കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കൊല്ലത്ത് പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ; കരുനാഗപ്പള്ളിയിലെ ലോഡ്ജ് അടക്കം പലസ്ഥലങ്ങളിലും പെൺകുട്ടിയെ പലർക്കായി കാഴ്ചവച്ച് അമ്മായി സമ്പാദിച്ചത് ലക്ഷങ്ങൾ: പതിവായി പെൺകുട്ടി വീട്ടിൽ നിന്ന് പോയിരുന്നത് കൊല്ലം നഗരത്തിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാണെന്ന് പറഞ്ഞ്: പീഡന വിവരം പുറംലോകമറിഞ്ഞത് മാതാപിതാക്കൾ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയതോടെ
കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കൊല്ലത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മാവന്റെ ഭാര്യയും ലോഡ്ജ് നടത്തിപ്പുകാരുമാണ് പിടിയിലായത്. കുട്ടിയെ കരുനാഗപ്പള്ളിയിലെ ഒരു ലോഡ്ജിലും വിവിധ സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു. കൂടാതെ കൊല്ലം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലെ ഹോം സ്‌റ്റേകളില്‍ കൊണ്ടുപോയി അമ്മാവന്റെ ഭാര്യ പലര്‍ക്കും കാഴ്ചവച്ചതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
കൊല്ലം നഗരത്തിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാണെന്നു പറഞ്ഞാണ് കുരീപ്പുഴ സ്വദേശിയായ പതിനേഴുകാരി വീട്ടിൽ നിന്ന് പതിവായി പോയിരുന്നത്. കഴിഞ്ഞ മാസം ഒൻപതാം തീയതി ജോലിക്കായി പോയ പെൺകുട്ടി രാത്രി വൈകിയും വീട്ടിൽ മടങ്ങിയെത്തിയില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. പിറ്റേദിവസം കുട്ടിയുമായി വീട്ടിലെത്തിയ അമ്മാവന്റെ ഭാര്യ, കുട്ടിയെ തിരുവനന്തപുരത്തുനിന്ന് പിടികൂടിയതാണെന്നു പറഞ്ഞു.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ മാതാപിതാക്കൾ കുട്ടിയെ കൗൺസിലിങ്ങിനായി കൊണ്ടുപോയി. അവിടെവച്ചാണ് പീഡനവിവരം പെൺകുട്ടി തുറന്നു പറഞ്ഞത്. ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം പൊലീസിനെ അറിയിക്കുകയും സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. കരുനാഗപ്പള്ളിയിലെ സിൽവർ പ്ലാസ എന്ന ലോഡ്ജിലായിരുന്നു ഇവർ താമസിച്ചിരുന്നത്. കൂടാതെ തിരുവനന്തപുരം, കൊല്ലം, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിലെ ഹോംസ്റ്റേകളിൽ വച്ചും പീഡിപ്പിക്കപ്പെട്ടെന്ന് പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയെ കാഴ്ചവച്ച് അമ്മായി ലക്ഷങ്ങൾ സമ്പാദിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha