ഐ.ജി.യും എസ്.പിയുമൊക്കെ 'വൈരുധ്യവാദം' ആവർത്തിച്ച് സ്വയം പരിഹാസ്യരാവുകയാണ് ; ജലന്തർ ബിഷപ്പിന് എതിരായ ലൈംഗീക ആരോപണത്തിൽ പോലീസ് എന്തിനാണ് മലക്കം മറിഞ്ഞതെന്ന് വിഎം സുധീരൻ

ജലന്തർ ബിഷപ്പിന് എതിരായ ലൈംഗീക ആരോപണത്തിൽ പോലീസ് എന്തിനാണ് മലക്കം മറിഞ്ഞതെന്ന് വിഎം സുധീരൻ. പോലീസ് ആദ്യം സ്വീകരിച്ച നിലപാടല്ല പിന്നീട് സ്വീകരിച്ചതെന്നും ഇതിന് പിന്നിൽ എന്തോ തക്കതായ കാരണമുണ്ടെന്നും വിഎം സുധീരൻ പറയുന്നു. ജലന്തർ ബിഷപ്പ് കുറ്റകൃത്യം ചെയ്തതായി നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പോലീസ് ബോധിപ്പിച്ചതാണ്. പക്ഷെ അതിൽ നിന്ന് എങ്ങനെയാണ് മലക്കം മറിഞ്ഞതെന്ന് കോൺഗ്രസ്സ് നേതാവ് വിഎം സുധീരൻ ചോദിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു സുധീരന്റെ പ്രതികരണം.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ജലന്തർ ബിഷപ്പ് കുറ്റകൃത്യം ചെയ്തതായി നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ (13.8.2018) ബഹു. ഹൈക്കോടതിയെ ബോധിപ്പിച്ച പോലീസ് ഇപ്പോഴെങ്ങനെ മലക്കംമറിഞ്ഞു.?
സമൂഹത്തിൽ സാർവത്രികമായി ഉയരുന്ന ഈ ചോദ്യത്തിന് ഇതേവരെ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം നൽകാൻ പോലീസിനായിട്ടില്ല.
ഐ.ജി.യും എസ്.പിയുമൊക്കെ 'വൈരുധ്യവാദം' ആവർത്തിച്ച് സ്വയം പരിഹാസ്യരാവുകയാണ്.
കുറ്റകൃത്യം സംബന്ധിച്ച് കൃത്യമായ നിഗമനത്തിൽ നേരത്തെ എത്തിയ പോലീസിൻറെ ഇപ്പോഴത്തെ 'വൈരുദ്ധ്യാത്മക വിചിത്രവാദം' ഏവരെയും അമ്പരപ്പിക്കുന്നതാണ്.
ഈ കേസ് അട്ടിമറിക്കുന്നതിന് സർക്കാരിൻറെ അനുഗ്രഹത്തോടെ ഉന്നത പോലീസ് കേന്ദ്രങ്ങൾ ആസൂത്രിത ശ്രമം നടത്തുന്നു എന്ന ആക്ഷേപം ശക്തിപ്പെടുത്തുന്നതാണ് ഇതെല്ലാം.
മുതലാളിമാരുടെയും വൻ സ്വാധീനമുള്ളവരുടെയും കാര്യത്തിൽ നിയമസംവിധാനം വിറങ്ങലിച്ചു നിൽക്കുന്ന ദുരവസ്ഥയാണ് ഈ സർക്കാരിൻറെ കീഴിലുള്ളത്.
പി.വി. അൻവർ, തോമസ് ചാണ്ടി, ജോയ്സ് ജോർജ്, പി.കെ. ശശി എന്നിവരുടെ കാര്യത്തിൽ നിയമ സംവിധാനത്തെ നിഷ്ക്രിയമാക്കിയത് പോലെ തന്നെയാണ് കന്യാസ്ത്രീകൾക്ക് നീതി നിഷേധിക്കുന്ന നിയമപാലകരുടെ ഈ കേസിലെ സമീപനവും.
https://www.facebook.com/Malayalivartha

























