Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഹമാസ് കൂട്ടത്തിലേക്ക് ഹിസ്ബുള്ളകളെ ഇറക്കി;ടണലുകളിലൂടെ നുഴഞ്ഞുകയറി ലബനന്‍ ഭീകരര്‍,ഐഡിഎഫിന് നേരെ ഇറാന്റെ ചതിപ്രയോഗം,യുദ്ധഭൂമിയില്‍ ഹമാസിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഇറാന്‍ ഇറക്കുന്ന കളി,ഇത് നിങ്ങളുടെ നാശത്തിന് ടെഹ്‌റാന് നേരെ ഇടഞ്ഞ് ഇസ്രയേല്‍

17 DECEMBER 2023 10:50 AM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഈ യുദ്ധത്തില്‍ ഇസ്രയേലിന്റെ തല തകര്‍ത്തേ ഇനി മടങ്ങൂ. അടവുകളും ചുവടുകളും മാറ്റിപ്പിടിച്ച് ഹമാസ്. ഇറാന്റെ കുബുദ്ധിയില്‍ തെളിഞ്ഞ പ്ലാന്‍ പ്രകാരം മുന്നോട്ട് ഹമാസ് തലവന്മാര്‍. ഹമാസിന്റെ ഭാഗത്ത് വലിയ ആള്‍നാശവും ആയുധബലവും കുറഞ്ഞ് നില്‍ക്കുകയാണ്. ഇതോടെ ഇവരുടെ കൂട്ടത്തിലേക്ക് ഹിസ്ബുള്ളകളെ ഇറക്കിയെന്ന സൂചനകള്‍ പുറത്ത് വരുന്നു. ടണലുകള്‍ വഴി ഗാസയിലേക്ക് നുഴഞ്ഞ് കയറി ഇരിക്കുകയാണ് കൊടുംഭീകരരായ ഹിസ്ബുള്ളകള്‍. ഹമാസിനേക്കാള്‍ പൈശാചികമായ് യുദ്ധം ചെയ്യുന്നവരാണ് ലബനനിലെ ഹിസ്ബുള്ളകള്‍. തലകളും താവളങ്ങളും തകര്‍ന്ന് നില്‍ക്കുന്ന ഹമാസിനെ യുദ്ധഭൂമിയില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഇറാന്‍ ഇറക്കുന്ന കളിയാണിത്.

ഇസ്രായേലുമായി ദീര്‍ഘമായ പോരാട്ടത്തിനുള്ള സന്നാഹങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നു വ്യക്തമാക്കി ഹമാസ്. മാസങ്ങള്‍ നീളുന്ന പോരാട്ടത്തിനായി 35,000 പോരാളികള്‍ സജ്ജമാണെന്ന് ഹമാസ് മുന്‍ തലവനും മുതിര്‍ന്ന നേതാവുമായ ഖാലിദ് മിശ്അല്‍ അറിയിച്ചു. ദിവസം തോറും ഇസ്രായേല്‍ സൈനികര്‍ മരിച്ചുവീഴുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇസ്താംബൂളില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ തുര്‍ക്കി മാധ്യമമായ 'യെനി സഫാകി'നു നല്‍കിയ അഭിമുഖത്തിലാണ് ഖാലിദ് മിശ്അല്‍ ഹമാസിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. ''ഹമാസിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു ചെറുത്തുനില്‍പ്പ് ഇസ്രായേല്‍ പ്രതീക്ഷിച്ചിരുന്നില്ല. ദിവസവും മുതിര്‍ന്ന ഇസ്രായേല്‍ സൈനികരാണു മരിച്ചുവീഴുന്നത്. അവര്‍ക്ക് ഹമാസിനെ ഇല്ലാതാക്കാനാകില്ലെന്നു മാത്രമല്ല, അവരുടെ ബന്ദികളെ രക്ഷിക്കാനുമാകില്ല. ഫലസ്തീനികളെ ഈജിപ്തിലേക്ക് അയക്കാനുള്ള പദ്ധതിയും വിജയിക്കില്ല.''മിശ്അല്‍ വ്യക്തമാക്കി.

വെള്ളക്കൊടി വീശി കീഴടങ്ങാന്‍ ഇസ്രായേലിന് പോരാളികളെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലില്‍ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, നേരെ തിരിച്ചാണ് ഗസ്സയിലെ സാഹചര്യം. ഒരുപാട് പ്രതിബന്ധങ്ങള്‍ക്കിടയിലും ആദ്യത്തെ ദിവസം പോലെയാണ് ഖസ്സാം പോരാളികള്‍ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്നതെന്നും ഹമാസ് നേതാവ് വെളിപ്പെടുത്തി. ഹമാസിനെ ഇല്ലാതാക്കാനുള്ള സഹായങ്ങള്‍ ഇസ്രായേലിനു നല്‍കുകയായിരുന്നു യു.എസ്. എന്നാല്‍, അതിന്റെ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണവര്‍. ഗസ്സയിലെ സിവിലിയന്മാരുടെ മരണം നിരന്തരം അന്താരാഷ്ട്രതലത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. ഈ സാഹചര്യം യു.എസിനെ ആശങ്കപ്പെടുത്തുന്നു. അവിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. വോട്ട് നഷ്ടപ്പെടുമെന്ന ഭീതിയുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് മോശം പ്രതിച്ഛായയാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പതുക്കെ പിന്‍വാങ്ങാനാണ് ഇപ്പോള്‍ യു.എസ് പ്രസിഡന്റ് ബൈഡന്‍ നീക്കം നടത്തുന്നതെന്നും ഖാലിദ് മിശ്അല്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലിന്റെ ചാരസംഘടന മൊസാദിനെ ഭയന്ന് ഹമാസ് ഉദ്യോഗസ്ഥര്‍ ഖത്തര്‍ വിട്ടതായി റിപ്പോര്‍ട്ട്. സെല്‍ഫോണുകള്‍ ഉപേക്ഷിച്ചാണ് പലരും രക്ഷപെട്ടിരിക്കുന്നത്. ഖത്തറില്‍ ഒരിടത്തും തങ്ങള്‍ സുരക്ഷിതരായിരിക്കില്ലെന്ന് മനസിലായതിനെ തുടര്‍ന്നാണ് ഖത്തറില്‍ താമസിച്ചിരുന്ന നേതാക്കള്‍ രാജ്യം വിട്ടത് . സെല്‍ഫോണുകള്‍ ഉള്‍പ്പെടെയുള്ള ആശയവിനിമയങ്ങള്‍ വിച്ഛേദിച്ച് നിരവധി ഹമാസ് നേതാക്കള്‍ അടുത്തിടെ ഖത്തര്‍ വിട്ടിരുന്നു. ഒരു ദശാബ്ദത്തിലേറെയായി ഖത്തറില്‍ താമസിക്കുന്ന ഹമാസ് നേതാക്കളില്‍ പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മായില്‍ ഹനിയേ, മൂസ അബു മര്‍സൂഖ്, ഖാലിദ് മഷാല്‍ എന്നിവരും രക്ഷപെട്ടവരില്‍ ഉള്‍പ്പെടുന്നു. ഗാസയിലെ മിക്ക പാലസ്തീനികളും കടുത്ത ദാരിദ്ര്യത്തില്‍ കഴിയുമ്പോഴും ഇവര്‍ ഗള്‍ഫ് രാഷ്ട്രത്തില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മൊസാദിനെ ഭയന്ന് അള്‍ജീരിയ, ലെബനന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നേതാക്കള്‍ പോയത് .

ലെബനനില്‍ താമസിക്കുന്ന മറ്റൊരു ഹമാസ് നേതാവ് സലേഹ് അല്‍അറൂരിയും തുര്‍ക്കിയിലേക്ക് മാറി. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രം സ്ഥിതി ചെയ്യുന്ന ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലാണ് അല്‍അറൂരി സ്ഥിതി ചെയ്യുന്നത്. അവിടെ സലേഹ് രണ്ട് ഗ്രൂപ്പുകളെ ഏകോപിപ്പിക്കുകയും ഹമാസിന്റെ ലെബനന്‍ ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഖത്തറിലും, തുര്‍ക്കിയിലും എവിടെയായാലും ഹമാസിന്റെ നേതാക്കളെ ഇസ്രായേല്‍ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രായേല്‍ സെക്യൂരിറ്റി ഏജന്‍സി (ഷിന്‍ ബെറ്റ്) മേധാവി റോണന്‍ ബാര്‍ ഡിസംബര്‍ 3 ന് പറഞ്ഞു. അതിനു പിന്നാലെയാണ് ഈ പ്രയാണം. സാലിഹ് അല്‍അറൂരി അടക്കമുള്ള നേതാക്കള്‍ക്ക് 'രക്തസാക്ഷി' ആയി മരിക്കാന്‍ ഭയം വന്നിട്ടുണ്ടെന്നാണ് സൂചന.

ഇതിനിടെ ഗാസയില്‍ വിവിധ സ്ഥലങ്ങളില്‍ ഇസ്രയേല്‍ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്നതിനിടെ, ആക്രമണം മയപ്പെടുത്താനായി ഇസ്രയേലിനുമേല്‍ യുഎസ് സമ്മര്‍ദം ശക്തമായി. വടക്കന്‍ ഗാസയിലെ ഷജയ്യ അടക്കം 5 പട്ടണങ്ങളിലും സെന്‍ട്രല്‍ ഗാസയിലെ മഗാസിയിലും തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലുമാണു നേര്‍ക്കുനേര്‍ യുദ്ധം തുടരുന്നത്. ഖാന്‍ യൂനിസിലെയും റഫയിലെയും ആശുപത്രികളിലെത്തുന്ന മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണം വര്‍ധിച്ചു. റഫയില്‍ വീടുകളില്‍ ഇസ്രയേല്‍ ബോംബിട്ടതിനെത്തുടര്‍ന്നു 4 പേര്‍കൂടി കൊല്ലപ്പെട്ടു. റഫയുടെ കിഴക്ക് ഈജിപ്ത് അതിര്‍ത്തിയോടുചേര്‍ന്ന സ്ഥലങ്ങളില്‍ ഇസ്രയേല്‍ കനത്ത ഷെല്ലാക്രമണവും നടത്തി. ഖാന്‍ യൂനിസില്‍ അല്‍ ജസീറ ടിവിയുടെ 2 മാധ്യമപ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ദിവസങ്ങളായി കനത്ത ഏറ്റുമുട്ടല്‍ തുടരുന്ന ഷജയ്യ പട്ടണത്തില്‍ ഹമാസിന്റെ താവളം തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഇവിടെ ഏറ്റുമുട്ടലിലാണ് കഴിഞ്ഞദിവസം 2 കേണല്‍മാര്‍ അടക്കം 9 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (4 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends