Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഹമാസ് തീവ്രവാദികളുടെ പ്രധാന താവളമായ ഭൂഗര്‍ഭ ടണലുകളിലേക്ക്, ഉപ്പുവെളളം പമ്പുചെയ്യണമോ അതോ വിഷപ്പുക കയറ്റണമോ...? ഇസ്രായേല്‍ സൈന്യം ആലോചന തുടങ്ങി...കൂട്ടക്കൊല ചെയ്യണമെന്നാണ് സൈന്യത്തിലെ പ്രബല വിഭാഗത്തിന്റെയും അഭിപ്രായം....

15 DECEMBER 2023 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഹമാസ് തീവ്രവാദികളുടെ പ്രധാന താവളമായ ഭൂഗര്‍ഭ ടണലുകളിലേക്ക് ഉപ്പുവെളളം പമ്പുചെയ്യണമോ അതോ  വിഷപ്പുക കയറ്റണമോ എന്നതില്‍ ഇസ്രായേല്‍ സൈന്യം ആലോചന തുടങ്ങി. കടലില്‍ നിള്ള  ഉപ്പുവെള്ളം കയറ്റിയാല്‍ അതുറഞ്ഞ് ഹമാസുകളുടെ നിലനില്‍പ് അപകടത്തിലാകുമെന്നും ആയുധങ്ങള്‍ നശിക്കുമെന്നുമാണ് ഇസ്രായേലിന്റെ ഒരു നിരീക്ഷണം.എന്നാല്‍ അതിമാരകമായ വിഷപ്പുക അടിച്ച് ഹമാസുകളെ കൂട്ടക്കൊല ചെയ്യണമെന്നാണ് സൈന്യത്തിലെ പ്രബല വിഭാഗത്തിന്റെയും അഭിപ്രായം. ടണനുള്ളില്‍ ഹമാസുകള്‍ ഒളിപ്പിച്ചിരിക്കുന്ന ബന്ധികളെ മോചിപ്പിക്കാന്‍ ഇനിയും സാധിക്കാത്ത സാഹചര്യത്തില്‍ ഉപ്പുവെള്ളമോ വിഷപ്പുകയോ എന്നതില്‍ ആശങ്ക ഉയരുകയാണ്. കഴിഞ്ഞ മാസം ഇസ്രായേല്‍ സൈന്യം ബോംബു സ്ഥോടനങ്ങളില്‍ ടണലുകളുടെ അന്‍പതിലേറെ ഭാഗങ്ങള്‍ തകര്‍ത്ത സാഹചര്യത്തില്‍ അതിലൂടെ  വിഷപ്പുക പുറത്തേക്കു പോകുന്ന സാഹചര്യമുണ്ടായി ആനേകായിരങ്ങള്‍ മരിക്കുമെന്നതാണ് വലിയ പരിമിതിയായിരിക്കുന്നത്.

 

ഒരേ സമയം ഉപ്പുവെള്ളം നിറയ്ക്കുകയും പുറത്തേക്കിറങ്ങുന്ന ഹമാസുകളെ വക വരുത്തുകയും ചെയ്യുകയെന്ന യുദ്ധതന്ത്രമാണ് കൂടുതല്‍ ഉചിതമെന്ന് സൈന്യത്തില്‍ ഒരു വിഭാഗം നിര്‍ദേശിക്കുന്നു.എന്നാല്‍ ടണലുകളുടെ വാതിലുകള്‍ ഏറെയും ആശുപത്രികളുടെയും മദ്രസകളുടെയും മോസ്‌കുകളുടെയും താഴത്തെ നിലകളുമായാണ് ഹമാസ് ബന്ധിച്ചിരിക്കുന്നതെന്നും ഇതിനുള്ളിലൂടെ തീവ്രവാദികള്‍ രക്ഷപ്പെടുമെന്നതുമാണ് പ്രധാന പരിമിതിയായിരിക്കുന്നത്. യുദ്ധം രണ്ടാഴ്ച പിന്നിട്ടപ്പോള്‍തന്നെ അയ്യായിരത്തിലേറെ ഹമാസുകള്‍ ഇത്തരത്തില്‍ രക്ഷപ്പെട്ട് അഭയാര്‍ഥിക്യാമ്പുകളില്‍ പാര്‍ക്കുന്നതായാണ് ഇസ്രായേല്‍ ചാരസംഘടന മൊസാദ് കണ്ടെത്തിയിരിക്കുന്നത്.കടല്‍ ജലം അടിച്ചുകയറ്റി  ടണലുകള്‍ നശിപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കത്തിനു പിന്നില്‍ അമേരിക്കയുടെ  ഉപദേശമാണ്. ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്‍മാര്‍ ഈ ടണലുകളില്‍ നിലവിലില്ലെന്നും  അവരെ മറ്റേതോ കേന്ദ്രത്തിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്നും അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗം  പറയുന്നു.

ആ നിലയില്‍ ഉപ്പുവെള്ളമോ വിഷപ്പുകയോ പ്രയോഗിക്കുന്നതില്‍ ഇനി  താമസം  വേണ്ടെന്നാണ് ഇസ്രായേലിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി   വടക്കന്‍ ഗാസയില്‍ ശാത്വി അഭയാര്‍ഥി ക്യാമ്പിനു സമീപം അഞ്ചു കൂറ്റന്‍ പമ്പുകള്‍ ഇസ്രേയേല്‍ സൈനികര്‍  സ്ഥാപിച്ചിരുന്നു. ഒരേ സമയം ആയിരക്കണക്കിന് ക്യുബിക് മീറ്റര്‍ ജലം പമ്പുചെയ്യാന്‍ ഇവയ്ക്കാകുമെന്നാണ് കണക്കുകൂട്ടല്‍.ഇതേ സമയം ഹമാസിനെതിരെ അതിശക്തമായ ആക്രമണമാണ് ഇന്നലെ മുതല്‍ ഇസ്രായേല്‍ നടത്തിവരുന്നത്. പുതുവത്സരത്തിനു മുന്‍പ് ഗാസയില്‍ നിന്ന് പാലസ്തീനികളെ പൂര്‍ണമായി ഒഴിപ്പിച്ച് ഗാസ എന്നേക്കുമായി  പിടിച്ചെടുക്കണമെന്ന് ഇസ്രായേലിനു നിര്‍ബന്ധമുണ്ട്.

 

ഹമാസിനെ തകര്‍ക്കുംവരെ ഗാസയിലെ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍  നെതന്യാഹു ആവര്‍ത്തിച്ചു പറഞ്ഞു കഴിഞ്ഞു.
അഭയാര്‍ഥികള്‍ തിങ്ങിനിറഞ്ഞ റഫയില്‍ ഇസ്രയേല്‍ തുടരെ നടത്തിയ ബോംബാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഇന്നലെ മാത്രം അന്‍പതിലേറെ പേര്‍ കൊല്ലപ്പെടുകയും ചെയ്തു. യുദ്ധം മാസങ്ങള്‍ പിന്നിടുമ്പോള്‍ ഗാസയിലെ  മരണസംഖ്യ ഇരുപതിനായിരത്തിലേക്ക് കടക്കുകയാണ്. ഇസ്രായേല്‍ പക്ഷത്ത് ഇതുവരെ 113 ഇസ്രയേല്‍ സൈനികരാണു കൊല്ലപ്പെട്ടത്.പാലസ്തീനി അഭയാര്‍ഥിക്യാമ്പുകളില്‍ പട്ടിണി രൂക്ഷമാണെന്നും ആസന്നഭാവിയില്‍തന്നെ പട്ടണിമരണം ഉണ്ടാകുമെന്നുമുള്ള  റിപ്പോര്‍ട്ടുകളും  പുറത്തുവരികയാണ്.രണ്ടും മൂന്നും ദിവസമായി ഒന്നും കഴിക്കാത്തവരാണേറെയും. കുടിവെള്ളം ക്യാമ്പുകളിലൊന്നും  കിട്ടാനുമില്ല.

 

ക്യാംപുകളിലേക്കു ഭക്ഷ്യവസ്തുക്കളുമായെത്തുന്ന  ട്രക്കുകള്‍ തെരുവില്‍ തടയുന്ന ജനക്കൂട്ടം അവിടെവച്ചു തന്നെ തടഞ്ഞ്  ഭക്ഷണം തിന്നുതീര്‍ക്കുന്നസാഹചര്യമാണുള്ളത്.ഗാസയില്‍ അവശേഷിക്കുന്ന ജനങ്ങള്‍ റൊട്ടിക്കായി കേഴുന്ന കാ്ചയാണുള്ളത്.അവശ്യസാഘനങ്ങള്‍ക്ക്  സാധാരണയേക്കാള്‍ 50 മടങ്ങ് കൂടുതല്‍ പണം നല്‍കുന്നതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലയിടങ്ങളിലും അലഞ്ഞു തിരിയുന്ന കഴുതകളെ പാലസ്തീനികള്‍  അറുത്തു ഭക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ഗാസയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്നവര്‍ ഈജിപ്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള റഫ പ്രദേശത്തെ പരിമിതമായ സൗകര്യങ്ങളിലാണ് കഴിഞ്ഞു കൂടുന്നത്. ഗാസ മുനമ്പിന്റെ മറ്റുഭാഗങ്ങളിലേക്ക് ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണങ്ങള്‍ കാരണം അവശ്യവസ്തുക്കള്‍ എത്തിക്കാനാകുന്നില്ല.

പത്തില്‍ ഒന്‍പതു  കുടുംബങ്ങള്‍ക്കും ഇവിടെ  ഒരു നേരം പോലും ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് ഐക്യരാഷ്ട്രസഭാ  ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. നിലവില്‍ റാഫാ അതിര്‍ത്തി വഴി മാത്രമാണ് ഗാസയിലേക്ക് ഭക്ഷണമുള്‍പ്പെടെ എത്തുന്നത്. ഷെല്ലാക്രമണം ശക്തമായി തുടരുന്നതും ഭക്ഷണ വിതരണം തടസപ്പെടുത്തുന്നുണ്ട്.ഒരു കഷ്ണം റൊട്ടികിട്ടിയാല്‍ പോലും തങ്ങള്‍ ഭാഗ്യവാന്മാരെന്ന് ചിന്തിക്കുന്നവരായി അഭയാര്‍ഥി  ജനത മാറിക്കഴിഞ്ഞു. ഇവിടെയുള്ള  അഭയാര്‍ഥികള്‍ രാവും പകലും പട്ടിണിയിലാണ്. ജീവന്‍ നിലനിര്‍ത്താന്‍ ആകെയുള്ളത് എവിടെ നിന്നെങ്കിലും എത്തിച്ചുകൊണ്ടിരിക്കുന്ന   വെള്ളം മാത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (4 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (4 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (5 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (6 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (6 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (7 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (7 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (9 hours ago)

Malayali Vartha Recommends