Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച്‌ വന്‍ വൃക്ഷമായി മാറിയ മനുഷ്യാ; ഷാങ്ഹായ് ഫിലിം ഫെസ്റ്റിവെല്ലില്‍ പുരസ്കാരം നേടിയ ചലച്ചിത്ര താരം ഇന്ദ്രന്‍സിനെ അഭിനന്ദിച്ച്‌ ബിനീഷ് കോടിയേരി

25 JUNE 2019 04:05 PM IST
മലയാളി വാര്‍ത്ത

ഷാങ്ഹായ് ഫിലിം ഫെസ്റ്റിവെല്ലില്‍ പുരസ്കാരം നേടിയ ചലച്ചിത്ര താരം ഇന്ദ്രന്‍സിനെ അഭിനന്ദിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി. പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച്‌ വന്‍ വൃക്ഷമായി മാറിയ മനുഷ്യാ,നെഞ്ചോട് ചേ‌ര്‍ത്ത് അഭിനന്ദിക്കുന്നുവെന്ന് ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.

ആരാലും ശ്രദ്ധിക്കപെടാത്തവര്‍ക്കും ഇവിടെ ഒരുനാള്‍ വരുമെന്നും അന്ന് എല്ലാവരരും മനസില്‍ ഒരു സ്ഥാനം നല്‍കി നമ്മെ ചേര്‍ക്കുമെന്നും ജീവിതം കൊണ്ട് കാണിച്ചു തന്ന തരുന്ന പ്രിയപ്പെട്ട ഇന്ദ്രന്‍സേട്ട , നിങ്ങള്‍ ഒരു ഊര്‍ജമാണ് .. പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച്‌ വന്‍ വൃക്ഷമായി മാറിയ മനുഷ്യാ... പ്രിയ Indrans ഏട്ടാ... നെഞ്ചോടു ചേര്‍ത്ത്‌ നിര്‍ത്തി ആസ്ലേഷിക്കുന്നു.. അഭിനന്ദിക്കുന്നു എന്ന് ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.

ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമയ്ക്ക് അംഗീകാരം ലഭിച്ചു. ഇന്ദ്രൻസിനെ നായകനാക്കി ഡോ.ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ ആണ് ഔട്ട്സ്റ്റാന്റിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്കാരം നേടിയത്. ഇതാദ്യമായാണ് ഷാങ്ഹായ് മേളയിൽ ഒരു മലയാള സിനിമയ്ക്ക് പുരസ്കാരം ലഭിക്കുന്നത്. ഗോൾഡൻ ഗോബ്ലെറ്റ് വിഭാഗത്തിലാണ് ചിത്രം മത്സരത്തിനുണ്ടായത്. തുർക്കി സംവിധായകനായ നൂറി ബിൽഗേ സെയ്ലാൻ ആയിരുന്നു ഗോൾഡൻ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയർമാൻ .

112 രാജ്യങ്ങളില്‍ നിന്നായി 3964 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ എന്‍ട്രികളായി എത്തിയതില്‍ 14 ചിത്രങ്ങളാണ് അവസാന പട്ടികയില്‍ ഇടം നേടിയത്. ടര്‍ക്കിഷ് സംവിധായകനായ നൂറി ബില്‍ഗേ സെയ്ലാന്‍ ആണ് ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോള്‍ഡന്‍ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയര്‍മാന്‍ .

ഡോ ബിജു രണ്ടാം തവണയാണ് ഷാങ്ഹായ് ഇന്റര്‍നാഷനല്‍ ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍ സിനിമയുമായി എത്തുന്നത്. 2012 ല്‍ ആകാശത്തിന്റെ നിറത്തിനു ശേഷം 2019 ല്‍ ആണ് മറ്റൊരു ഇന്ത്യന്‍ ചിത്രം ഷാങ്ഹായിയില്‍ പ്രധാന മത്സരത്തിനെത്തുന്നത്.

ഇന്ദ്രന്‍സിനെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ ഷിബു ഗോപാലകൃഷ്ണന്‍ എഴുതിയ കുറിപ്പും വൈറൽ ആയിരുന്നു. സിനിമയില്‍ താരങ്ങളുടെ അഴകളവുകള്‍ അണുവിട തെറ്റാതെ തുന്നുന്ന വലിയ വസ്ത്രാലങ്കാരവിദഗ്ധന്‍ ആയി തീര്‍ന്ന ഇന്ദ്രന്‍സിന് നാലാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നത് സ്‌കൂള്‍ യൂണിഫോം ഇല്ലാത്തതു കൊണ്ടായിരുന്നുവെന്നും സിനിമാ നടനായതിനു ശേഷവും പഠിപ്പുള്ള താരസദസ്സുകളില്‍ സംസാരിക്കാനാവാതെ അദ്ദേഹം അപകര്‍ഷതകളില്‍ ആണ്ടുപോകുമായിരുന്നുവെന്നും ഷിബു കുറിക്കുന്നു. തയ്യല്‍ക്കടയില്‍ നിന്ന് തുടങ്ങി ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ റെഡ്‌ കാര്‍പെറ്റ് വരെയെത്തി നില്‍ക്കുന്ന ഇന്ദ്രന്‍സിന്റെ ജീവിതത്തെക്കുറിച്ചാണ് ഷിബു ഗോപാലകൃഷ്ണന്‍ എഴുതിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

അമ്മാവന്റെ തയ്യല്‍ മെഷീന്റെ ചക്രങ്ങളുടെയും തടിയറപ്പുകാരനായ അച്ഛന്റെ ഈര്‍ച്ചവാളിന്റെയും ശബ്ദമായിരുന്നു എന്റെ താരാട്ട് എന്നാണ് ആത്മകഥയില്‍ ഇന്ദ്രന്‍സ് എഴുതുന്നത്. സിനിമയില്‍ താരങ്ങളുടെ അഴകളവുകള്‍ അണുവിട തെറ്റാതെ തുന്നുന്ന വലിയ വസ്ത്രാലങ്കാരവിദഗ്ധന്‍ ഒക്കെ ആയെങ്കിലും ഇന്ദ്രന്‍സിനു നാലാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നത് സ്‌കൂള്‍ യൂണിഫോം ഇല്ലാത്തതുകൊണ്ടായിരുന്നു. സിനിമാ നടനായതിനു ശേഷവും പഠിപ്പുള്ള താരസദസ്സുകളില്‍ സംസാരിക്കാനാവാതെ അദ്ദേഹം അപകര്‍ഷതകളില്‍ ആണ്ടുപോകുമായിരുന്നു.

ശാരീരികമായ പരിമിതികള്‍ നാടകങ്ങളില്‍ പോലും ഇഷ്ടപ്പെട്ട വേഷങ്ങള്‍ അഭിനയിക്കുന്നതിനു തടസമായപ്പോള്‍ അദ്ദേഹം ജിമ്മില്‍ പോയി. ഒടുവില്‍ ആശാന്‍ തോറ്റു പിന്മാറി ജിമ്മില്‍ നിന്നും പറഞ്ഞു വിട്ടു. അഭിനയിക്കണമെന്നുള്ള ആഗ്രഹം നല്ലതുപോലെ പുഷ്ടിപ്പെട്ടെങ്കിലും ശരീരം മാത്രം പുഷ്ടിപ്പെട്ടില്ല. ആകാരസൗകുമാര്യമുള്ള നടീനടന്മാരുടെ കൂടെ അഭിനയിക്കുമ്പോള്‍ സീനിന്റെ ഗൗരവം ചോര്‍ന്നുപോകാതിരിക്കാന്‍ ഇന്ദ്രന്‍സ് പലപ്പോഴും മാറ്റിനിര്‍ത്തപ്പെടുമായിരുന്നു.

തേടിവന്ന കഥാപാത്രങ്ങള്‍ മുഴുവന്‍ ബോഡി ഷേമിങിന്റെ സര്‍വ്വസാധ്യതകളും ഉള്ള വളിപ്പന്‍ കോമഡികളായിരുന്നു. കൊടക്കമ്പി എന്നുള്ളത് സ്‌ക്രീനിനു പുറത്തും വിളിപ്പേരായി. എന്നിട്ടും പരിഭവങ്ങളൊന്നുമില്ലാതെ ഈ ചെറിയ മനുഷ്യന്‍ അഭിനയിച്ചുകൊണ്ടേയിരുന്നു. തലയെടുപ്പുകളില്ലാത്ത, അവകാശവാദങ്ങളില്ലാത്ത, ആഡംബരങ്ങളില്ലാത്ത, അതിമോഹങ്ങളില്ലാത്ത ചെറിയ ജീവിതവുമായി അയാള്‍ ചില വേഷങ്ങള്‍ക്ക് പകരക്കാരന്‍ ഇല്ലാത്ത സൗമ്യതയായി, സാന്ദ്രതയായി.

ആളൊരുക്കത്തിന് അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്നു ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് അദ്ദേഹം മറുപടി പറയുന്നത് സാറേ എന്നുവിളിച്ചു കൊണ്ടാണ്. എന്റെ ചെറിയ മുഖം ആയതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നതൊക്കെ എന്റെ മുഖത്ത് വരുമോ എന്ന ഭയമുണ്ടായിരുന്നു എന്നു പറയുമ്പോള്‍ ഇന്ദ്രന്‍സ് മികച്ച നടന്‍ മാത്രമല്ല, മികച്ച മനുഷ്യന്‍ കൂടിയാവുന്നു. എല്ലാ സംസാരങ്ങളിലും ഞാന്‍ ആരുമല്ല എന്നുമാത്രം ആദ്ദേഹം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.

ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ കാര്‍പെറ്റ് വെല്‍ക്കം കിട്ടിയ ഈ മനുഷ്യന്‍ ഒരു വലിയ വാര്‍ത്ത അല്ലായിരിക്കാം. ചെറിയ മനുഷ്യരുടെ വലിയ വിജയങ്ങള്‍ക്ക് മുന്നില്‍ വേണം എഴുന്നേറ്റു നിന്നു നിലയ്ക്കാതെ കൈയടിക്കാന്‍. അവര്‍ നടന്നു തീര്‍ത്ത പെരുവഴികള്‍ ഒടുവില്‍ അവര്‍ക്കു മുന്നില്‍ ചുവപ്പന്‍ പരവതാനി വിരിക്കുമ്പോള്‍, ആകാശത്തോളം മുഴക്കമുള്ള ആരവങ്ങള്‍ കൊണ്ട് വേണം നമ്മള്‍ അതിനെ അഭിനന്ദിക്കാന്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങള്‍ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്‌. അത്‌ ദേശീയ ഗീതമായി സ്വീകരിക്കുന്നത്‌ ബഹുസ്വര സമൂഹത്തിന്‌ അനിയോജ്യമല്ല; വന്ദേമാതര ഗാനം പൂര്‍ണ്ണമായ  (1 hour ago)

വിഡിഎസ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ അന്തിമ തീരുമാനമായി  (1 hour ago)

നവകേരള സദസ്സിൽ സമരക്കാരെ തല്ലിയ അനിൽകുമാറിനും സന്ദീപിനും എതിരായ കേസ് എസ് പി ഷൗക്കത്ത് അലി അന്വേഷിക്കും; മുടക്കോഴി മലയിൽ പോയി ടിപി യെ കൊന്ന കൊടി സുനിയേം സിപിഐഎം ക്രിമിനൽ സംഘത്തെയും പിടികൂടിയ ഷൗക്കത്തലി  (1 hour ago)

ജി. സുധാകരന്‍ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു  (1 hour ago)

യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം; സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിച്ച് പിൻവലിക്കുന്നതിനുള്ള ശുപാർശ സർക്കാർ കോടതിയിൽ സമർപ്പിക്കുമെന്ന് മു  (1 hour ago)

ജയറാമിനോട് അഭിനയം നിര്‍ത്താന്‍ പാര്‍വതി പറഞ്ഞിരുന്നുവെന്ന് ഉര്‍വശി  (1 hour ago)

എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ സാധ്യത പ്രവചനം; മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ജില്ലാ കമ്മിറ്റിയില്‍ വീഴ്ച സമ്മതിച്ച് എം.വി ഗോവിന്ദന്‍  (1 hour ago)

വി ഡി സതീശന്‍ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂര്‍ത്തിയായി  (1 hour ago)

എച്ച്‌സിഎൽ ജിഗ്‌സോ ഏഴാം പതിപ്പ്: സ്‌കൂൾ വിദ്യാർത്ഥികൾക്കായി 12 ലക്ഷം രൂപയുടെ സമ്മാനപദ്ധതി  (1 hour ago)

ഗൊയ്ഥെ സെന്‍ട്രത്തില്‍ ജര്‍മന്‍ സിനിമ 'സോഫി ഷോള്‍-ദ ഫൈനല്‍: ഡേയ്സി'ന്‍റെ പ്രദര്‍ശനം ഇന്ന്  (1 hour ago)

പുതിയ സർക്കാരിന് സ്വാഗതം; ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായി കേരള ട്രാവൽ മാർട്ട്  (2 hours ago)

റഷീദ് പെരുമ്പാവൂറിന്റെ അപ്രതീക്ഷിത മരണം ദമ്മാമിലെ പ്രവാസിസമൂഹത്തെ ദുഃഖത്തിലാഴ്ത്തി....  (2 hours ago)

റിജിൻ ജീവിക്കേണ്ടെന്ന് കരുതി സോന ചെയ്തത്! മകനെ ന്യായീകരിച്ച് അച്ഛൻ രംഗത്ത്...  (2 hours ago)

ഹൈക്കോടതി കടുപ്പിച്ചിട്ടും തോന്നിയപടി ജാമ്യം; ടിപി കേസ് പ്രതികൾക്ക് ഇനി ജയിലിൽ കടുത്ത പൂട്ട്; വിഐപി പരിഗണനകൾക്ക് അന്ത്യം...  (2 hours ago)

Malayali Vartha Recommends