Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ രണ്ട് ഇന്ത്യക്കാർ കൂടി കൊല്ലപ്പെട്ടു...റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തവരാണ് കൊല്ലപ്പെട്ടത്...പിന്നാലെ റഷ്യൻ സൈന്യത്തിന് ഇന്ത്യ താക്കീത് നൽകി...

12 JUNE 2024 03:47 PM IST
മലയാളി വാര്‍ത്ത

ഇസ്രായേൽ പലസ്തീൻ യുദ്ധം പോലെ തന്നെ അതിന് മുൻപ് തുടങ്ങിയതാണ് റഷ്യ ഉക്രൈൻ യുദ്ധം . വെറും ദിവസങ്ങൾ കൊണ്ട് എല്ലാം അവസാനിപ്പിക്കാം എന്ന് കരുതിയിരുന്ന പുട്ടിന്റെ കണക്ക് കൂട്ടലുകൾ എല്ലാം പിഴച്ചപ്പോൾ തന്നെ യുദ്ധം നീണ്ടു നീണ്ടു പോവുകയാണ് . ഇപ്പോഴും യുദ്ധമാണ് അവിടെ യുദ്ധമാണ് നടന്നു കൊണ്ട് ഇരിക്കുന്നത് . ഇപ്പോഴിതാ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ രണ്ട് ഇന്ത്യക്കാർ കൂടി കൊല്ലപ്പെട്ടു. റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തവരാണ് കൊല്ലപ്പെട്ടത്. റഷ്യൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന് പിന്നാലെ റഷ്യൻ സൈന്യത്തിന് ഇന്ത്യ താക്കീത് നൽകി. റഷ്യൻ സൈന്യത്തിലേക്ക് ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്ന നടപടി നിർത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

 

മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. റഷ്യയിൽ തൊഴിലവസരങ്ങൾ തേടി പോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി.റഷ്യയിലേക്ക് ജോലി അന്വേഷിക്കുന്ന ഇന്ത്യൻ പൗരന്മാർ ജാ​ഗ്രത പാലിക്കണമെന്നും റഷ്യൻ സൈനിക സംഘത്തിലേക്കുള്ള അപകടകരമായ ജോലികൾ ഏറ്റെടുക്കരുതെന്നും വിദേശകാര്യ മന്ത്രാലയം മുമ്പും നിർദേശം നൽകിയിരുന്നു. യുദ്ധത്തിൽ പങ്കാളികളായ രണ്ട് ഇന്ത്യക്കാർ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നിർദേശം.നിരവധി ഇന്ത്യക്കാരെ ഇത്തരത്തിൽ റഷ്യ-യുക്രെയ്ൻ യുദ്ധഭൂമിയിലേക്ക് അയച്ചതായി സിബിഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് മലയാളികളും പ്രതികളായിരുന്നു. തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരുൾപ്പെടെ 19 പേർക്കെതിരെയാണ് സിബിഐ കേസെടുത്തത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം ഉൾപ്പെടെ ഏഴ് ന​ഗരങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു.മുൻപും ഇതിന്റെ ഗുരുതരമായ സ്ഥിതിയെ കുറിച്ച് അറിയിച്ചു പറഞ്ഞു കൊണ്ട് പല റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. റഷ്യൻ സൈന്യത്തിൽ പിന്തുണ ജോലികൾ നേടിയിട്ടുള്ള ഇന്ത്യൻ പൗരന്മാരെ യുക്രെയ്നെതിരെയുള്ള സൈനിക നടപടികൾക്കായി റഷ്യ ഉപയോഗിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. "കുറച്ച് ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിൽ സപ്പോർട്ട് ജോലികൾക്കായി ചേർന്നിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. ഇന്ത്യൻ എംബസി അവരെ നേരത്തെ വിട്ടയക്കുന്നതിനായിബന്ധപ്പെട്ട റഷ്യൻ അധികാരികളുമായി ഈ വിഷയം പതിവായി ചർച്ച ചെയ്യുന്നുണ്ട്.

 

എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും സംഘർഷത്തിൽ നിന്ന് അകന്ന് നിൽക്കാനും ഞങ്ങൾ അഭ്യർഥിക്കുന്നു," വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മുൻപ് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. റഷ്യയുടെ സൈനിക സുരക്ഷാ സഹായികൾ ആയി ജോലി നേടി നൽകാമെന്ന് പറഞ്ഞ കബളിപ്പിച്ചാണ് ഇന്ത്യക്കാരെ ഏജന്റുമാർ റഷ്യയിലേക്ക് അയച്ചത് എന്നാണ്‌വിവരം.ഇത്തരത്തിൽ എത്തിയവർ എല്ലാം ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇത്തരത്തിൽ രാജ്യം വിട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് സൂചന.

 

റഷ്യ-യുക്രെയ്ൻ അതിർത്തിയിൽ മരിയോപോൾ,ഖാർകിവ് , റോസ്തോവ്-ഓൺ-ഡോവ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നത്.നേരത്തെ നേപ്പാളിൽ നിന്ന് ഇത്തരത്തിൽ 200 പേർ സൈന്യത്തിന്റെ ഭാഗമാകാൻ റഷ്യയിൽ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിൽ യുദ്ധത്തിൽ പങ്കാളികൾ ആയിരുന്ന ആറ് നേപ്പാൾ പൗരന്മാർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി കഴിഞ്ഞ ഡിസംബറിൽ നേപ്പാൾ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. നേപ്പാൾ പൗരന്മാരെ ഇനി റിക്രൂട്ട് ചെയ്യരുതെന്നും , അവശേഷിക്കുന്നവരെ തിരിച്ചയക്കണെമന്നും നേപ്പാൾ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. യുക്രെയ്നിലെ റഷ്യൻ അധിനിവേശം മൂന്ന് വർഷം പിന്നിടുമ്പോള്‍ ഇതാദ്യമായാണ് ഇന്ത്യക്കാർ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ ഭാഗമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (4 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (4 hours ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (4 hours ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (5 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (5 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (5 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (5 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (7 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (7 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (8 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (8 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (9 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (9 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (9 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (9 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News