രണ്ടു ദിവസത്തിനിടെ പെസഫിക്ക് സമുദ്രത്തിലെ റിങ് ഓഫ് ഫയറില്‍ ഉണ്ടായത് 69 ചെറു ഭൂകമ്പങ്ങള്‍ ; കൂറ്റന്‍ ഭൂകമ്പം പ്രതീക്ഷിച്ച് ലോകം
രണ്ടു ദിവസത്തിനിടെ പെസഫിക്ക് സമുദ്രത്തിലെ റിങ് ഓഫ് ഫയറില്‍ ഉണ്ടായത് 69 ചെറു ഭൂകമ്പങ്ങള്‍. ഇവയില്‍ 60 ഭൂകമ്പങ്ങളും 4.5 മാഗ്‌നിറ്റിയൂഡിലോ അതിന് മുകളിലുള്ളതോ ആണ്. ഈ ഭൂകമ്പങ്ങളെ പിന്തുടര്‍ന്ന് കൂറ്റന്‍ ഭൂകമ്പം കാലിഫോര്‍ണിയയെ തകര്‍ക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. ഭൂമിയിലെ ഏറ്റവും അപകടകരവും സക്രിയവുമായ ജിയോളജിക്കല്‍ സോണിലുണ്ടായ ഭൂകമ്പങ്ങളായതിനാൽ ഇവ ആശങ്ക വർധിപ്പിക്കുന്നു.
കുതിരലാടത്തിന്റെ ആകൃതിയിലുള്ള ജിയോളജിക്കല്‍ ഡിസാസ്റ്റര്‍ സോണാണ് റിങ് ഓഫ് ഫയര്‍ എന്നറിപ്പെടുന്നത്. ഭൂഫലക ചലനങ്ങളും അഗ്‌നിപര്‍വ സ്ഫോടനങ്ങളും വളരെ കൂടുതലുള്ള ഭൂമേഖലയാണിത്.പസിഫിക്ക് സമുദ്രത്തില്‍ അതിന്റെ തീരങ്ങളോട് ചേര്‍ന്നാണീ പ്രദേശം നിലകൊള്ളുന്നത്. ലോകത്തിലെ 90 ശതമാനം ഭൂകമ്പങ്ങളും ഇവിടെയാണുണ്ടാകുന്നത്.
ഇന്തോനേഷ്യ, ബൊളീവിയ, ജപ്പാന്‍, ഫിജി എന്നിവിടങ്ങളിൽ ഭൂകമ്പം ഉണ്ടായി. ഇതിനെ തുടര്‍ന്ന് കാലിഫോര്‍ണിയയില്‍ മാഗ്‌നിറ്റിയൂഡ് എട്ടിലോ അതിന് മുകളിലോ ഉള്ള കടുത്ത ഭൂകമ്പമുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നു. ഇത്തരം റിങ് ഓഫ് ഫയര്‍ ആക്ടിവിറ്റിയെ തുടര്‍ന്ന് കടുത്ത ഭൂകമ്ബങ്ങളും അഗ്‌നിപര്‍വത വിസ്ഫോടനങ്ങളും ഇതിനോട് അനുബന്ധിച്ച പ്രദേശങ്ങളിലുണ്ടാകുമെന്ന് സയന്റിസ്റ്റുകള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
വലിയ സാന്‍ ആന്‍ഡ്രിയാസ് ഫൗല്‍റ്റ് ലൈനിനോട് ചേർന്ന കാലിഫോര്‍ണിയ ഈ റിംഗിന്റെ കിഴക്കന്‍ അറ്റത്താണ് നിലകൊള്ളുന്നത്. ഇത് കാലിഫോര്‍ണിയയില്‍ വന്‍ ഭൂകമ്പസാധ്യതയുണ്ടാക്കുന്നതായി ഗവേഷകര്‍ മുന്നറിയിപ്പ് നൽകി. വെര്‍ജീനിയയിലെ റെസ്റ്റോണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുഎസ് ജിയോളജിക്കല്‍ സര്‍വേയിലെ വിദഗ്ദരാണ് അടുത്തിടെയുണ്ടായ സ്പേറ്റ് ഓഫ് റിങ് ഓഫ് ഫയര്‍ ആക്ടിവിറ്റിയെപ്പറ്റി വ്യക്തമാക്കിയത്. ഏറ്റവും കടുത്ത ഭൂകമ്പങ്ങളുണ്ടായിരിക്കുന്നത് ഫിജിയിലാണ്. ഇവിടെ 4.5 മാഗ്‌നിറ്റിയൂഡിലുള്ള അഞ്ച് ഭൂകമ്പങ്ങളാണുണ്ടായത്.
ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് ഫിജിയിലുണ്ടായ 5.0 മാഗ്‌നിറ്റിയൂഡിലുള്ളതാണ് ഇതില്‍ ഏറ്റവും ശക്തമായ ഭൂകമ്പമെന്നും കണ്ടെത്തിയിട്ടുണ്ട്. ഫിജിക്കും ടോന്‍ഗക്കും അടുത്തുള്ള പസിഫിക്ക് സമുദ്രത്തില്‍ ഞായറാവ്ച 8.2 മാഗ്‌നിറ്റിയൂഡിലുള്ള കടുത്ത ഭൂകമ്പമുണ്ടായി. എന്നാല്‍ സമുദ്രത്തിന് 560കിലോമീറ്റര്‍ അടിയിൽ സംഭവിച്ചതിനാൽ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇതിന്റെ ആഘാതം ഉപരിതലത്തിലേക്ക് വളരെചെറിയ തോതിലേ അനുഭവപ്പെട്ടിട്ടുള്ളൂ. ഇന്തോനേഷ്യയില്‍ ഏഴ് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു.
സോളമന്‍ ദ്വീപുകള്‍ , ബൊളീവിയ, ടോന്‍ഗ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച ഓരോ ഭൂചലനമാണ് അനുഭവപ്പെട്ടത്.റിങ് ഓഫ് ഫയറില്‍ 452 അഗ്‌നിപര്‍വതങ്ങളുണ്ടെന്നതും കടുത്ത ആശങ്ക വര്‍ധിപ്പിക്കുന്നു.
https://www.facebook.com/Malayalivartha