സിവിലിയൻ കുരുതി പരമാവധി ഒഴിവാക്കി ഗസ്സയിൽ അനിശ്ചിതകാലത്തേക്ക് കൂടി യുദ്ധം തുടരുന്നതിന് എതിർപ്പില്ല; നിലപാട് തിരുത്തി അമേരിക്ക ; ആവശ്യമുള്ള സമയത്തിനപ്പുറം യുദ്ധം ദീർഘിപ്പിക്കരുതെന്ന മുന്നറിയിപ്പ്

യുദ്ധത്തിനിടയിൽ ഇസ്രായേലിനോട് അമേരിക്ക വീണ്ടും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. സിവിലിയൻ കുരുതി പരമാവധി ഒഴിവാക്കി ഗസ്സയിൽ അനിശ്ചിതകാലത്തേക്ക് കൂടി യുദ്ധം തുടരുന്നതിന് എതിർപ്പില്ലെന്ന് ഇസ്രായേലിനോട് അമേരിക്ക വ്യക്തമാക്കി . പക്ഷെ ആവശ്യമുള്ള സമയത്തിനപ്പുറം യുദ്ധം ദീർഘിപ്പിക്കരുതെന്ന മുന്നറിയിപ്പ് കൂടെ നല്കിയിട്ടുമുണ്ട് .
ബന്ദികളുടെ മോചനവും ഗസ്സയിൽ കൂടുതൽ സഹായം എത്തിക്കാനും ലക്ഷ്യമിട്ടുള്ള താൽക്കാലിക വെടിനിർത്തലിനായി ശ്രമം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത് . സമഗ്ര വെടിനിർത്തലിന് തയാറാകാതെ ചർച്ചക്കില്ലെന്ന നിലപാടിലാണ് ഹമാസ് സ്വീകരിച്ചിയ്ക്കുന്നത് . ഗൾഫിൽ കപ്പലുകളുടെയും സേനയുടെയും സുരക്ഷക്ക് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പെൻറഗൺ വ്യക്തമാക്കി
യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍റെ സാന്നിധ്യത്തിൽ ചേർന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം ലോകരാജ്യങ്ങളുടെ വെടിനിർത്തൽ നിർദേശം തള്ളുകയും ചെയ്തു . ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പാക്കാൻ ഹമാസിനെ തുരത്തേണ്ടതിന്‍റെ ആവശ്യകത നെതന്യാഹുവും പ്രതിരോധ മന്ത്രി ഗാൻറസും ജെയ്ക് സള്ളിവനെ അറിയിച്ചു .സിവിലിയൻ കുരുതി പരമാവധി ഒഴിവാക്കി വേണം യുദ്ധമെന്ന ബൈഡന്‍റെ സന്ദേശം ഇസ്രായേലിന് കൈമാറിയെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha






















