Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

റോഡില്‍ തെറിച്ചു വീണ് അദ്ഭുതകരമായി ജീവിതത്തിലേക്ക് പിച്ച വച്ചു കയറിയ അമ്മു ദേശീയമാധ്യമങ്ങളിലും താരം!

10 SEPTEMBER 2019 04:14 PM IST
മലയാളി വാര്‍ത്ത

ജീപ്പ് യാത്രയ്ക്കിടെ റോഡില്‍ തെറിച്ചു വീണ് അദ്ഭുതകരമായി ജീവിതത്തിലേക്ക് പിച്ച വച്ചു കയറിയ ഒരു വയസുകാരി അമ്മുവിന്റെ കഥ ദേശീയ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ നല്‍കി.

ഒരു വയസുകാരി അമ്മുവിന്റെ ആരോഗ്യത്തിനായി ബന്ധുക്കളോടൊപ്പം നാട്ടുകാരും പ്രാര്‍ഥനയിലാണ്. അപകടത്തിന്റെ വക്കില്‍ നിന്നു രക്ഷിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലും വനപാലകര്‍ക്ക് ഇനിയും നടന്ന സംഭവത്തിന്റെ ഓര്‍മ്മകള്‍ അകന്നിട്ടില്ല. കൃത്യസമയത്തെ ഇടപെടലിലൂടെ കുട്ടിക്ക് തുണയായ പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും കുട്ടിയുടെ വിവരങ്ങള്‍ തിരക്കിക്കൊണ്ടേയിരിക്കുകയാണ്.

വീഴ്ചയില്‍ തലയിലും മുഖത്തും പരിക്കേറ്റ അമ്മുവിന് ഞായറാഴ്ച രാത്രി തന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയെങ്കിലും ആന്തരിക മുറിവുകള്‍ വല്ലതുണ്ടോ എന്നറിയുവാന്‍ വിദഗ്ദ പരിശോധനയ്ക്ക് ഹാജരാക്കി. അടിമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ തന്നെ നടത്തിയ പരിശോധനയില്‍ കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തിയത് മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം നാട്ടുകാര്‍ക്കും ആശ്വാസമായി. അടിമാലി ആശുപത്രിയിലെ പരിശോധനകള്‍ക്ക് കുട്ടിയുടെ പിതാവ് സതീഷ് മൂന്നാറിലെത്തിയിരുന്നു.

മൂന്നാര്‍ പോലീസ് സ്റ്റേഷനിലെത്തിയ പിതാവിനോട് കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞു. രാവിലെ മുതല്‍ യാത്രയും ക്ഷേത്രദര്‍ശനത്തിലുമായതിനാല്‍ ക്ഷീണമുണ്ടായിരുന്നുവെന്നും അതുകൊണ്ടു മടക്കയാത്രയില്‍ എല്ലാവരും തന്നെ ഉറക്കത്തിലുമായിരുന്നുവെന്ന് സതീഷ് പോലീസിനോട് പറഞ്ഞു.

ഇതു കൂടാതെ അസുഖത്തിന് മരുന്നു കഴിക്കുന്നതിനാല്‍ തനിക്ക് അതിന്റെ കൂടി ക്ഷീണമുണ്ടായിരുന്നുവെന്നും പറഞ്ഞു. ജീപ്പ് നിറയെ ആള്‍ക്കാരുണ്ടായിരുന്നു. ഇടയ്ക്ക് എവിടെയും ജിപ്പ് നിര്‍ത്താതിരുന്നതും കുട്ടി വണ്ടിയില്‍ നിന്നും വീണ കാര്യം അറിയാതിരിക്കാന്‍ ഇടയാക്കി.
ഇതിനിടെ തങ്ങള്‍ മനഃപൂര്‍വം കുട്ടിയെ ഉപേക്ഷിക്കുവാനുള്ള നീക്കം നടത്തുകയായിരുന്നുവെന്ന് ചിലര്‍ കുറ്റപ്പെടുത്തിയത് മനോവിഷമം ഉണ്ടാക്കുന്നുവെന്നും ഇയാള്‍ പറഞ്ഞു.

പഴനി ക്ഷേത്രത്തില്‍ വച്ച് കുട്ടിയുടെ തല മൊട്ടയടിച്ചിരുന്നു. എല്ലാവരും പ്രാര്‍ത്ഥനകളും നേര്‍ച്ചകളും കഴിച്ചാണ് മടങ്ങിയതെന്നും കുഞ്ഞിനെ തിരികെ ലഭിക്കുന്നതില്‍ പങ്കുകാരായ എല്ലാവരോടും നന്ദിയുണ്ടെന്നും അതിന് ദൈവം തുണയായിരുന്നെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെ തേടി നിരവധി ഫോണ്‍കോളുകളാണെത്തുന്നത്. എല്ലാവര്‍ക്കും അറിയേണ്ടത് ഒരു കാര്യം മാത്രം. അമ്മു എങ്ങനെയിരിക്കുന്നു എന്നായിരുന്നു.

കമ്പിളികണ്ടം സ്വദേശികളായ സതീഷ്- സത്യഭാമ എന്നിവരും ബന്ധുക്കളും രാവിലെ പഴനിയില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി പത്തോടെയാണ് കുട്ടി ജീപ്പില്‍നിന്നു തെറിച്ചു റോഡില്‍ വീണത്. രാജമല അഞ്ചാംമൈലിലെ വളവു തിരിയുന്നതിനിടെ ജീപ്പിന്റെ പിന്‍ഭാഗത്ത് ഏറ്റവും പുറകിലായിരുന്ന അമ്മയുടെ കൈയില്‍നിന്നു കുട്ടി തെറിച്ചുവീഴുകയായിരുന്നു. അമ്മയടക്കമുള്ളവര്‍ നല്ല ഉറക്കത്തിലായിരുന്നു.

കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടുപോകുകയും ചെയ്തു. താഴെ വീണ കുട്ടി ടാര്‍ റോഡിലൂടെ ഇരുട്ടത്തു മുട്ടില്‍ നീന്തി നടന്നു. രാജമല ചെക്ക് പോസ്റ്റില്‍ ഈ സമയത്തു രാത്രി ഡ്യൂട്ടിയിലായിരുന്ന വനപാലകര്‍ സിസിടിവി ദൃശ്യത്തില്‍ റോഡിലൂടെ എന്തോ ഇഴഞ്ഞു നടക്കുന്നതായി കണ്ടതാണ് കുട്ടിയുടെ രക്ഷപ്പെടലിന് ഇടയാക്കിയത്. ജീപ്പില്‍നിന്നു വീണത് കുട്ടിയാണെന്നു മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ റോഡിലേക്ക് ഓടിയെത്തി കുട്ടിയെ രക്ഷിച്ചു.

വീഴ്ചയില്‍ തലയ്ക്കു പരിക്കേറ്റ കുട്ടിക്കു വനംവകുപ്പ് ഓഫീസിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കി. വനപാലകര്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയെ വിവരമറിയിച്ചു. വാര്‍ഡന്റെ നിര്‍ദേശപ്രകാരം കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു മൂന്നാര്‍ പോലീസിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരമറിയിച്ചു.

ഇതിനിടെ, രാത്രി 12.30-ഓടെ വീട്ടിലെത്തിയ മാതാപിതാക്കള്‍ വാഹനത്തില്‍ നിന്നിറങ്ങുമ്പോഴായിരുന്നു കുട്ടിയില്ലെന്ന് അറിയുന്നത്. ജീപ്പിലും പരിസരത്തും തെരച്ചില്‍ നടത്തുന്നതിനിടെ ഒരു പോലീസ് പട്രോളിംഗ് വാഹനം അവര്‍ക്കരികിലെത്തി വിവരം തിരക്കി. അപ്പോഴേയ്ക്കും രാജമലയില്‍ വാഹനത്തില്‍ നിന്നു വീണുകിട്ടിയ കുഞ്ഞിനെ രക്ഷപ്പെടുത്തിയതായി എല്ലാ പോലീസ് സ്‌റ്റേഷനിലേക്കും സന്ദേശം എത്തിച്ചിരുന്നു.
കുഞ്ഞിന്റെ മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. വെള്ളത്തൂവല്‍ സ്റ്റേഷനില്‍നിന്നു മൂന്നാറിലെ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടിയെ ലഭിച്ച വിവരമറിയുന്നത്.

മൂന്നാര്‍ ആശുപത്രിയില്‍ കുഞ്ഞ് സുരക്ഷിതയാണെന്ന വിവരം ധരിപ്പിച്ചശേഷം മാതാപിതാക്കളോടു സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടു. മൂന്നാറില്‍ നിന്നും 32 കിലോമീറ്റര്‍ അകലെയുള്ള കമ്പിളികണ്ടത്തുനിന്നു യാത്ര പുറപ്പെട്ടു പുലര്‍ച്ചെ മൂന്നോടെ മൂന്നാറിലെത്തിയ മാതാപിതാക്കള്‍ ആനന്ദക്കണ്ണീരോടെ കുട്ടിയെ ഏറ്റുവാങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (5 minutes ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (44 minutes ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (1 hour ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (1 hour ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (1 hour ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (2 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (2 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (2 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (2 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (3 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (3 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (4 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (4 hours ago)

ശബരിമല സ്വർണ കൊള്ള കേസ്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ  (5 hours ago)

Malayali Vartha Recommends