ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കേണ്ടുന്നതിന്റെ പ്രാധാന്യമാണ്; യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തി

യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും ഹമാസിൽ നിന്നും അവരെ വേർപെടുത്തുന്നതിനുമുള്ള "നിർണ്ണായകമായ ആവശ്യകത"യെ കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി കൂടിക്കാഴ്ച നടന്നത്. ഗാസയിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു , " ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ജോ ബൈഡൻ ഊന്നിപ്പറഞ്ഞു .
ഇന്ധനം ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന ഇസ്രായേലിന്റെ തീരുമാനത്തെ ജോ ബൈഡൻ സ്വാഗതം ചെയ്തു .കൂടുതൽ സഹായം അടിയന്തിരമായി ആവശ്യമാണെന്ന് അദ്ദേഹം ബൈഡൻ വ്യക്തമാക്കി. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത് ഇപ്രകാരമാണ് , "സിവിലിയൻമാരെ സംരക്ഷിക്കേണ്ടതിന്റെയും സിവിലിയൻ ജനതയെ ഹമാസിൽ നിന്ന് വേർതിരിക്കേണ്ടതിന്റെയും നിർണായകമായ ആവശ്യകതയെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
ഫലസ്തീനികൾക്കെതിരായ അക്രമണവും വെസ്റ്റ് ബാങ്കിലെ സ്ഥിരത വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ഗാസയിൽ അവശേഷിക്കുന്ന ബന്ദികളെ കുറിച്ച് ബൈഡൻ ഉത്കണ്ഠ പ്രകടിപ്പിച്ചു . ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിക്ക് (ICRC) പ്രവേശനം അനുവദിക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു. പതിവ് കൂടിയാലോചനയിൽ തുടരാൻ ഇരു നേതാക്കളും സമ്മതിച്ചു.
ഹമാസ് ബന്ദികളാക്കിയ സ്ത്രീകളെ മോചിപ്പിക്കുന്ന ശ്രമം ഉപേക്ഷിക്കിക്കാൻ ഇസ്രായേൽ തയ്യാറല്ലെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവൻ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ബന്ദി ചർച്ചയുടെ ആദ്യ ഘട്ടം. ഹമാസ് സിവിലിയൻ സ്ത്രീകളെ തടവിൽ നിർത്തുന്നത് തുടരുന്നു, അവരെ വിട്ടയക്കിഅവരെ മോചിപ്പിക്കനുള്ള സശ്രമം അടച്ചുപൂട്ടാനോ അവരെ ഉപേക്ഷിക്കാനോ ഇസ്രായേൽ തയ്യാറല്ല എന്നും സള്ളിവൻ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ഗാസ മുനമ്പിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ വംശജനായ ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മാസ്റ്റർ സർജൻറ് ഗിൽ ഡാനിയൽസ് (34) ആണ് കൊല്ലപ്പെട്ടതെന്ന് കമ്മ്യൂണിറ്റി അംഗങ്ങൾ അറിയിച്ചു. ഹമാസ് ഭീകരർ ആണ് കൊല്ലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ശവസംസ്‌കാരം ബുധനാഴ്ച ഇസ്രയേലിൽ നടന്നു.
https://www.facebook.com/Malayalivartha






















