രണ്ടു രാജ്യങ്ങളും ഒന്നിച്ച് നിൽക്കുകയാണെങ്കിൽ ലോകത്ത് വലിയ സ്വാധീനം ചെലുത്താൻ കഴിയും; കൊറോണ പ്രതിരോധിക്കാൻ ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദിക്കപ്പെടേണ്ടതാണ്; വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കാൻ ഇന്ത്യ സ്വീകരിച്ച തീരുമാനം സ്വാഗതാർഹമാണെന്ന് കമല ഹാരിസ്
ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം അമേരിക്കയിലെത്തിയിരുന്നു. ഇന്ത്യയുടെ നയങ്ങളെയെല്ലാം എതിർക്കുന്ന ഒരു ഭരണാധികാരിയാണ് കമല ഹാരിസ്. അവരുമായി തന്നെ ആദ്യം കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. ഇരുനേതാക്കളും ആദ്യമായി നടത്തുന്ന ഔദ്യോഗിക കൂടിക്കാഴ്ച എന്ന പ്രത്യേകത കൂടി ഉണ്ടായിരുന്നു.
അമേരിക്കയുടെ നിർണായക പങ്കാളിയാണ് ഇന്ത്യയെന്ന് കമല ഹാരിസ് പ്രതികരിച്ചു. രണ്ടു രാജ്യങ്ങളും ഒന്നിച്ച് നിൽക്കുകയാണെങ്കിൽ ലോകത്ത് ഗഹനമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നും അവർ പറഞ്ഞു . കൊറോണ പ്രതിരോധിക്കാൻ ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു .
വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കാൻ ഇന്ത്യ സ്വീകരിച്ച തീരുമാനം സ്വാഗതാർഹമാണെന്നും വാക്‌സിനേഷനിൽ ഇന്ത്യ നടത്തുന്ന മുന്നേറ്റങ്ങൾ പ്രകീർത്തിക്കപ്പെടേണ്ടതാണെന്നും കമല ഹാരിസ് ചൂണ്ടിക്കാണിച്ചു.
ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഇരുരാജ്യങ്ങൾക്കും സമാനമായ മൂല്യങ്ങളും ഭൂമിശാസ്ത്രപരമായ താൽപര്യങ്ങളുമാണ് ഉള്ളതെന്ന കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മികച്ച സഹകരണമാണ് ഇരുരാജ്യങ്ങളും തമ്മിൽ എല്ലാ മേഖലകളിലും ഉള്ളത് .
അമേരിക്കയും ഇന്ത്യയും ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു . മൂല്യങ്ങൾ പരസ്പരം പങ്കുവയ്ക്കണം എന്നും അങ്ങനെ ചെയ്യുമ്പോൾ രാജ്യങ്ങളുടെയും ഏകോപനവും സഹകരണവും വർദ്ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇന്ത്യൻ വംശജരായ 40 ലക്ഷം ജനങ്ങൾ ഇരുരാജ്യങ്ങളുടെയും മികച്ച സൗഹൃദത്തിനുള്ള പാലമായി പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി കമല ഹാരിസിനോട് പറഞ്ഞു. ബൈഡൻ-ഹാരിസ് നേതാക്കളുടെ ഭരണ നേതൃത്വത്തിൽ ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലങ്ങളിലേക്ക് കടക്കുമെന്നും മോദി വ്യക്തമാക്കി.
ലോകത്തിന് തന്നെ പ്രചോദനമാണ് കമല ഹാരിസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനമെന്നും ജീവിത പങ്കാളി ഡൗഗ്ലസ് എംഹോഫിനൊപ്പം ഇന്ത്യയിലേക്ക് വരണമെന്നും മോദി പറഞ്ഞു. രാജ്യത്തെ ജനങ്ങൾ കമലയുടെ വരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ വംശജയാണ് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്.
ലോകം വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ ഘട്ടത്തിലൂടെ പോകുന്ന വേളയിൽ ആയിരുന്നു ബൈഡനും ഹാരിസും അധികാരത്തിലേറിയതെന്ന് ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി അവരുടെ നേട്ടങ്ങളും എണ്ണി പറഞ്ഞു.
കൊറോണ വ്യാപനം, കാലാവസ്ഥാ വ്യതിയാനം, ക്വാഡ് സമ്മേളനം തുടങ്ങി നിരവധി വിഷയങ്ങളിൽ വളരെ ചെറിയ സമയം കൊണ്ട് തന്നെ നേട്ടങ്ങൾ കൊയ്യാൻ സാധിച്ചുവെന്നാണ് നരേന്ദ്രമോദി പറഞ്ഞത് . ഇന്ത്യയിൽ കൊറോണയുടെ രണ്ടാം തരംഗ സമയത്ത് അമേരിക്ക നൽകിയ സഹായങ്ങൾക്കും മോദി നന്ദി അറിയിച്ചു.
ഇന്ത്യയിൽ കൊറോണ പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്തായിരുന്നു ഇരുനേതാക്കളും ആശയവിനിമയം നടത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മിൽ വൈറ്റ് ഹൗസിലായിരുന്നു രണ്ടാമത്തെ കൂടിക്കാഴ്ച നടത്തിയത് .
https://www.facebook.com/Malayalivartha