മരത്തില്‍ നിന്ന് താഴെയിറങ്ങുന്നതിനിടെ കാൽ വഴുതി താഴേക്ക്... പത്ത് വയസ്സുകാരന്റെ മുഖത്ത് കൂടി തുളച്ച് കയറിയ കമ്പി തലയുടെ പിന്നിലെത്തി; ഗുരുതര പരിക്കേറ്റ കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി...

സേവ്യര്‍ കന്നിങ്ഹാം വീട്ടിനടുത്തുള്ള മരത്തിലെ ഏറുമാടത്തിലിരുന്ന് കളിയ്ക്കുന്നതിനിടെയാണ് കടന്നല്‍ വര്‍ഗത്തില്‍ പെട്ട പ്രാണികള്‍ കൂട്ടമായെത്തിയത്. ഇവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷതേടി തിരക്കിട്ട് താഴേക്കുള്ള ഏണിയിലൂടെ ഇറങ്ങുന്നതിനിടെ കുട്ടി പിടിവിട്ട് വീഴുകയായിരുന്നു. കബാബ് കുത്തി വെയ്ക്കുന്ന കമ്പിയിലേക്കാണ് സേവ്യര്‍ മുഖമടച്ച് വീണത്.
മൂക്കിനു സമീപം തുളച്ചു കയറിയ കമ്പി തലയുടെ പിന്‍ഭാഗത്തു കൂടി പുറത്തേക്ക് വന്നു. ഉടന്‍ തന്നെ മാതാവ് ഗബ്രിയേല കുട്ടിയുടെ ആശുപത്രിയില്‍ കൊണ്ടുപോയി. ശസ്ത്രക്രിയയിലൂടെയാണ് കമ്പി പുറത്തെടുത്തത്. ഭാഗ്യം കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായും സേവ്യറിന് വേഗം തന്നെ വീട്ടിലേക്ക് മടങ്ങാനാകുമെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
അമേരിക്കയിലെ ഹാരിസണ്‍ വില്ലയിലുള്ള സേവ്യര്‍ കന്നിങ്ഹാമിനാണ് ജീവന്‍ തിരികെ ലഭിച്ചത്. പ്രാണിശല്യം സഹിക്കാനാവാതെ മരത്തില്‍ നിന്ന് താഴെയിറങ്ങുന്നതിനിടെ വീണാണ് കുട്ടിക്ക് പരുക്കേറ്റത്. വാഷിങ്ടണ്‍. ചതുരത്തിലുള്ള കമ്പിയുടെ ആകൃതി ശസ്ത്രക്രിയ കൂടുതല്‍ സങ്കീര്‍ണമാക്കി. ചെറിയ അനക്കം പോലും മുറിവ് ഗുരുതരമാക്കുമായിരുന്നു. എന്നാല്‍ തുളച്ചു കയറിയ കമ്പി കണ്ണ്, തലച്ചോറ്, പ്രധാന നാഡികള്‍ ഇവയൊന്നും സ്പര്‍ശിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha



























