പഞ്ച്ഷീർ പ്രവിശ്യ താലിബാൻ വളഞ്ഞു എന്തിനും പോന്ന 100 ഭീകരർ! കൊടും ക്രൂരത

അഫ്ഗാനിലെ പഞ്ച്ഷീർ പ്രവിശ്യ പിടിച്ചടക്കാൻ ഭീകരരെ അയച്ച് താലിബാൻ. വടക്ക് കിഴക്കൻ കാബൂളിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള പ്രദേശമാണ് പഞ്ച്ഷീർ. പ്രദേശത്തെ ജനങ്ങൾ സമാധാനപൂർവ്വം കീഴടങ്ങാത്തത് കാരണം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ നൂറോളം ആളുകളെ അവിടേക്ക് അയച്ചതായി താലിബാൻ അറിയിച്ചു. പ്രവിശ്യ താലിബാൻ വളഞ്ഞിരിക്കുകയാണ് എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
താലിബാൻ ഭീകരർ അഫ്ഗാൻ പിടിച്ചെടുക്കാൻ ആരംഭിച്ചത് മുതൽ പഞ്ച്ഷീർ പ്രദേശത്തെ ജനങ്ങൾ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. അഫ്ഗാൻ ഭരണകൂടത്തിന് വേണ്ടി പ്രവർത്തിച്ചവരുടെ സംഘവും അഫ്ഗാൻ പ്രതിരോധ സേനയും സംയുക്തമായാണ് താലിബാൻ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകുന്നത്. പ്രദേശത്തെ ആളുകൾ കീഴടങ്ങാതെ നിൽക്കുന്നത് താലിബാന് ആശങ്ക വർദ്ധിപ്പിച്ചു. ഇതോടെയാണ് പ്രദേശം പിടിച്ചടക്കാൻ താലിബാൻ തീരുമാനിച്ചത്.
തലസ്ഥാനം ഉൾപ്പെടെ അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകൾ താലിബാന്റെ കൈകളിൽ കൈകളിലെത്തിയെങ്കിലും കാബൂളിൽ നിന്ന് നൂറ് കിലോമീറ്റർ വടക്കുള്ള പഞ്ച്ഷീർ പ്രവിശ്യയും അതിന്റെ താഴ് വരയും താലിബാൻ ആക്രമണത്തെ ചെറുത്ത് നിന്നുകൊണ്ട് താലിബാനെതിരായ പ്രധാന ശക്തികേന്ദ്രമായി മാറിയിരുന്നു.ഇപ്പോൾ അവിടം പിടിച്ചടക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് താലിബാൻ.
അതേസമയം കാബൂൾ വിമാനത്താവളത്തിന് പുറത്തും സ്ഥിതിഗതികൾ ഗുരുതരമാണ്. രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ വേണ്ടി നിരവധി പേരാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടി നിൽക്കുന്നത്. കാബൂളിൽ നിന്നും ഇന്നും ഇന്ത്യയിലേക്ക് ആളുകളെ എത്തിക്കും. കാബൂളിൽ നിന്നും ഖത്തറിലേക്ക് എത്തിച്ച 146 പേർ ഉടൻ ഡൽഹിയിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇനിയും അഞ്ഞൂറിലധികം പേർ കൂടി അഫ്ഗാനിസ്താനിൽ ഉണ്ടെന്നാണ് വിദേശകാര്യമന്ത്രാലായം നൽകുന്ന വിവരം.
അതേസമയം താലിബാന്റെ അറിയിപ്പുകളും പ്രഖ്യാപനങ്ങളും പ്രസിദ്ധീകരിച്ചിരുന്ന ഔദ്യോഗിക വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചു. ഇംഗ്ലിഷ്, അറബിക്, പഷ്‌തോ, ദാരി, ഉറുദു ഭാഷകളിലുള്ള വെബ്‌സൈറ്റുകളാണ് വെള്ളിയാഴ്ച നിശ്ചലമായത്. ഇവ പ്രവര്‍ത്തനം നിലയ്ക്കാനുള്ള കാരണം വ്യക്തമല്ല.
അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്വന്തം രാജ്യംവിട്ട് രക്ഷപ്പെടാനുള്ള അഫ്ഗാനികളുടെ ശ്രമവും കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ദുരന്തങ്ങളും ഞെട്ടലോടെയാണ് ലോകം കണ്ടത്. ഒരാഴ്ചയ്ക്കിടെ രാജ്യം വിടാനുള്ള ശ്രമങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കാബൂള്‍ വിമാനത്താവളത്തില്‍ മരിച്ചത് 20 പേര്‍. നാറ്റോ നയതന്ത്ര ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഞായറാഴ്ച മാത്രം വിമാനത്താവളത്തില്‍ ഏഴ് പേര്‍ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും ജനങ്ങള്‍ക്ക് പരമാവധി സുരക്ഷ ഒരുക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.അതേസമയം അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന ദൗത്യം തുടരുകയാണ്. ഇന്നലെ മാത്രം മൂന്ന് വിമാനങ്ങളിലായി അഫ്ഗാനില്‍ കുടുങ്ങിയ 400 പേരെയാണ് ഇന്ത്യ തിരിച്ചെത്തിച്ചത്.
https://www.facebook.com/Malayalivartha























