ഇസ്രായേലിന്റെ ചാരസംഘടന മൊസാദിനെ ഭയന്ന് ഹമാസ് ഉദ്യോഗസ്ഥർ....ഖത്തർ വിട്ടതായി റിപ്പോർട്ട്...സെൽഫോണുകൾ ഉപേക്ഷിച്ചാണ് പലരും രക്ഷപെട്ടിരിക്കുന്നത്...ഹമാസിന്റെ പ്രമുഖ തലവന്മാരും ഇതിൽ പെടുന്നു...

ഇസ്രായേലിന്റെ ചാരസംഘടന മൊസാദിനെ ഭയന്ന് ഹമാസ് ഉദ്യോഗസ്ഥർ ഖത്തർ വിട്ടതായി റിപ്പോർട്ട് . സെൽഫോണുകൾ ഉപേക്ഷിച്ചാണ് പലരും രക്ഷപെട്ടിരിക്കുന്നത് .ഖത്തറിൽ ഒരിടത്തും തങ്ങൾ സുരക്ഷിതരായിരിക്കില്ലെന്ന് മനസിലായതിനെ തുടർന്നാണ് ഖത്തറിൽ താമസിച്ചിരുന്ന നേതാക്കൾ രാജ്യം വിട്ടത് . സെൽഫോണുകൾ ഉൾപ്പെടെയുള്ള ആശയവിനിമയങ്ങൾ വിച്ഛേദിച്ച് നിരവധി ഹമാസ് നേതാക്കൾ അടുത്തിടെ ഖത്തർ വിട്ടിരുന്നു.ഒരു ദശാബ്ദത്തിലേറെയായി ഖത്തറിൽ താമസിക്കുന്ന ഹമാസ് നേതാക്കളിൽ പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മായിൽ ഹനിയേ, മൂസ അബു മർസൂഖ്, ഖാലിദ് മഷാൽ എന്നിവരും രക്ഷപെട്ടവരിൽ ഉൾപ്പെടുന്നു. ഗാസയിലെ മിക്ക പാലസ്തീനികളും കടുത്ത ദാരിദ്ര്യത്തിൽ കഴിയുമ്പോഴും ഇവർ ഗൾഫ് രാഷ്‌ട്രത്തിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നു.
എന്നാൽ ഇപ്പോൾ മൊസാദിനെ ഭയന്ന് അൾജീരിയ, ലെബനൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നേതാക്കൾ പോയത് .ലെബനനിൽ താമസിക്കുന്ന മറ്റൊരു ഹമാസ് നേതാവ് സലേഹ് അൽ-അറൂരിയും തുർക്കിയിലേക്ക് മാറി. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രം സ്ഥിതി ചെയ്യുന്ന ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലാണ് അൽ-അറൂരി സ്ഥിതി ചെയ്യുന്നത്. അവിടെ സലേഹ് രണ്ട് ഗ്രൂപ്പുകളെ ഏകോപിപ്പിക്കുകയും ഹമാസിന്റെ ലെബനൻ ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട് പറയുന്നു.ഖത്തറിലും, തുർക്കിയിലും എവിടെയായാലും ഹമാസിന്റെ നേതാക്കളെ ഇസ്രായേൽ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രായേൽ സെക്യൂരിറ്റി ഏജൻസി (ഷിൻ ബെറ്റ്) മേധാവി റോണൻ ബാർ ഡിസംബർ 3 ന് പറഞ്ഞു. അതിനു പിന്നാലെയാണ് ഈ പ്രയാണം. സാലിഹ് അൽ-അറൂരി അടക്കമുള്ള നേതാക്കൾക്ക് “രക്തസാക്ഷി” ആയി മരിക്കാൻ ഭയം വന്നിട്ടുണ്ടെന്നാണ് സൂചന .
അതെ സമയം ഇസ്രായേലുമായി ദീർഘമായ പോരാട്ടത്തിനുള്ള സന്നാഹങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നു വ്യക്തമാക്കി ഹമാസ്. മാസങ്ങൾ നീളുന്ന പോരാട്ടത്തിനായി 35,000 പോരാളികൾ സജ്ജമാണെന്ന് ഹമാസ് മുൻ തലവനും മുതിർന്ന നേതാവുമായ ഖാലിദ് മിശ്അൽ അറിയിച്ചു. ദിവസം തോറും ഇസ്രായേൽ സൈനികർ മരിച്ചുവീഴുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.ഇസ്താംബൂളിൽ നടത്തിയ സന്ദർശനത്തിനിടെ തുർക്കി മാധ്യമമായ 'യെനി സഫാകി'നു നൽകിയ അഭിമുഖത്തിലാണ് ഖാലിദ് മിശ്അൽ ഹമാസിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. ''ഹമാസിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു ചെറുത്തുനിൽപ്പ് ഇസ്രായേൽ പ്രതീക്ഷിച്ചിരുന്നില്ല. ദിവസവും മുതിർന്ന ഇസ്രായേൽ സൈനികരാണു മരിച്ചുവീഴുന്നത്. അവർക്ക് ഹമാസിനെ ഇല്ലാതാക്കാനാകില്ലെന്നു മാത്രമല്ല, അവരുടെ ബന്ദികളെ രക്ഷിക്കാനുമാകില്ല. ഫലസ്തീനികളെ ഈജിപ്തിലേക്ക് അയക്കാനുള്ള പദ്ധതിയും വിജയിക്കില്ല.''-മിശ്അൽ വ്യക്തമാക്കി.
വെള്ളക്കൊടി വീശി കീഴടങ്ങാൻ ഇസ്രായേലിന് (ഹമാസ്) പോരാളികളെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിൽ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, നേരെ തിരിച്ചാണ് ഗസ്സയിലെ സാഹചര്യം. ഒരുപാട് പ്രതിബന്ധങ്ങൾക്കിടയിലും ആദ്യത്തെ ദിവസം പോലെയാണ് ഖസ്സാം പോരാളികൾ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്നതെന്നും ഹമാസ് നേതാവ് വെളിപ്പെടുത്തി.ഹമാസിനെ ഇല്ലാതാക്കാനുള്ള സഹായങ്ങൾ ഇസ്രായേലിനു നൽകുകയായിരുന്നു യു.എസ്. എന്നാൽ, അതിന്റെ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണവർ. ഗസ്സയിലെ സിവിലിയന്മാരുടെ മരണം നിരന്തരം അന്താരാഷ്ട്രതലത്തിൽ പരാമർശിക്കപ്പെടുന്നു. ഈ സാഹചര്യം യു.എസിനെ ആശങ്കപ്പെടുത്തുന്നു. അവിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. (ബൈഡന്റെ) വോട്ട് നഷ്ടപ്പെടുമെന്ന ഭീതിയുണ്ട്. തെരഞ്ഞെടുപ്പിനുമുൻപ് മോശം പ്രതിച്ഛായയാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പതുക്കെ പിൻവാങ്ങാനാണ് ഇപ്പോൾ യു.എസ് പ്രസിഡന്റ് ബൈഡൻ നീക്കം നടത്തുന്നതെന്നും ഖാലിദ് മിശ്അൽ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha






















