Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ രാഹുലിന്റെ ഫോണിലുണ്ടെന്നും പരാതിക്കാരി; പത്തോളം പീഡനക്കേസുകൾ: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം കോടതിയിൽ...


അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...


ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..


പ്രതി ഷിംജിത അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കുടുംബം..സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ ?ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം..


സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ കേന്ദ്രം.. രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..

മഹായുദ്ധം തുടങ്ങി: ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള മാർഗം സജ്ജമെന്ന് കേന്ദ്ര സർക്കാർ; കപ്പൽ മാർഗം ഇന്ത്യക്കാരെ തിരിച്ചെത്തിക്കും...

03 OCTOBER 2024 11:36 AM IST
മലയാളി വാര്‍ത്ത

ഏതു നിമിഷവും ആകാശത്തുകൂടി മിസൈലുകളും യുദ്ധവിമാനങ്ങളും കടന്നുവരാനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രായേലിലും ജോര്‍ദാനിലും ഇറാക്കിലും വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിരുന്നു. ഇപ്പോഴിതാ പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള മാർഗം സജ്ജമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കപ്പൽ മാർഗം ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന പദ്ധതി ചർച്ച ചെയ്തു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായുള്ള ചർച്ചയിലും ഇക്കാര്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

നിലവിൽ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. ഏകദേശം 20,000-ലധികം ഇന്ത്യക്കാർ ഇസ്രായേലിൽ താമസിക്കുന്നതായാണ് കണക്ക്. ഇവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ഇസ്രായേലിലേക്കും ഇറാനിലേക്കും യാത്രകൾ ചെയ്യുന്നത് ഒഴിവാക്കാനും കേന്ദ്ര സർക്കാർ നിർദേശം നൽകി. ഇസ്രായേൽ- ഹമാസ് സംഘർഷം രൂക്ഷമായിരുന്ന സമയത്ത് ഓപ്പറേഷൻ അജയ് എന്ന പേരിൽ ഇന്ത്യക്കാരെ കേന്ദ്രസർക്കാർ തിരിച്ചെത്തിച്ചിരുന്നു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ചാർട്ടേർഡ് വിമാനങ്ങൾ സജ്ജമാക്കിയാണ് ആളുകളെ തിരികെ എത്തിച്ചത്. നിലവിൽ മിസൈൽ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ കപ്പൽ മാർഗം അവിടെയുള്ളവരെ തിരികെ എത്തിക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നാണ് റിപ്പോർട്ട്.


ഇസ്രായേല്‍ അവരുടെ ആകാശപാത പൂര്‍ണമായി അടച്ചു ബന്ധവസിലാക്കിയതിനു പിന്നാലെയാണ് വിവിധ രാജ്യങ്ങള്‍ സര്‍വീസ് നിറുത്തിവച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒരു ലക്ഷത്തോളം യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിലും സമീപത്തെ ഹോട്ടലുകളിലുമായി കുരുങ്ങിയിരിക്കുന്നത്. ഇസ്രായേലിനു മുകളിലൂടെ ഒരു രാജ്യത്തിന്റെയും വിമാനം പറത്തേണ്ടെന്ന തീരുമാനം കടുത്ത പോരാട്ടത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമാണെന്ന് വ്യക്തമാണ്. ടെല്‍ അവൈവിലേക്കും ജറുസലേമിലേക്കും ഇറാന്‍ ഇരുന്നൂറോളം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ട സാഹചര്യത്തിലാണ് യുദ്ധത്തിനുള്ള കാഹളമെന്നോണം വിമാനത്താവളങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

 


ഇസ്രായേലിനെ ഏറ്റവും വലിയ വിമാനത്താവളമായ ടെല്‍ അവൈവിലെ ബെന്‍ ഗുറിയോന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ആക്രമണം നടന്ന രാത്രിതന്നെ അടിച്ചിരുന്നു. ദിവസം ആയിരത്തോളം വിമാനങ്ങളാണ് ഇവിടേക്ക് സര്‍വീസ് നടത്തിവരുന്നത്. ഒരു വര്‍ഷം രണ്ടു കോടി യാത്രക്കാര്‍ വന്നുപോകുന്ന വിമാനത്താവളമാണിത്. വിമാനത്താവളം അടച്ചതോടെ എയര്‍ ഇന്ത്യയുടേത് ഉള്‍പ്പെടെ ഇരുന്നൂറ് വിമാനങ്ങള്‍ ഇവിടെ നിലവില്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇസ്രായേലിന്റെ എല്ലാ വിമാനവളങ്ങളിലും വേണ്ടിവന്നാല്‍ യുദ്ധ വിമാനങ്ങള്‍ നിറയ്ക്കാനുള്ള നീക്കം ഇസ്രായേല്‍ നടത്തിവരികയാണ്. ഇസ്രായേല്‍ ആകാശ അതിര്‍ത്തിയിലൂടെ പറക്കേണ്ട വിമാനങ്ങള്‍ മറ്റ് രാജ്യാതിര്‍ത്തിയിലൂടെ പറത്താന്‍ മറ്റു രാജ്യങ്ങളുടെ അനുവാദം തേടാനാണ് ഇസ്രായേല്‍ നിര്‍ദേശിച്ചിരിക്കുന്നത്.

 

 

ഫ്രാന്‍സും ബ്രിട്ടണും ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ഇസ്രായേലിലെയും ഇറിനിലെയും വിമാനത്താവളങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. എയര്‍ ഇന്ത്യയും നിലവിലെ സാഹചര്യത്തില്‍ യുദ്ധം നടക്കുന്ന രാജ്യങ്ങളിലേക്കുള്ള വിമാനസര്‍വീസുകള്‍ നിറുത്തിവയ്ക്കുന്ന കാര്യം ആലോചിക്കുകയാണ്. ഇസ്രായേലില്‍ ഇപ്പോള്‍ സന്ദര്‍ശനം നടത്തുന്ന സംഘങ്ങളോട് ഹോട്ടലുകളിലേക്കും സുരക്ഷിത ഇടങ്ങളിലേക്കും മാറാനും യാത്ര ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഫ്രാന്‍സിന്റെ ലുഫ്താന്‍സ ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങള്‍ പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസ് നിറുത്തിവച്ചിരിക്കുകയാണ്.

 

കെഎല്‍എം, സ്വിസ്റ്റസര്‍ലണ്ട് വിമാനസര്‍വീസുകളും റദ്ദാക്കിയതില്‍പ്പെടുന്നു. അബുദാബിയില്‍നിന്നുള്ള ഇത്തിഹാദിന്റെ സര്‍വീസുകള്‍ വ്യോമാതിര്‍ത്തിയില്‍ മാറ്റം വരുത്തിയാണ് സര്‍വീസ് നടത്തുന്നത്. സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യമുണ്ടായാല്‍ ഇത്തിഹാദ് അവിടേക്കുള്ള പശ്ചിമേഷ്യന്‍ ആകാശങ്ങളിലൂടെയുള്ള പറക്കല്‍ ഒഴിവാക്കാന്‍ ആലോചിക്കുകയാണ്. എമിറേറ്റ്, ഖത്തര്‍ വിമാനകമ്പനികളും ഇറാക്കിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും പൂര്‍ണമായി റദ്ദാക്കിയിരിക്കുന്നു. ഫ്‌ളൈ ദുബായിയുടെ വിമാനങ്ങള്‍ ജോര്‍ദാന്‍, ഇറാഖ്, ഇസ്രായേല്‍, ഇറാന്‍ എന്നിവിടങ്ങളേക്ക് വിമാനങ്ങളൊന്നും പറത്തുന്നില്ല.

 

 

അതിനിടെ ലബനാനെതിരെ ആക്രമണം വീണ്ടും കടുപ്പിച്ച് ഇസ്രായേല്‍. തലസ്ഥാനമായ ബെയ്റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു ബോംബാക്രമണം. ബെയ്റൂത്തില്‍ കൃത്യമായ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ അറിയിച്ചു. സെന്‍ട്രല്‍ ബെയ്റൂത്തിലെ ബച്ചൗറക്ക് സമീപത്തെ പാർലമെൻ്റിന് സമീപമുള്ള ഒരു കെട്ടിടത്തെ ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേല്‍ മിസൈലുകള്‍ കുതിച്ചെത്തിയത്. വന്‍സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടതായി റോയ്ട്ടേഴ്സ് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

കുറഞ്ഞത് ആറ് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞയാഴ്ച ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല കൊല്ലപ്പെട്ട ദഹിയെയുടെ തെക്കൻ പ്രാന്തപ്രദേശത്തും മൂന്ന് മിസൈലുകൾ പതിച്ചതായും വലിയ സ്ഫോടനങ്ങൾ കേട്ടതായും ലബനാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. തെക്കൻ പ്രാന്തപ്രദേശങ്ങളില്‍ ബുധനാഴ്ച ഒരു ഡസനിലധികം ആക്രമണങ്ങളും ഉണ്ടായി. അതേസമയം ബുധനാഴ്ച ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബേബിക്ക് പാത്രം കഴുകാന്‍ മാത്രമല്ല നന്നായി പാചകം ചെയ്യാനും അറിയാം: എം എ ബേബിയെ പരിഹസിക്കുന്നവര്‍ക്ക് ശിവന്‍കുട്ടിയുടെ മറുപടി  (4 hours ago)

വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ; മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍  (4 hours ago)

കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തി: കുടുംബഗ്രൂപ്പില്‍ ആത്മഹത്യാ സന്ദേശമയച്ചു  (5 hours ago)

പ്രൊഫസര്‍ ഡോ. പി രവീന്ദ്രനെ കാലിക്കറ്റ് വിസിയായി നിയമിച്ച് ഗവര്‍ണര്‍  (5 hours ago)

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ധരിച്ച് വീഡിയോ ചിത്രീകരിക്കുന്ന മലയാളി യുവാവ് അറസ്റ്റില്‍  (5 hours ago)

മണിപ്പൂരിലെ അവസ്ഥ ഇപ്പോഴും മോശമാണ്: മണിപ്പൂരില്‍ പോകാന്‍ വൈകിയതിന്റെ കാരണം മോദി പറയണമെന്ന് ബിനോയ് വിശ്വം  (5 hours ago)

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു  (6 hours ago)

ശരീരഭാരം കുറയ്ക്കാന്‍ യുട്യൂബ് നോക്കി മരുന്ന് കഴിച്ച് തമിഴ്‌നാട്ടില്‍ 19കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇപ്പോഴാണ് ശരിക്കും വൈറലായത്ഷിം...ജിതയുടെ അറസ്റ്റിന് പിന്നാലെ ഫേസ് ബുക്ക് പോസ്റ്റുമായി എം എം മണി എംഎല്‍എ  (6 hours ago)

യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റര്‍ക്ക് ജാമ്യം  (6 hours ago)

'നൽകിയത് 200 പവൻ, 25 ദിവസംമാത്രം കൂടെ താമസിച്ച് ഉപേക്ഷിച്ചു'; കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയത് സയനൈഡ് കഴിച്ച്.... ജീവനൊടുക്കുന്നതിന് മുൻപ് ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ച കുറിപ്പിൽ എല്ലാം വ്യ  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള: പ്രധാന പ്രതികളുടെ 1.3 കോടി വില വരുന്ന സ്വത്തുക്കള്‍ ഇ. ഡി മരവിപ്പിച്ചു  (6 hours ago)

തീപ്പൊരി പ്രകടനം..!35 പന്തുകൾ നേരിട്ട അഭിഷേക് എട്ടു സിക്‌സും അഞ്ച് ഫോറുമടക്കം 84 റൺസ്  (6 hours ago)

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ ശ്രദ്ധിക്കൂ; ഇനി പഴയ രീതിയില്ല, എല്ലാം മാറിമറിഞ്ഞൂ  (7 hours ago)

അറസ്റ്റിലായ പ്രതി ഷിംജിത റിമാന്‍ഡില്‍.....കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് ഷിംജിത മുസ്തഫയെ റിമാന്‍ഡ് ചെയ്തത്  (7 hours ago)

Malayali Vartha Recommends