ബംഗളുരൂവിലേയ്ക്ക് പോകാൻ നഴ്‌സായ ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ യാത്രയാക്കി മടങ്ങിയത്തിൽ പിന്നെ കാണാനില്ലെന്ന് ഭർത്താവ് :- മൂന്ന് ദിവസങ്ങൾക്ക് ശേഷം ഭാര്യയുടെ മൃതദേഹം കണ്ടത് ജീർണിച്ച നിലയിൽ ആലുവ പുഴയിൽ ഒഴുകിനീങ്ങുന്ന അവസ്ഥയിൽ.. ഒടുവിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച് ഭർത്താവ് ജയിലഴിക്കുള്ളിലായി...ചാവക്കാട് സംഭവിച്ചത്
ബംഗളുരുവിൽ നഴ്സായി ജോലി ചെയ്യുന്ന ആൻലിയ എന്ന യുവതിയെ ദുരൂഹസാഹചര്യത്തിൽ ആലുവ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ജസ്റ്റിൻ മാത്യു കീഴടങ്ങി. ചാവക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ജസ്റ്റിൻ കീഴടങ്ങിയത്. നാല് മാസം മുമ്പാണ് ജീർണിച്ച നിലയിൽ ആൻലിയയുടെ മൃതദേഹം ആലുവ പുഴയിൽ കണ്ടെത്തിയത്. കോടതി ജസ്റ്റിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഗാർഹികപീഡനം ആരോപിച്ച് ആൻലിയയുടെ അച്ഛൻ ഹൈജിനസ് തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഗാർഹികപീഡനം, ആത്മഹത്യപ്രേരണാകുറ്റം എന്നിവ ജസ്റ്റിനെതിരെ പൊലീസ് ചുമത്തിയിരുന്നു. ഗുരുവായൂർ അസിസ്റ്റന്‍റ് കമ്മീഷണർക്കായിരുന്നു അന്വേഷണച്ചുമതല. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കേസ് അന്വേഷിക്കുന്ന തൃശ്ശൂരിലെ ലോക്കൽ പോലീസിന്റെ നടപടികൾ മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടി പിതാവ് ഫോർട്ട് കൊച്ചി നസ്രേത്ത് പാറക്കൽ ഹൈജിനസ് (അജി പാറക്കൽ) മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
ശനിയാഴ്‌ചയാണ് അന്വേഷണ ച്ചുമതല ക്രൈംബ്രാഞ്ചിന് മാറിയത്. ഇതേത്തുടർന്ന് ആൻലിയയുടെ ഭർത്താവ് തൃശ്ശൂർ മുല്ലശ്ശേരി അന്നകര സ്വദേശി വി.എം. ജസ്റ്റിൻ (29) ചാവക്കാട് കോടതിയിൽ കീഴടങ്ങിയിരുന്നു. എന്നാൽ കേസിൽ തുടർനടപടികളുണ്ടാകുന്നില്ലെന്ന് കാണിച്ച് ആൻലിയയുടെ അച്ഛൻ വീണ്ടും മുഖ്യമന്ത്രിയെ സമീപിച്ചു. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ഇയാൾ വിയ്യൂർ ജയിലിൽ റിമാൻഡിലാണ്.
കേസന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് ബുധനാഴ്‌ച ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. ജസ്റ്റിൻ കീഴടങ്ങിയതറിഞ്ഞ് തിങ്കളാഴ്‌ച രാവിലെ ആൻലിയയുടെ പിതാവും ബന്ധുവും സുഹൃത്തുക്കളും ചാവക്കാട്ടെത്തിയിരുന്നു. ലോക്കൽ പോലീസ് അന്വേഷണത്തിൽ ജസ്റ്റിൻ ഒളിവിലാണെന്നായിരുന്നു വിശദീകരണം.
ക്രൈം ബ്രാഞ്ചിന് കേസ് കൈമാറിയതിനാൽ മകൾക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹൈജിനസ് പറഞ്ഞു. മരണം ആത്മഹത്യയാക്കാനാണ് ജസ്റ്റിനും ബന്ധുക്കളും ശ്രമിച്ചതെന്നും ഹൈജിനസ് പറഞ്ഞു. ഓഗസ്റ്റ് 25-ന് ഭർത്താവ് ജസ്റ്റിൻ അന്നകരയിലെ വീട്ടിൽനിന്ന് ബെംഗളൂരുവിലേക്ക് പോകാൻ ആൻലിയയെ തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ കൊണ്ടുചെന്നാക്കി. എന്നാൽ, 28-ന് ആലുവപ്പുഴയിൽ ഒഴുകിനീങ്ങുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha