Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

ഇനി മരിച്ചവർ സംസാരിക്കും.. 3000 വർഷം പഴക്കമുള്ള 'മമ്മി'യെ സംസാരിപ്പിച്ച് ലണ്ടൻ ഗവേഷകർ.. ലോകം ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത് ചരിത്ര നിമിഷങ്ങൾക്ക്

26 JANUARY 2020 05:13 PM IST
മലയാളി വാര്‍ത്ത

ആത്മാക്കളെ കുറിച്ചുള്ള വിവരങ്ങളും പഠനവുമെല്ലാം എന്നും മനുഷ്യരെ ആവേശം കൊള്ളിക്കുന്നവയാണ്. മരണാന്തരം മനുഷ്യന്റെ ആത്മാവ് എവിടേക്ക് പോകുന്നു അഥവാ ജീവചൈതന്യം എങ്ങനെ അപ്രത്യക്ഷമാകുന്നു എന്നറിയാൻ മനുഷ്യർക്ക് പണ്ട് മുതലേ ആകാംഷയുണ്ട്. ആസ്ട്രൽ പ്രൊജക്ഷൻ എന്ന പഠന ശാഖയും ലോകത്തിലെ നിരവധി മനുഷ്യർ പരീക്ഷിക്കുന്നുണ്ട്. ബാധയൊഴിപ്പിക്കലും മന്ത്രവാദവുമൊക്കെ കേരളത്തിൽ പണ്ട് മുതൽക്കേ തന്നെ പ്രചാരത്തിലുള്ള, ആത്മാക്കളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ്. എന്നാൽ ഇവയിൽ നിന്നൊക്കെ വ്യത്യസ്തമായി അനേകം വർഷം മുൻപ് മരിച്ച വ്യക്തിയുടെ ശവശരീരത്തെ സംസാരിപ്പിച്ചിരിക്കുകയാണ് കുറച്ച് ഗവേഷകർ. റോയൽ ഹോളോവേയിലെയും, ലണ്ടൻ യൂണിവേഴ്സിറ്റിയിലെയും, യോർക്ക് യൂണിവേഴ്സിറ്റിയിലെയും, ലീഡ്സ് മ്യൂസിയത്തിലെയും ഗവേഷകരാണ് ലോകത്തെ ഞെട്ടിച്ച ഈ പഠനം നടത്തിയത്.

മരിച്ചവരുമായി സംസാരിക്കാൻ വിവിധ പ്രയോഗങ്ങൾ മനുഷ്യർ പരീക്ഷിക്കാറുണ്ട്. അതിനു സഹായിക്കുന്ന ആളുകളും ഇന്ന് സമൂഹത്തിൽ ധാരാളമാണ്. എന്നാൽ ഇവരൊക്കെ തട്ടിപ്പുകാരായി മാറുന്ന വാർത്തകളാണ് പിന്നീട് പുറത്തു വരുന്നത് . എന്നാൽ ഇനി ഇവരുടെ സഹായമില്ലാതെ തന്നെ മരിച്ചുപോയവരുമായി സംസാരിക്കാനുള്ള അവസരം ഉണ്ടാകുമെന്നാണ് പുതിയ പരീക്ഷണത്തിലൂടെ ഗവേഷകർ അഭിപ്രായപ്പെടുന്നത്. 3,000 വർഷം പഴക്കമുള്ള ഒരു പുരോഹിതൻ്റെ മമ്മിയെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗവേഷകർ സംസാരിപ്പിക്കുകയായിരുന്നു. മമ്മി സ്വരാക്ഷരസമാനമായ ഒരൊറ്റ ശബ്‌ദം പുറപ്പെടുവിച്ചു എന്നാണ് പഠനം നടത്തിയ ഗവേഷകർ അവകാശപ്പെടുന്നത്. 1099 -നും 1069 -നും ഇടയിൽ ഫറവോൻ റാംസെസ് രണ്ടാമൻ്റെ കാലത്തെ ഒരു പുരോഹിതന്റെ മമ്മിയായിരുന്നു സംസാരിച്ചത്. നെസ്യാമുൻ എന്നായിരുന്നു പുരോഹിതന്റെ പേര്.

നെസ്യാമുൻ്റെ ഭൗതികാവശിഷ്ടങ്ങൾ വളരെ നന്നായി തന്നെ സംരക്ഷിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ലീഡ്സ് ജനറൽ ഇൻഫർമറിയിലെ സിടി സ്കാനർ ഉപയോഗിച്ച് തൊണ്ട, വായ, വോക്കൽ കോഡ് എന്നിവ ഗവേഷകർ മാപ്പ് ചെയ്യുകയായിരുന്നു. തുടർന്ന് ശാസ്ത്രജ്ഞർ അതൊരു 3 ഡി പ്രിന്റിംഗ് ഉപയോഗിച്ച് പുനഃസൃഷ്ടിച്ചു. ലീഡ്‌സ് മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചിരുന്ന പുരോഹിതൻ്റെ മമ്മിയെ 1824 -ലാണ് ആദ്യമായി പുറത്തെടുക്കുന്നത്. റോയൽ ഹോളോവേയിലെയും, ലണ്ടൻ യൂണിവേഴ്സിറ്റിയിലെയും, യോർക്ക് യൂണിവേഴ്സിറ്റിയിലെയും, ലീഡ്സ് മ്യൂസിയത്തിലെയും അതിവിദഗ്ദ്ധരായ ഗവേഷകർ ചേർന്നാണ് ഈ വളരെ വിചിത്രവും എന്നാൽ ചരിത്രപരവുമായ പഠനം നടത്തിയത്.

ശബ്‌ദം പുനഃസൃഷ്‌ടിക്കാൻ ആദ്യം പുരോഹിതനെ ഗവേഷകർ സിടി സ്‍കാനറിലൂടെ കടത്തിവിട്ടു. മമ്മിയുടെ സ്വര ലഘുരേഖയുടെ വിശദമായ സ്കാനുകളും തുടക്കത്തിൽ നടത്തിയിരുന്നു. ശബ്‌ദം നഷ്‌ടപ്പെട്ട ആളുകൾക്ക് സംസാരശേഷി തിരികെ നൽകുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ശ്വാസനാളത്തിന് സമാനമായ ഉപകരണമാണ് ഇവിടെ മമ്മിക്ക് ശബ്‍ദം നല്‍കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

പുരാതന ഈജിപ്തുകാർ ആധുനിക മനുഷ്യരെക്കാൾ വളരെ പൊക്കം കുറഞ്ഞവരായിരുന്നു. ശരാശരി 5 അടി മുതൽ 5 അടി 4 ഇഞ്ച് വരെയായിരുന്നു ഇവരുടെ ഉയരം. മമ്മിയുടെ നാക്ക് പുറത്തേക്കിട്ടിരിക്കുന്നതിൽ നിന്നും പുരോഹിതന്റെ മരണത്തിന്റെ സൂചനകൾ കണ്ടെത്താമെന്നാണ് ഗവേഷകർ വെളിപ്പെടുത്തുന്നത്. അമ്പതുകളുടെ മധ്യത്തിൽ വിഷം കഴിച്ചോ അല്ലെങ്കിൽ നാക്കിൽ തേനീച്ചയുടെ കുത്തെറ്റോ ആകാം പുരോഹിതൻ മരിച്ചതെന്നാണ് ഗവേഷകരുടെ അനുമാനം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ മമ്മി, ശബ്ദങ്ങൾക്ക് പുറമെ പൂർണ്ണ വാചകങ്ങൾ പറയാൻ തുടങ്ങുമെന്നാണ് വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്. മൃദുവായ ടിഷ്യു സംരക്ഷണവും സാങ്കേതികവിദ്യയിലെ പുതിയ സംഭവവികാസങ്ങളും ആണ് വർഷങ്ങൾക്ക് മുൻപ് മരണമടഞ്ഞ വ്യക്തിയുടെ മമ്മിയെ കൊണ്ട് സംസാരിപ്പിക്കാൻ സഹായിച്ചതെന്ന് ഗവേഷകർ വെളിപ്പെടുത്തുന്നു. മരിച്ച വ്യക്തികളുടെ മൃതദേഹത്തെ സംസാരിപ്പിക്കുന്നതിലൂടെ ലോകത്ത് വളരെയധികം സംഭവ വികാസങ്ങൾക്ക് വഴിതെളിയുമെന്നത് നിസംശയം പറയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശിക്ഷാവിധി മൂന്നരയ്ക്ക്  (21 minutes ago)

രൂപക്ക് റെക്കോഡ് തകർച്ച...  (49 minutes ago)

കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ ...  (52 minutes ago)

‌മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...  (1 hour ago)

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്....  (2 hours ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (2 hours ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (2 hours ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (3 hours ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (3 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (3 hours ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (3 hours ago)

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും  (4 hours ago)

Malayali Vartha Recommends