മോചിപ്പിക്കപ്പെട്ട ബന്ധികളിൽ പലർക്കും മയക്കുമരുന്ന് നല്‍കി ഹമാസ് ലൈംഗിക പീഡനത്തിനിരയാക്കി:- കുട്ടികൾക്കും, കൗമാരക്കാർക്കും മയക്കു മരുന്ന് നൽകി നിശ്ശബ്ദരാക്കി: തടവിലാക്കപ്പെട്ട ബന്ദികള്‍, സ്വയം ഉപദ്രവിച്ചതായി റിപ്പോർട്ടുകൾ...

ഹമാസിന്റെ ആക്രമണത്തിനിടെ ഗാസയില്‍ ബന്ദികളാക്കിയവരെ, മയക്കുമരുന്ന് നല്‍കി മാനസികവും ലൈംഗികവുമായ പീഡനത്തിന് വിധേയരാക്കിയതായി ഇസ്രായേല്‍ ഡോക്ടര്‍. ഹമാസ് വിട്ടയച്ച 14 മുന്‍ ബന്ദികളെ കേന്ദ്രത്തിന് ലഭിച്ചു, അവരില്‍ ചിലര്‍ക്ക് മയക്കുമരുന്ന് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. വാലിയം പോലുള്ള മരുന്നുകള്‍ ഉള്‍പ്പെടുന്ന സെഡേറ്റീവ് ഇഫക്റ്റുള്ള ഡിപ്രസന്റുകളുടെ ഒരു വിഭാഗമായ ബെന്‍ സോഡിയാസെപൈന്‍സ് ആണ് ഇതെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. കുട്ടികളെയും, കൗമാരക്കാരെയും നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായതിനാല്‍ മയക്കുമരുന്ന് നല്‍കിയാല്‍ അവര്‍ നിശബ്ദരാകുമെന്ന് ഹമാസുകള്‍ക്ക് അറിയാം. മോചിപ്പിക്കപ്പെട്ട
പെണ്‍കുട്ടികളിലൊരാള്‍ക്ക് ഏതാനും ആഴ്ചകളോളം കെറ്റാമൈന്‍ നല്‍കിയിരുന്നതായി കണ്ടെത്തി. ബന്ദികളെ മാനസികമായി പീഡിപ്പിക്കാന്‍ ക്രൂരമായ വീഡിയോകള്‍, കാണിച്ചും, ഭാര്യയും, ഉറ്റവരും കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയും ചെയ്തതായി സൈക്യാട്രിക് വിഭാഗം ഡയറക്ടര്‍ റെനാന ഈറ്റന്‍ പറയുന്നു. നാല് ദിവസത്തിലധികം ഇരുട്ടില്‍ കിടന്നുവെന്ന് മോചിപ്പിക്കപ്പെട്ട മറ്റൊരു ബന്ദിയും വെളിപ്പെടുത്തി. തടവിലാക്കപ്പെട്ട ബന്ദികള്‍, സ്വയം ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു, മടങ്ങിയെത്തിയ ചിലര്‍ക്ക് ആത്മഹത്യാ ചിന്തകള്‍ ഉണ്ടെന്ന് അവര്‍ പറഞ്ഞു.
ഡിസംബര്‍ 1 ന് അവസാനിച്ച ഒരാഴ്ചത്തെ ഉടമ്പടി പ്രകാരം, 105 ബന്ദികളെ ഗാസയില്‍ നിന്ന് മോചിപ്പിച്ചു, അവരില്‍ 80 ഇസ്രായേലികള്‍ ഉണ്ടായിരുന്നു. കൂടുതലും സ്ത്രീകളും കുട്ടികളും ആയിരുന്നു. ഇസ്രായേല്‍ തടവിലാക്കിയ 240 ഫലസ്തീനികളെയും മോചിപ്പിച്ചിരുന്നു. 137 ബന്ദികളെങ്കിലും ഇപ്പോഴും ഹമാസിന്റെ പിടിയിലുണ്ടെന്നാണ് കരുതുന്നത്.
18,200-ലധികം പേരുടെ മരണത്തിനിടയാക്കിയ ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനായി വന്‍തോതിലുള്ള വ്യോമാക്രമണത്തിലൂടെയാണ് ഇസ്രായേല്‍ പ്രതികരിച്ചതെന്ന് പ്രദേശത്തെ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ, ഹമാസിനെ തോല്‍പ്പിക്കാന്‍ മാസങ്ങളോ അതിലധികമോ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.
വ്യോമാക്രമണങ്ങളിലൂടെയും വെടിവെപ്പിലൂടെയും ഗാസയ്ക്കെതിരെയുള്ള കരയാക്രമണം ശക്തമാകുന്നതിനിടെയാണ് ഇസ്രായേലിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha






















