അഫ്ഗാനിസ്ഥാനിലെ നാന്‍ഗര്‍ഹാര്‍ പ്രവിശ്യയിൽ ചാവേറാക്രമണം; 68 പേർ കൊല്ലപ്പെട്ടു, 165 ഓളം പേര്‍ക്ക് പരിക്ക്
അഫ്ഗാനിസ്ഥാനിലെ നാന്‍ഗര്‍ഹാര്‍ പ്രവിശ്യയിൽ ചാവേറാക്രമണം. അപകടത്തിൽ 165 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും 68 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പ്രവിശ്യയിലെ പ്രക്ഷോഭകരെ ലക്ഷ്യമിട്ട് നടത്തിയ ചാവേറാക്രമണമാണ് കൂട്ടക്കുരുതിയ്ക്ക് ഇടയാക്കിയത്.
പ്രാദേശിക പൊലിസ് കമാന്‍ഡറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രവിശ്യയില്‍ നിരവധി പേര്‍ പ്രതിഷേധിക്കാന്‍ സംഗമിച്ചിരുന്നു. ആച്ചിന്‍ ജില്ലയില്‍ നിന്നെത്തിയവരാണ് സ്‌ഫോടനത്തില്‍പ്പെട്ടത്. പ്രവിശ്യാ തലസ്ഥാനമായ ജലാലാബാദിനും പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തിനും ഇടയിലുള്ള ഹൈവേ പ്രതിഷേധക്കാര്‍ ഉപരോധിച്ച സമയത്താണ് സ്‌ഫോടനമുണ്ടായത്.
ഇക്കൊല്ലം ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. ഇത്തരത്തിലുള്ള ആക്രമണം ഇനിയും ഉണ്ടാവാമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഒക്ടോബറില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒത്തുകൂടുമ്പോൾ സമാനമായ ആക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha