Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

യമനെ ആക്രമിച്ചാല്‍ യമപുരിയ്ക്ക് അയക്കുമെന്ന് ഭീഷണി;ചെങ്കടലില്‍ അഭ്യാസം ഇറക്കുന്ന ഹൂതികളെ തീര്‍ക്കാന്‍ യുഎസ് പടക്കപ്പല്‍ ഇറങ്ങും?,ചെങ്കടലില്‍ ഹൂതിവേട്ടയ്ക്ക് യുദ്ധകാഹളമുയര്‍ത്തി രാജ്യങ്ങള്‍,കൈ കൊടുത്ത് അമേരിക്കയും ഇസ്രയേലും,പിന്നില്‍ കളിക്കുന്ന ഇറാന്റെ തല വീഴും

17 DECEMBER 2023 08:34 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഇസ്രായേലോ അമേരിക്കയോ മറ്റേതെങ്കിലും പാശ്ചാത്യ ശക്തികളോ യമനെ ആക്രമിച്ചാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതി വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ കപ്പലില്‍ ജോലി ചെയ്യുകയോ യാത്ര ചെയ്യുകയോ പാടില്ലെന്ന് യമനിലെ ഹൂതി വിമതര്‍. ഇസ്രായേല്‍ പതാക വച്ചുള്ള കപ്പലുകള്‍ ആക്രമിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഹൂതി ആക്രമണ ഭീഷണിയെ തുടര്‍ന്ന് ചെങ്കടല്‍ വഴിയുള്ള യാത്രകള്‍ വന്‍കിട കപ്പല്‍ കമ്പനികള്‍ റദ്ദാക്കിയതോടെ ആഗോള വിപണിയെയും ഗള്‍ഫിനേയും ബാധിച്ചട്ടുണ്ട്.

എല്ലാ പ്രതിരോധ സംവിധാനങ്ങളും സജ്ജമാണ്. ഇസ്രായേല്‍ ഫലസ്തീനിലെ അക്രമം തുടരുന്ന കാലത്തോളം ഇസ്രായേലിനെതിരെ ആഞ്ഞടിക്കുമെന്നാണ് ഹൂതികളുടെ നിലപാട് . ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകള്‍ ഏത് രാജ്യത്തിന്റേതായാലും തകര്‍ക്കും എന്നാണു ഭീഷണി. ഇതിനെതിരെ അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളുള്‍പ്പടെയുള്ള ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങളും പ്രതികരണവുമായെത്തി. ഇസ്രായേല്‍ സൈന്യം ഗാസയില്‍ ആക്രമണം തുടങ്ങിയ വേളയില്‍ തന്നെ ഹൂതികള്‍ യുദ്ധത്തിന് ഒരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കൂടാതെ യമനിലെ സൈന്യവും ഇസ്രായേലിനെതിരെ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. ഇസ്രായേലിലേക്ക് ഇരുവരും മിസൈലുകള്‍ തൊടുത്തുവിടുകയും ചെയ്തിരുന്നു. സൗദി അറേബ്യ, ജോര്‍ദാന്‍ അതിര്‍ത്തികള്‍ കടന്നുവേണം യമനില്‍ നിന്നുള്ള മിസൈലുകള്‍ ഇസ്രായേലില്‍ എത്താന്‍. അതുകൊണ്ടുതന്നെ ഹൂതികളും യമന്‍ സൈന്യവും നടത്തിയ മിസൈല്‍ ആക്രമണം ഇസ്രായേലിന് ഭീഷണിയായിരുന്നില്ല. എന്നാല്‍ ഹൂതികളുടെ പുതിയ ഭീഷണി ഗൗരവമുള്ളതാണ്. ഇസ്രായേല്‍ കപ്പല്‍ എവിടെ കണ്ടാലും ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്.



ഇസ്രായേലിന്റെയും അമേരിക്കയുടെയും ഒന്നും ഭീഷണി വകവെക്കുന്നില്ലെന്ന് ഹൂതികളുടെ 'അന്‍സാറുല്ല' സൈനിക വിഭാഗം പോളിറ്റ് ബ്യൂറോ അംഗം അലി അല്‍ ഖാഹൂം ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഹൂതികളുടെ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചെങ്കടല്‍വഴി ഗതാഗതം ഒഴിവാക്കാന്‍ പ്രമുഖ കപ്പല്‍ കമ്ബനികള്‍ തീരുമാനിച്ചതോടെ ചരക്ക് ഗതാഗതം സ്തംഭിച്ചു . ലോകത്തിലെ രണ്ട് വലിയ കപ്പല്‍ കമ്ബനികള്‍ ചെങ്കടല്‍വഴി എല്ലാ യാത്രയും നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചു. എണ്ണ, ഇന്ധന കയറ്റുമതിക്കുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട റൂട്ടുകളില്‍ ഒന്നാണ് ചെങ്കടല്‍. ഡാനിഷ് കമ്പനിയായ മായെര്‍സ്‌കും ജര്‍മന്‍ കമ്പനിയായ ഹാപെഗ് ലോയ്ഡുമാണ് തിങ്കളാഴ്ചവരെ ഗതാഗതം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. സ്ഥിതിയില്‍ മാറ്റമില്ലെങ്കില്‍ ഇത് തുടരും. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്‍ഷുറന്‍സ് കമ്ബനികള്‍ കഴിഞ്ഞ ദിവസം പ്രീമിയം കുത്തനെ ഉയര്‍ത്തിയിരുന്നു. അതില്‍ യമന്റെയും ജിബൂട്ടിയുടേയും അതിരിനിടയിലൂടെയുളള കടലിടുക്കാണ് ബാബ് അല്‍ മന്ദബ്. 32 കി.മീ വീതിയുള്ള ഈ കടലിടുക്ക് വഴിയാണ് അറബിക്കടലില്‍ നിന്നും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുമുള്ള കപ്പലുകള്‍ ചെങ്കടലിലേക്ക് പ്രവേശിക്കുക. ഇവിടെ നിന്നും നേരിട്ട് ഇസ്രയേലിലേക്ക് എത്താം. ഈജിപ്തിലെ സൂയിസ് കനാല്‍ വഴി ഏഷ്യയില്‍ നിന്നും യൂറോപ്പിലേക്കുള്ള കുറുക്കുവഴിയും ഇതാണ്. പ്രതിവര്‍ഷം 17,000 കപ്പലുകള്‍, അഥവാ ആഗോള വ്യാപാരത്തിന്റെ 10 ശതമാനം ഇതുവഴി കടന്നുപോകുന്നു.

ഈ വഴിയില്ലെങ്കില്‍ യൂറോപ്പിലെത്താന്‍ കപ്പലുകള്‍ക്ക് ആഴ്ചകള്‍ അധികമെടുക്കും. ദക്ഷിണാഫ്രിക്ക വഴി ചുറ്റിക്കറങ്ങിപ്പോകണം. ക്രിസ്മസ് കാലമടുത്തതോടെ വിപണിയില്‍ തിരക്കേറുന്ന സമയമാണിത്. ഈ സമയം ചരക്കു കപ്പലുകള്‍ സര്‍വീസ് റദ്ദാക്കുന്നതോടെ യൂറോപ്പില്‍ സാധനങ്ങളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകും. ആക്രമണ ഭയം കാരണം കണ്ടെയ്‌നറുകളുടെ ഇന്‍ഷുറന്‍സ് തുകയും വര്‍ധിച്ചിട്ടുണ്ട്. ഇതുവഴി പോകുന്ന സകല കപ്പലുകളും ഹൂതികള്‍ നിരീക്ഷിച്ചാണ് വിട്ടയയ്ക്കുന്നത്. ഇസ്രയേലിലേക്കുള്ളവയ്ക്ക് നേരെ ആക്രമണം ഉറപ്പാണ്. രണ്ടു ദിവസത്തിനിടെ മൂന്ന് കപ്പലുകള്‍ക്ക് നേരെയുളള ഹൂതി ആക്രമണം ലക്ഷ്യം കണ്ടു. ഒരു മാസത്തിനിടെ ഇസ്രയേലിലേക്കുള്ള പത്തിലേറെ കപ്പലുകള്‍ക്ക് ആക്രമണമുണ്ടായി. ഇറാന്‍ പിന്തുണയുള്ള യമനിലെ വിമതരാണ് ഹൂതികള്‍. യമന്റെ തീരപ്രദേശമടക്കം സുപ്രധാന മേഖലകള്‍ ഇവരുടെ ഭരണത്തിലാണ്.

പശ്ചിമേഷ്യയിലെ രണ്ട് പ്രധാന ചരക്കു പാതകളിലൊന്നാണ് ചെങ്കടല്‍ പാത. മറ്റൊന്നു ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഇവിടെ ഇറാന്റെ സ്വാധീനം ശക്തമാണ്. ഇസ്രായേല്‍ കമ്പനികളുടെ കപ്പല്‍, ഇസ്രായേല്‍ പതാക വച്ചുള്ള കപ്പല്‍, ഇസ്രായേലിന് ഓഹരിയുള്ള കമ്പനികളുടെ കപ്പല്‍ എന്നിവയെല്ലാം ആക്രമിക്കുമെന്നാണ് ഹൂതികളുടെ ഭീഷണി. മേഖലയിലൂടെ പോകുന്ന ചരക്കു കപ്പലുകളില്‍ ജോലി ചെയ്യുന്നവര്‍ പല രാജ്യക്കാരാണ്. അതുകൊണ്ടാണ് ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളില്‍ വിദേശ പൗരന്മാര്‍ കയറരുത് എന്ന് ഹൂതികള്‍ താക്കീത് ചെയ്യാന്‍ കാരണം. ചെങ്കടലില്‍ നിന്ന് ഇസ്രായേലി ചരക്കുകപ്പല്‍ ഹൂതികള്‍ പിടിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൂതികള്‍ക്കെതിരെ തിരിച്ചടിക്കാന്‍ യു.എസ് ഉള്‍പ്പെടെ ഭയക്കുന്നുണ്ട്. ഹൂതികളുമായി സൂക്ഷിച്ചേ ഇടപെടാവൂ എന്ന് നേരത്തെ ഇവരുമായി യുദ്ധം ചെയ്ത സൗദിയുള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഗസ്സ യുദ്ധത്തിന്റെ പേരില്‍ യമനില്‍ യു.എസും ഇസ്രയേലും ആക്രമണം നടത്തിയാല്‍ അത് പെട്ടെന്ന് ഗള്‍ഫിലുടനീളം പടരും. ഇതാണ് ഭീതിക്ക് കാരണം. ഇതോടെ ഹൂതികളുടെ ആക്രമണം ചെറുക്കാനുള്ള വഴികള്‍ തേടുകയാണ് യു.എസ് ഉള്‍പ്പെടെ ഇസ്രയേല്‍ അനുകൂല രാജ്യങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (4 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends