കണ്ണൂർ റെയിൽവേ സ്റ്റേഷനും ബസ് സ്റ്റോപ്പിലുമൊക്കെ കറങ്ങി നടക്കും; ഫ്രീക്കന്മാരെ കണ്ടപ്പോൾ തോന്നിയ ചെറിയ സംശയം; പോലീസ് പിടിച്ചൊന്ന് കുടഞ്ഞപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.. മൂന്നു യുവാക്കളും മൂന്ന് സ്കൂള്‍ വിദ്യാര്‍ഥികളും പിടിയില്‍
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് കഞ്ചാവ് ബീഡി വലിച്ച അസീദ്, അഫ്സല്, മുഹമ്മദ്, മിന്‍ഷാദ് എന്നിവരും പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് കഞ്ചാവ് ബീഡി വലിച്ചു കൊണ്ടിരുന്ന അഷ്റഫ്,ആരിഫ്, സമീര്‍ എന്നിവരും രണ്ട് സ്കൂള്‍ വിദ്യര്ഥികളെയുമാണ് പോലീസ് പിടികൂടിയത്. ബീഡി വാങ്ങി പുകയില നീക്കിയ ശേഷം കഞ്ചാവ് നിറച്ച് നല്കുന്ന സംഘം നഗരത്തില്‍ സജീവമാണ്. ഒരു ബീഡിക്ക് നൂറു രൂപ വരെയാണ് വാങ്ങുന്നത്. ഇത്തരത്തില്‍ കഞ്ചാവ് ബീഡി വില്‍ക്കുന്ന സംഘം വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ സജീവമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുംബൈയില്‍ നിന്ന് ബ്രൗണ്‍ ഷുഗര്‍ എത്തിച്ച് കണ്ണൂര്‍ ആയിക്കരയില്‍ ഉള്‍പ്പെടെ വില്പന നടത്തുന്ന സംഘത്തിലെ മൂന്നുപേരെ സിറ്റി പോലീസും എസ്പിയുടെ ക്രൈം സ്ക്വാഡും ചേര്‍ന്ന് അറസ്റ്റുചെയ്തു. ഇവരില്‍ നിന്ന് മൂന്നുലക്ഷം രൂപ വിലവരുന്ന 20 ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തു.
നേരത്തെ കളവുകേസിലും കഞ്ചാവ് കേസിലും പ്രതിയായ മരക്കാര്‍കണ്ടിയിലെ സജാദ് (23), തായത്തെരു ജംഗ്ഷനിലെ മുഹമ്മദ് നബ്ഹാന് (20), ബംഗളൂരുവില്‍ ബിടെക് വിദ്യാര്‍ഥിയായ മരക്കാര്‍കണ്ടിയിലെ കെ.ബിലാല്‍ (20) എന്നിവരെയാണ് സിറ്റി എസ്ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ബ്രൗണ്‍ ഷുഗറുമായി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് ഒരാളെ പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. മുംബൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ കണ്ണൂരില്‍ നിന്ന് മയക്കുമരുന്ന് എത്തിക്കുന്നത്.
നേരത്തെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഒരാള്‍ പിടിയിലായതോടെ ഇവര്‍ മുംബൈയില്‍ നിന്ന് മംഗളൂരുവില്‍ ഇറങ്ങി ട്രെയിന്‍ മാറിക്കയറി കണ്ണൂരിന് അടുത്തുള്ള സ്റ്റേഷനിലിറങ്ങി ഓട്ടോറിക്ഷയില്‍ മയക്കുമരുന്ന് കണ്ണൂരില്‍ എത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha