സ്വാമി ശരണം ; കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതകള്‍ തള്ളിക്കളയാതെ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ; ഞെട്ടിക്കുന്ന മറുപടി

കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതകള്‍ തള്ളിക്കളയാതെ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടിയാണ് കുമ്മനം രാജശേഖരൻ നൽകിയത്. കേരളത്തിലേക്ക് തിരിച്ചുവരുമോ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് സ്വാമി ശരണം എന്ന് മറുപടി നൽകിയാണ് കുമ്മനം രാജശേഖരൻ പ്രതികരിച്ചത്. കാലടിയിൽ ശ്രീശങ്കര സ്കൂൾ ഒഫ് അഡ്വാൻസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് കുമ്മനത്തിന്റെ പ്രതികരണം.
പ്രസംഗത്തിനിടെ ശബരിമല വിഷയത്തെപ്പറ്റി കുമ്മനം പരോക്ഷമായി പരാമർശിച്ചു. നാം പരമ്പരാഗതമായി പിന്തുടരുന്ന വിശ്വാസ പ്രമാണങ്ങളുണ്ടെന്നും അതിനെ മാറ്റിമറിക്കാനോ ഇല്ലായ്മ ചെയ്യാനോ സാധിക്കില്ലെന്നും കുമ്മനം പരാമർശിച്ചു.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബിജെപിക്കൊപ്പം നിന്ന പൊതുജനം പക്ഷെ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിൽക്കില്ലെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശാനുസരണം ബി.ജെ.പി. തയ്യാറാക്കിയ സര്‍വേയിൽ തന്നെയാണ് ഇക്കാര്യം വ്യക്തമാകുന്നത്. സർവേ ഫലം പുറത്തുവന്നപ്പോൾ ബിജെപി പ്രവർത്തകർ ഞെട്ടലിലാണ്. ഇത് പരിഹരിക്കാനായി ബിജെപിയുടെ മുന്നിൽ ഇനി ഒരേയൊരു വഴിമാത്രമേ ഉള്ളു ഗവര്‍ണറായ കുമ്മനം രാജശേഖരനെ സംസ്‌ഥാന രാഷ്‌ട്രീയത്തിലെക്കു തിരികെക്കൊണ്ടുവരുക എന്നതാണ് ആ മാർഗം. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കുമ്മനത്തെ കൊണ്ട് മാത്രമേ സാധിക്കുള്ളു എന്നാണ് സര്‍വേയിലുണ്ടായ പൊതുവികാരം.
ബി.ജെ.പി. മിസോറാം ഗവർണർ സ്ഥാനം ഒഴിഞ്ഞ് കുമ്മനം രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് ബി.ജെ.പി തുടക്കം കുറിക്കുന്ന പശ്ചാത്തലത്തിലായിരുന്നു സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.
ശബരിമല വിഷയം അനുകൂലമാകുന്ന പശ്ചാത്തലത്തിൽ അത് മുതലാക്കാൻ കഴിയുന്ന സ്ഥാനാർഥികളെ നിർത്തണമെന്നായിരുന്നു കഴിഞ്ഞ ബി.ജെ.പി ഭാരവാഹി യോഗത്തിലുയർന്ന പ്രധാന വാദം. കഴിഞ്ഞ ലോക് സഭാതെരഞ്ഞെടുപ്പിൽ പാർട്ടി കരുത്തു തെളിയിച്ച മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം പാളരുതെന്നാണ് പൊതു അഭിപ്രായവും.അതനുസരിച്ച് ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവച്ച തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ പരിഗണിക്കുന്ന പ്രധാന പേര് മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റേതാണ്. അക്കാര്യത്തിൽ ബി.ജെ.പിയിൽ ചർച്ചകളാരംഭിക്കുകയും ചെയതു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം കുമ്മനത്തിന്റേതാണ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലം ഉൾക്കൊള്ളുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കെ.മുരളീധരന് മുന്നിൽ മികച്ച മത്സരം കാഴ്ച വച്ചു രണ്ടാം സ്ഥാനത്ത് എത്തിയതും കുമ്മനത്തിന് ലഭിക്കുന്ന പൊതു സ്വീകാര്യതയും ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. അങ്ങനെ വന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒ.രാജഗോപാലിനെക്കാൾ ജയ സാധ്യത കുമ്മനത്തിനുണ്ടെന്നാണ് ബി.ജെ.പി വിലയിരുത്തൽ.
ശബരിമല വിഷയം കേരളത്തിലെ ബിജെപി നേതൃത്വത്തിന് വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ അമിത് ഷായും നരേന്ദ്ര മോദിയും കേരളത്തിലെത്തുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി എല്ലാ സംസ്ഥാനങ്ങളിലും എത്തുക എന്നതാണ് മോദിയുടേയും അമിത് ഷായുടേയും പദ്ധതി.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. അധികാരമുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങള്‍ കൈവിട്ടുപോയി. മറ്റ് സംസ്ഥാനങ്ങളില്‍ വലിയ നേട്ടം ഉണ്ടാക്കാനും സാധിച്ചില്ല. ദേശീയ തലത്തില്‍ തന്നെ ബിജെപി വിരുദ്ധ വികാരം രൂപം കൊള്ളുന്നുണ്ട് എന്ന രീതിയിലും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
https://www.facebook.com/Malayalivartha

























