കാഠ്മണ്ഡുവില്‍ ഹെലികോപ്റ്റര്‍ തകർന്നു ആറു മരണം; തകര്‍ന്നു വീണ ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ച് കത്താതിരുന്നതിനാൽ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു
കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഹെലികോപ്റ്റര്‍ വനത്തിനുള്ളില്‍ തകര്‍ന്നു വീണുണ്ടായ അപകടത്തിൽ പൈലറ്റ് ഉള്‍പ്പെടെ ആറു പേര് മരിച്ചതായി റിപ്പോർട്ടുകൾ. അതേസമയം അപകടത്തില്‍ നിന്ന് യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു.
ഗോര്‍ഹ ജില്ലയിലെ സമഗുവനില് നിന്നും ഏഴ് പേരുമായി ശനിയാഴ്ച്ച കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട ആള്‍ട്ടിറ്റ്യൂഡ് എയര്‍ലൈന്‍സിന്റെ ഹെലികോപ്റ്റര്‍ കാണാതായിരുന്നു. ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ഹെലികോപ്റ്റർ നിബിഡ വനത്തില്‍ തകര്‍ന്നു വീണതായി നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിക്കുകയായിരുന്നു.
പൈലറ്റ് നിഷ്ചല്‍ കെ.സിയും അഞ്ച് നേപ്പാള്‍ സ്വദേശികളും ട്രക്കിംഗിനു എത്തിയ ജപ്പാന് വിനോദസഞ്ചാരി ഹിരോമി കൊമാസുവും (68) ഉള്‍പ്പെടെ ഏഴ് പേരായിരുന്ന ഹെലികോപ്റ്ററിലുണ്ടായിരുന്നത്. നുവകോട്ട് ജില്ലയിലെ നിബഡവനത്തിനുള്ളിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തകര്‍ ആറു പേരുടെ മൃതദേഹം കണ്ടെത്തി. നിസ്സാര പരിക്കുകളോടെ രക്ഷപെട്ട യാത്രക്കാരിയെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റി. തകര്‍ന്നു വീണ ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ച് കത്താതിരുന്നതാണ് യാത്രക്കാരി രക്ഷപെടാന്‍ ഇടയാക്കിയത്.
https://www.facebook.com/Malayalivartha