്ടിയത്. ആക്രമണത്തിനായി ഒൻപതോളം റോക്കറ്റുകളാണ് സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികള്‍ പ്രയോഗിച്ചത്.
ഇതോടെ കാബൂള്‍ സ്റ്റേഡിയം കനത്ത സുരക്ഷാവലയത്തിലാണ്. റെക്ക ഖാനയിലെ കെട്ടിടത്തിലേക്കാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ഡാനീഷ് വ്യക്തമാക്കി. ഇരു കൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഈദുല്‍ അദ്ഹ പ്രമാണിച്ച് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി താലിബാനുമായി നിരുപാധികം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്‍ ആക്രമണം പുറപ്പെടുവിച്ചത്. കഴിഞ്ഞയാഴ്ച അഫ്ഗാനിലെ ഗസ്‌നിയില്‍ താലിബാന്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ അഞ്ചു ദിവസം നീണ്ട ഏറ്റുമുട്ടലില്‍ 150 സൈനികരും 95 സിവിലിയന്‍സും കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha