Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...

19 MAY 2024 03:07 PM IST
മലയാളി വാര്‍ത്ത

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം. ജബാലിയയിലെ പ്രധാന മാര്‍ക്കറ്റില്‍ ഇസ്രയേല്‍ നടത്തിയ കനത്ത ബോംബാക്രമണത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് തീപിടിച്ചു. വടക്കന്‍ നഗരമായ ബെയ്ത് ഹാനൂനിലെ കെട്ടിടങ്ങളും ഫാക്ടറികളും ബുള്‍ഡോസറുകള്‍ ഇടിച്ചുനിരത്തി. ജബാലിയയിലെ ഉള്‍മേഖലകളിലേക്കു പ്രവേശിച്ച ഇസ്രയേല്‍ ടാങ്കുകളെ, ടാങ്ക്വേധ റോക്കറ്റുകള്‍ ഉപയോഗിച്ചു ഹമാസ് ചെറുത്തു. റഫയിലേക്കു കൂടുതല്‍ സൈന്യത്തെ അയയ്ക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. റഫയിലെ ഹമാസിന്റെ തുരങ്കങ്ങള്‍ നശിപ്പിച്ചെന്നും അവകാശപ്പെട്ടു.

ജബാലിയയില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തതായി വിവരമുണ്ടെങ്കിലും വൈദ്യസഹായവുമായി അവിടേക്ക് എത്താനാകാത്ത സ്ഥിതിയാണെന്ന് സന്നദ്ധസംഘടനകള്‍ പറഞ്ഞു. ഹേഗിലെ യുഎന്‍ ലോകകോടതിയില്‍ (ഐസിജെ) ഇസ്രയേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ പരാതിയില്‍ 2 ദിവസത്തെ വാദം ആരംഭിച്ചു. റഫ ആക്രമിക്കുന്നത് തടയണമെന്നാണ് ആവശ്യം. നാലാം വട്ടമാണു ഗാസ വിഷയത്തില്‍ ദക്ഷിണാഫ്രിക്ക ലോകകോടതിയെ സമീപിക്കുന്നത്. അതിനിടെ, ഗാസ മുനമ്പിലെ താല്‍ക്കാലിക തുറമുഖത്തിന്റെ പണി യുഎസ് സേന പൂര്‍ത്തിയാക്കി. കടല്‍മാര്‍ഗം സഹായവുമായെത്തുന്ന കപ്പലുകള്‍ക്ക് ഇവിടെ അടുക്കാനാകും.

തെക്കന്‍ ഗാസയില്‍ റഫയിലെ 3 മേഖലകളിലും വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാംപ് മേഖലയിലും ഇസ്രയേല്‍ സൈന്യവും ഹമാസും തമ്മില്‍ തുടരുന്ന രൂക്ഷയുദ്ധത്തില്‍ ഇരുപക്ഷത്തും വന്‍ ആള്‍നാശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹമാസിന്റെ ശേഷിക്കുന്ന 4 ബറ്റാലിയനുകളെ ഇല്ലാതാക്കും വരെ റഫയില്‍ സൈനികനടപടി തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.

 

 

ഏറ്റുമുട്ടല്‍ കനത്തതോടെ ഒരാഴ്ചയ്ക്കിടെ റഫയില്‍നിന്ന് 4.5 ലക്ഷം പലസ്തീന്‍കാരും വടക്കന്‍ ഗാസയില്‍നിന്ന് ഒരുലക്ഷം പേരും പലായനം ചെയ്തതെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎന്‍) ഏജന്‍സികള്‍ അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ ഗാസയില്‍ 82 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. സമീപ ആഴ്ചകളിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്.

 

 

രൂക്ഷമായ ആക്രമണം നടക്കുന്ന ജബാലിയയില്‍ ഒട്ടേറെ വീടുകള്‍ ഇസ്രയേല്‍ ബോംബിട്ടുനിരത്തി. യുഎന്‍ പലസ്തീന്‍ റിലീഫ് ഏജന്‍സിയുടെ (യുഎന്‍ആര്‍ഡബ്ല്യുഎ) റഫയിലെ കേന്ദ്രത്തില്‍ ആയുധധാരികളെ കണ്ടെന്ന വിഡിയോ പുറത്തുവിട്ട ഇസ്രയേല്‍, സംഭവത്തില്‍ യുഎന്നിനോടു വിശദീകരണം ആവശ്യപ്പെട്ടു. യുഎന്‍ ഹമാസുമായി സഹകരിക്കുന്നുവെന്നും അവരെ സംരക്ഷിക്കുന്നെന്നും ഇസ്രയേലിന്റെ യുഎന്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ ആരോപിച്ചു.

 

 

റഫ ആക്രമണം തുടങ്ങിയതോടെ കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ചിരിക്കുകയാണ്  ലബനാനിലെ ഹിസ്ബുല്ല. നേരത്തെ റോക്കറ്റാക്രമണമായിരുന്നു കാര്യമായി നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഡ്രോണുകളും ഗൈഡഡ് മിസൈലുകളും ഉപയോഗിച്ച് കൃത്യതയുള്ള ആക്രമണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണങ്ങള്‍ തടുക്കാന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ല.

 

 

ലബനാനില്‍ വ്യോമാക്രമണം നടത്തി തിരിച്ചടിക്കുന്നുണ്ടെങ്കിലും ഹിസ്ബുല്ലയുമായി പൂര്‍ണ യുദ്ധത്തിലേക്ക് പോവാതിരിക്കാന്‍ ഇസ്രായേലിന് താല്‍പര്യമില്ല. ഹിസ്ബുല്ലയുമായി നീണ്ടുനില്‍ക്കുന്ന, ഇരുപക്ഷത്തിനും കനത്ത നാശം സംഭവിക്കുന്ന രൂക്ഷയുദ്ധം ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഗസ്സയില്‍ തന്നെ യുദ്ധലക്ഷ്യങ്ങള്‍ നേടാന്‍ കഴിയാതെയും ഹമാസില്‍ നിന്ന് കനത്ത തിരിച്ചടി നേരിട്ടും സമ്മര്‍ദ്ദത്തിലാണ് ഇസ്രായേല്‍. ഒരേസമയം,

ഒന്നിലധികം യുദ്ധമുഖം തുറക്കാന്‍ അവര്‍ താല്‍പര്യപ്പെടുന്നില്ല. 2006ല്‍ ഹിസ്ബുല്ലയുമായി ഏറ്റുമുട്ടി തിരിച്ചടി നേരിട്ട അനുഭവവുമുണ്ട്. അന്നത്തേതിനേക്കാര്‍ മികച്ച സന്നാഹം ഇപ്പോള്‍ ഹിസ്ബുല്ലക്കുണ്ട്. ഇറാന്റെ പിന്തുണ അവര്‍ക്ക് കരുത്ത് നല്‍കുന്നു. പ്രതിരോധ മന്ത്രിയുടെ പ്രസ്താവന ഇസ്രായേലിന്റെ ആത്മവിശ്വാസക്കുറവായി വിലയിരുത്തുന്നുണ്ട്. അതിനിടെ പലസ്തീന്‍ രാഷ്ട്രം അംഗീകരിക്കാനുള്ള യുഎന്‍ പൊതുസഭയുടെ തീരുമാനവും ഇസ്രയേല്‍ തള്ളി. പലസ്തീന്‍ അനുകൂല വിദ്യാര്‍ഥിസമരം വ്യാപിച്ചതോടെ നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാം സര്‍വകലാശാലയില്‍ ക്ലാസുകള്‍ നിര്‍ത്തിവച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (14 minutes ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (17 minutes ago)

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (2 hours ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (2 hours ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (2 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (2 hours ago)

റഹീം ജയിച്ചു ഇംഗ്ലീഷ് തോറ്റു...! ഉഫ് ഇംഗ്ലീഷ് കേട്ട് സ്‌പീക്കർ എഴുന്നേറ്റ് ഓടി..! പോയി പഠിച്ചിട്ട് വാ റഹീമേ...!  (3 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (3 hours ago)

പി കെ ശ്രീമതിയുടെ ബാഗ് അടിച്ചുമാറ്റി..40000 രൂപയും ഫോണും.. സ്വർണവും കൊണ്ടുപോയി ചെയിൻ വലിച്ചു..RPF എത്തി  (4 hours ago)

ഭാര്യയെ വെടിവെച്ച്കൊലപ്പെടുത്തി. യുവാവ്‌  (5 hours ago)

ഓഹരി വിപണിയും നേട്ടത്തിൽ  (5 hours ago)

പാസഞ്ചർ ട്രെയിൻ ഇടിച്ച് രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം  (5 hours ago)

ഡൽഹിയിലെ വായുമലിനീകരണം മൂലം തനിക്ക് അലർജിയുണ്ടായെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി...  (5 hours ago)

അപകടത്തിൽ അമ്മയും മകനും ദാരുണാന്ത്യം‌  (5 hours ago)

പാൽ കുപ്പിയിൽ വിഷം കലക്കി മക്കളെ കൊന്നു, പിന്നാലെ അമ്മയെയും,കലാധരൻ തൂങ്ങി മൃതദേഹത്തിൽ കത്ത്, കാരണം ഭാര്യ  (6 hours ago)

Malayali Vartha Recommends