ഫ്ളോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കയുടെ കിഴക്കന്‍ തീരത്തേക്കു നീങ്ങുന്നതായി നാഷനല്‍ ഹരികെയ്ന്‍ സെന്റര്‍ ; മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ വീശുന്ന ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതായി മുന്നറിയിപ്പ്
അറ്റ്ലാൻന്റിക് മഹാസമുദ്രത്തില്‍ രൂപംകൊണ്ട ഫ്ളോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കയുടെ കിഴക്കന്‍ തീരത്തേക്കു നീങ്ങുന്നതായി നാഷനല്‍ ഹരികെയ്ന്‍ സെന്റര്‍ അറിയിച്ചു. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ വീശുന്ന ചുഴലിക്കാറ്റ് അപകടകരമാംവിധം ശക്തിപ്രാപിച്ചതായാണ് മുന്നറിയിപ്പ്. തീരദേശത്ത് താമസിക്കുന്ന മുഴുവൻ ആളുകളെയും മാറ്റി പാർപ്പിച്ചു.
മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗത്തിലാണു ചുഴലിക്കാറ്റ് വീശുക. അറ്റ്ലാൻന്റികില്‍ മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ചുഴലിക്കാറ്റിന്റെ സഞ്ചാരം. കാറ്റഗറി നാലിലുള്ള ഫ്ലോറൻസ് ചുഴലി കൊടുങ്കാറ്റ് ചൊവ്വാഴ്ചയോടെ തീരത്തോട് കൂടുതൽ അടുക്കുന്നതോടെ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. കരോളിന, വെർജീനിയ എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. കിഴക്കൻ മേഖലയിൽ 27 വർഷത്തിനിടെ വീശുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാണിത്. 1989 ൽ കാറ്റഗറി നാലിൽപ്പെട്ട കൊടുങ്കാറ്റ് വീശിയതിനെ തുടർന്ന് 49 പേരാണ് മരിച്ചത്.
https://www.facebook.com/Malayalivartha