Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് നഗരത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റ്

21 SEPTEMBER 2021 10:32 AM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

രണ്ടു ദിവസം മുമ്പ് അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് നഗരത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റ്.

ഏറ്റെടുക്കുക മാത്രമല്ല മുന്‍പ് കരുതിയത് പോലെ വെറും രണ്ടു പേര്‍ അല്ല മരിച്ചതെന്നും ഏറ്റവും കുറഞ്ഞത് 35 താലിബാനികളെയെങ്കിലും കാലപുരിക്കയക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചുവെന്നും ഇസ്ലാമിക് സ്‌റ്റേറ്റ് അവകാശപ്പെടുകയുണ്ടായി.

 


ഇതോടു കൂടി അഫ്ഗാനിസ്ഥാന്‍ കീഴടക്കുന്നതിലേക്കായി അധികാര സ്ഥാനത്തിന് വേണ്ടി ഒരു തുറന്ന യുദ്ധം തന്നെയാണ് താലിബാനുമായി നടത്താന്‍ പോകുന്നതെന്ന് പ്രഖ്യാപിക്കുകയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ചെയ്തിരിക്കുന്നത്. ഈ വീര വാദത്തിലൂടെ ഇസ്‌ലാമിക് സ്‌റ്റേറ്റ് താലിബാനോട് പറയുന്നത് വളരെ വ്യക്തമാണ്. നിങ്ങള്‍ വിചാരിക്കുന്നത്ര എളുപ്പമായിരിക്കില്ല നിങ്ങള്‍ക്ക് കാര്യങ്ങള്‍ അതായത് യഥാര്‍ത്ഥ യുദ്ധം ഇനി തുടങ്ങാനിരിക്കുന്നതെ ഉള്ളൂ എന്ന്


നഗരത്തിലെ മരണസംഖ്യയെക്കുറിച്ച് താലിബാന്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നന്‍ഗര്‍ഹാര്‍, ആഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ തിരിച്ചുപിടിച്ച ശേഷം താലിബാനെ ലക്ഷ്യമാക്കി ഐഎസ് ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നു ഒരേയൊരു പ്രവിശ്യയാണ്.

 

 

മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ കാലത്ത് നങ്കര്‍ഹാര്‍, കുനാര്‍ പ്രവിശ്യകളിലെ ചില ജില്ലകള്‍ ഐഎസിന്റെ ഹൃദയഭൂമികളായിരുന്നു, ഒടുവില്‍ അഫ്ഗാന്‍ സേനയും ജനകീയ പ്രക്ഷോഭവും അതിന്റെ കൂടെ താലിബാനും ചേര്‍ന്നാണ് അവരെ അന്ന് താത്കാലികമായി തുരത്തിയത്. എന്നാല്‍ ഇന്നത്തെ സാഹചര്യം വ്യത്യസ്തമാണ്. ജനങ്ങളുടെ പിന്തുണയും അഫ്ഘാന്‍ സൈന്യവും താലിബാനോടൊപ്പം ഇല്ല. അത് കൊണ്ട് തന്നെ താലിബാന് കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരിക്കില്ല


കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് നഗരത്തില്‍ നടന്ന ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ടെന്ന് ഗ്രൂപ്പിന്റെ അമാഖ് വാര്‍ത്താ ഏജന്‍സി അവരുടെ ടെലിഗ്രാം ചാനലില്‍ കൂടെയാണ് വ്യക്തമാക്കിയത് . ശനിയാഴ്ച ജലാലാബാദില്‍ 'താലിബാന്‍ വാഹനങ്ങള്‍' ലക്ഷ്യമിട്ട് മൂന്ന് വ്യത്യസ്ത ബോംബ് ആക്രമണങ്ങള്‍ നടന്നതായി അമാഖ് വാര്‍ത്താ ഏജന്‍സി സ്ഥിരീകരിക്കുകയുണ്ടായി .കൂടാതെ ഞായറാഴ്ച 'താലിബാന്‍ വാഹനത്തിന്' നേരെ മറ്റൊരു 'ബോംബാക്രമണം കൂടെ നടക്കുകയുണ്ടായി ഈ സ്‌ഫോടന പരമ്പരയില്‍ കൂടെ 35 ല്‍ അധികം താലിബാന്‍ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തു എന്നും ഐ എസ് വാര്‍ത്താ ചാനല്‍ അവകാശപ്പെട്ടു




ഇതോടു കൂടി താലിബാന് കാര്യങ്ങളൊന്നും ഇനി എളുപ്പമാകുകയില്ല എന്ന് വ്യക്തമായി കൊണ്ടിരിക്കുകയാണ്. ഭരണം ഏറ്റെടുക്കുന്നതിന് മുന്നേയുള്ള താലിബാന്‍ ഇപ്പോള്‍ ഇല്ല എന്ന് തന്നെ ഏതാണ്ട് പറയാന്‍ കഴിയുന്ന സാഹചര്യം ആണ് നിലവിലുള്ളത്. പാകിസ്ഥാന്‍ സ്വാധീനമുള്ളഹഖാനി നെറ്റ്‌വര്‍ക്ക് താലിബാന്റെയും അതിലൂടെ അഫ്ഘാനിസ്താന്റെയും പൂര്‍ണ്ണ ആധിപത്യം നേടാന്‍ ശ്രമിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്.


അമേരിക്കയും മറ്റു ലോക രാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടത്തുന്നതില്‍ മുന്നില്‍ നിന്ന താരതമ്യേനെ മിത വാദിയായ മുല്ല അബ്ദുല്‍ ഘാനി ബറാദറിനെ അധികാരത്തില്‍ നിന്നും പുറത്താക്കിയിരുന്നു. അദ്ദേഹം മരണപെട്ടുവെന്നും അതല്ല ഹഖാനിയില്‍ നിന്നും മര്‍ദ്ദനം ഏല്ക്കുക മാത്രമേ ചെയ്തുള്ളൂ എന്നും രണ്ട് തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. എന്തായാലും താലിബാനില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് 100 ശതമാനം ഉറപ്പായ കാര്യമാണ്. എന്നാല്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഒരു പ്രശ്‌നമേ അല്ല എന്ന സ്ഥിതി വിശേഷമാണ് ഐ എസ്സിന്റെ ഈ തുറന്ന ആക്രമണത്തിലൂടെ ഉടലെടുത്തിരിക്കുന്നത്.


ഇസ്ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പിന്റെ അഫ്ഗാനിസ്ഥാന്‍ ശാഖയുടെ ഹൃദയഭാഗമായ നംഗര്‍ഹാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദിലെ താലിബാന്‍ പോരാളികളുമായി പോവുകയായിരുന്ന ഒരു പിക്കപ്പ് ട്രക്കിനെ ലക്ഷ്യമാക്കിയാണ് ഞായറാഴ്ച ബോംബാക്രമണം നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് . സ്‌ഫോടനത്തെ തുടര്‍ന്ന് പരിക്കേറ്റ നിരവധി താലിബാന്‍ പോരാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സാക്ഷികള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു, കാബൂളിലേക്കും പുറത്തേക്കുമുള്ള ബസ്സുകള്‍ അനവധി തവണ വന്നും പോയും കൊണ്ടിരുന്നു ഒരു പത്രപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുകയുണ്ടായി . ആഗസ്റ്റ് 30 ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് അവസാനത്തെ അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിന് ശേഷമുള്ള ആദ്യത്തെയും എന്നാല്‍ ഏറ്റവും മാരകവുമായ സ്‌ഫോടനങ്ങളാണ് ഈ പ്രദേശത്ത് ഇപ്പോള്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ കൂടി സംഭവിച്ചത്


ഐഎസും താലിബാനും തീവ്രമായ സുന്നി ഇസ്ലാമിക ഗ്രൂപ്പുകളാണ്, എന്നാല്‍ മതപരമായും തന്ത്രപരമായും ഉള്ള പ്രശ്‌നങ്ങളില്‍ അവര്‍ രണ്ട് വ്യത്യസ്ഥ ധ്രുവങ്ങളില്‍ ആണ് നില്‍ക്കുന്നത് , ഇത് ഇരുവരും തമ്മിലുള്ള രക്തരൂക്ഷിതമായ പോരാട്ടത്തിലേക്ക് കഴിഞ്ഞ കാലങ്ങളില്‍ നയിച്ചിരുന്ന. വിദേശ സൈന്യം അഫ്ഗാനിസ്ഥാന്‍ വിടുന്നതിന് മുമ്പ് തന്നെ താലിബാനും ഐഎസും ശത്രുക്കളായിരുന്നു. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ , അതേസമയം അഫ്ഗാനിസ്ഥാനിലെയും മറ്റും ഐഎസ് അനുബന്ധ സംഘടനകള്‍ ആഗോള ജിഹാദിന് ആണ് ആഹ്വാനം ചെയ്യുന്ന ത്.




ആഗസ്റ്റ് അവസാനം പതിനായിരങ്ങള്‍ താലിബാനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കാബൂള്‍ വിമാനത്താവളത്തില്‍ വച്ച് 160 ലധികം അഫ്ഗാനികളും 13 യുഎസ് സൈനികരും കൊല്ലപ്പെട്ട രക്തരൂക്ഷിതമായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു . താലിബാന്‍ അവകാശപ്പെടുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഒന്നും താലിബാന് അഫ്ഗാനിസ്ഥാനില്‍ ഇല്ല എന്ന് തെളിയിക്കാന്‍ വേണ്ടിയായിരുന്നു ആ സ്‌ഫോടനം അന്ന് ആസൂത്രണം ചെയ്തത്. അതിന്റെ തുടര്‍ച്ചയാണ് താലിബാനെതിരെ നടന്നു കൊണ്ടിരിക്കുന്ന ഈ ആക്രമണ പരമ്പരകള്‍


നിലവില്‍ താലിബാന്റെ പൂര്‍ണ്ണ ശ്രദ്ധ അഫ്ഗാനിസ്ഥാന്‍ ഭരണത്തിലാണ്. എന്നാല്‍ ഈ ശ്രമങ്ങളിടയില്‍ വലിയ സാമ്പത്തിക, സുരക്ഷാ വെല്ലുവിളികള്‍ തന്നെയാണ് താലിബാന്‍ നേരിടുന്നത് അതിനാല്‍ തന്നെ വര്‍ദ്ധിച്ചു വരുന്ന ഐഎസ് ആക്രമണങ്ങള്‍ ആ ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും എന്ന് നിസ്തര്‍ക്കമാണ്.




അതായത് ചുരുക്കത്തില്‍ താലിബാന് കാര്യങ്ങള്‍ ഒന്നും എളുപ്പമായിരിക്കില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത്

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (8 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (9 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (9 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (9 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (9 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (9 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (10 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (11 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (11 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (11 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (12 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (12 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (12 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (13 hours ago)

Malayali Vartha Recommends