Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഗാസയില്‍ യഹ്യ സിന്‍വാര്‍ ഒളിച്ച തുരങ്കം വളഞ്ഞ് യഹലോം യൂണിറ്റ്

12 AUGUST 2024 12:24 PM IST
മലയാളി വാര്‍ത്ത

ഗാസയില്‍ പറന്നിറങ്ങി ഇസ്രയേലിന്റെ യഹലോം യൂണിറ്റ്. ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ തുരങ്കത്തില്‍ ഒളിച്ചിരിക്കുകയാണ്. ഇതില്‍ നിന്നും പുറത്ത് ചാടിക്കാന്‍ ജൂതപ്പടയുടെ നീക്കം. യഹ്യ തുരങ്കത്തില്‍ ഇല്ല ദോഹയില്‍ ഒളിവിലാണെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇസ്മയില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെടതോടെ അറബ് രാജ്യങ്ങള്‍ ഭീതിയിലാണ്. ഹമാസ് നേതാക്കള്‍ക്ക് ഖത്തര്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ അഭയം കൊടുക്കാന്‍ മടിക്കുകയാണ്. ദോഹയില്‍ വട്ടമിട്ട് പറന്ന മൊസാദ് യഹ്യ ഖത്തറില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. തുര്‍ക്കിയില്‍ ഒളിക്കുകയും അത്ര എളുപ്പമല്ല. റഫ മുതല്‍ തുര്‍ക്കി അതിര്‍ത്തി വരെയുള്ള തുരങ്കങ്ങള്‍ മൊസാദിന്റെയും ഐഡിഎഫിന്റെയും നിരീക്ഷണത്തിലാണ്. ഗാസയില്‍ തന്നെ യഹ്യ ഉണ്ടെന്ന റിപ്പോര്‍ട്ടാണ് ഇസ്രയേലിന് ലഭിച്ചിരിക്കുന്നത്. പല ടണലുകളും നിരീക്ഷണത്തിലാണ്.

സംശയിക്കുന്ന ഏഴോളം തുരങ്കങ്ങളില്‍ നിരീക്ഷണത്തിനാണ് യഹലോം യൂണിറ്റിനെ ഇറക്കിയിരിക്കുന്നത്. ഐഡിഎഫിന് കയറാന്‍ പറ്റുന്ന ടണലുകളല്ല ഇത്. അതുകൊണ്ടാണ് യഹലോം സംഘത്തെ എത്തിച്ചിരിക്കുന്നത്. തുരങ്കങ്ങളില്‍ വെള്ളം അടിച്ച് കയറ്റുന്നുണ്ട്. യഹ്യയെ കിട്ടിയാല്‍ ചെങ്കീരിപ്പട കടിച്ചുകീറും. ഹനിയ കൊല്ലപ്പെട്ടതോടെയാണ് ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവിയായ് യഹ്യയെ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഇസ്രയേല്‍ പ്രഖ്യാപനം എത്തി അടുത്തത് യഹ്യയെന്ന്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ ഉത്തരവാദിയാണ് സിന്‍വറെന്നായിരുന്നു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വക്താവ് ഡാനിയേല്‍ ഹഗാരിയുടെ പരാമര്‍ശം. സിന്‍വറിന് ഒരേയൊരു സ്ഥാനം മാത്രമേയുള്ളൂ, അത് മുഹമ്മദ് ദെയ്ഫിനും ഏഴിന് ആക്രമണം നടത്തിയ മറ്റുള്ളവര്‍ക്കും അരികിലാണ്. സിന്‍വറിനുവേണ്ടി തങ്ങളൊരുക്കുന്ന ഒരേ ഒരിടം അതുമാത്രമാണെന്നും ഹഗാരി പ്രസ്താവിച്ചു. ജീവനോടെയോ അല്ലാതെയോ പിടികൂടുന്നതുവരെ യഹ്യക്കായുള്ള 'വേട്ട' അവസാനിപ്പിക്കില്ലെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം.

തുരങ്കത്തിനുള്ളില്‍ കഴിയുന്ന പെരുച്ചാഴിയാണ് യഹ്യ സിന്‍വാര്‍. ഹമാസിന്റെ മറ്റ് നേതാക്കളൊക്കെ ദോഹയില്‍ ആയിരുന്നു സ്ഥിരതാമസം. എന്നാല്‍ യഹ്യ സിന്‍വാര്‍ എല്ലായ്‌പ്പോഴും ഗാസയില്‍ ടണലില്‍ തന്നെ ആയിരുന്നു താമസം. ആനത്തലയാണ് ഇയാള്‍ക്ക് യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചത് ഇയാളാണ്. തുരങ്കശൃംഖലയുടെ തലയും യഹ്യ തന്നെ. ഗസ്സയില്‍ ഭൂമിയില്‍നിന്ന് 4050 മീറ്റര്‍ താഴ്ചയില്‍ നിര്‍മ്മിച്ച ആറടി ഉയരുവും രണ്ടരയടി വീതിയുമുള്ള 1,300 തുരങ്കങ്ങളാണ് ഹമാസിന്റെ തുറുപ്പുചീട്ട്. ഇതില്‍ ഇസ്രയേല്‍ അതിര്‍ത്തിയിലുള്ള ഈ തുരങ്കങ്ങളില്‍ അവര്‍ റോക്കറ്റുകളും ഒളിപ്പിച്ചിട്ടുണ്ട്. ഒന്നും രണ്ടുമല്ല 1,500 റോക്കറ്റ് വിക്ഷേപണത്തറകളും ഇവിടെയുണ്ട്.

തുരങ്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇസ്രയേല്‍ സൈന്യത്തിന് പ്രത്യേക യൂണിറ്റുകളും യുദ്ധോപകരണങ്ങളും ഉണ്ട്. ഐഡിഎഫ് കോംബാറ്റ് എന്‍ജീനീയറിംഗ് കോര്‍പ്‌സിന് യഹലോം യൂണിറ്റ് പോലെയുള്ള പ്രത്യേക യൂണിറ്റുകള്‍ ഉണ്ട്. ടണലുകളിലെ യുദ്ധം നിയന്ത്രിക്കാനായി ഇസ്രയേല്‍ രൂപീകരിച്ചതാണ് യഹാലോം എന്ന സവിശേഷ കമാന്‍ഡോ യൂണിറ്റ്. അതിലെ സൈനികര്‍ തുരങ്കങ്ങള്‍ കണ്ടെത്തുന്നതിലും നശിപ്പിക്കുന്നതിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. മോഡേണ്‍ വാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോണ്‍ സ്‌പെന്‍സര്‍ പറയുന്നതു പ്രകാരം ഭൂഗര്‍ഭ യുദ്ധങ്ങള്‍ക്കായും ഇസ്രയേലിനു ആയുധങ്ങളുണ്ട്. തുരങ്കങ്ങളില്‍ അന്വേഷണം നടത്താന്‍ പരിശീലനം ലഭിച്ച ഒകെറ്റ്‌സ്(oktez) എന്ന നായ്ക്കളുടെ യൂണിറ്റും ഉണ്ട്. തുരങ്ക യുദ്ധത്തില്‍ വൈദഗ്ധ്യമുള്ളവരുടെ ഇസ്രയേല്‍ സേന ഗാസ അധിനിവേശത്തിനായി തീവ്രപരിശീലനം നടത്തുന്നുണ്ടെന്നും ഹമാസ് തുരങ്കങ്ങളെ അനുകരിച്ചു നിര്‍മിച്ച തുരങ്കങ്ങളിലാണ് പരിശീലനം നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രയേല്‍ ബങ്കര്‍ ബസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ 'അയണ്‍ സ്റ്റിംങ്' ലേസറും പ്രിസിഷന്‍ ഗൈഡഡ് മോര്‍ട്ടറും യുദ്ധരംഗത്തേക്കു വന്നിട്ടുണ്ട്.

ഹമാസിനെ തുരങ്കയുദ്ധത്തില്‍ നേരിടാനായി സവിശേഷ സ്‌പോഞ്ച് ബോംബുകളും ഇസ്രയേല്‍ തയാറാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബോംബ് എന്നു പേരുണ്ടെങ്കിലും സ്പഞ്ച്(spounge) ബോംബില്‍ സ്‌ഫോടകവസ്തുക്കളില്ല. കെമിക്കല്‍ ഗ്രനേഡുകളാണ് ഇവ. ബോംബ് പ്രവര്‍ത്തിക്കുമ്പോള്‍ പുറത്തേക്കു തെറിക്കുന്ന പത പെട്ടെന്ന് വ്യാപിക്കുകയും ഘനീഭവിക്കുകയും ചെയ്തു. ഗാസയിലെ തുരങ്കങ്ങളില്‍ പോരാടുമ്പോള്‍ കവാടങ്ങളും മറ്റു രഹസ്യവഴികളുമൊക്കെ അടയ്ക്കാനായി സ്‌പോഞ്ച് ബോംബ് ഉപയോഗിക്കാമെന്നാണ് ഇസ്രയേല്‍ കണക്കുകൂട്ടുന്നത്. ഒരു പ്ലാസ്റ്റിക് കാരിയറിനുള്ളില്‍ രണ്ട് ദ്രാവകങ്ങളടങ്ങിയതാണ് സ്‌പോഞ്ച് ബോംബ്. ഇവയെ തമ്മില്‍ വേര്‍തിരിക്കുന്നത് ഒരു ലോഹപാളിയാണ്. ബോംബ് പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ ലോഹപാളി നീങ്ങുകയും ദ്രാവകങ്ങള്‍ തമ്മില്‍ കലരുകയും ചെയ്യും. ഇതോടെയാണ് ബോംബ് പ്രവര്‍ത്തിക്കുന്നത്.ഇസ്രയേല്‍ സേന 2021 മുതല്‍ ഇത്തരം ബോംബുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (1 hour ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (1 hour ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (2 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (2 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (2 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (4 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (4 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (5 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (5 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (6 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (6 hours ago)

Malayali Vartha Recommends