Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...


സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...


ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...


കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്

സി എ ജി ആരാ ബാഹുബലിയോ; സി എ ജി റിപ്പോര്‍ട്ടിന്റെ പേരിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയെ തള്ളേണ്ടതില്ലെന്ന് സി പി എം; സംസ്ഥാന സർക്കാരിനെ മോശക്കാരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും വിശദീകരണം

14 FEBRUARY 2020 12:27 PM IST
മലയാളി വാര്‍ത്ത

സി എ ജി റിപ്പോര്‍ട്ടിന്റെ പേരിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയെ തള്ളേണ്ടതില്ലെന്ന് സി പി എം. അനൗപചാരികമായി തീരുമാനിച്ചു. സി എ ജി റിപ്പോർട്ട് കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദഫലമായി ഉണ്ടാക്കിയതാണെന്ന പ്രചാരണത്തിന് തുടക്കം കുറിക്കാനും സി പി എം തീരുമാനിച്ചു. സംസ്ഥാന സർക്കാരിനെ മോശക്കാരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും മറ്റൊന്നും കിട്ടാത്തതുകൊണ്ടാണ് ബഹ്റയുടെ തലയിൽ കയറിയതെന്നുമാണ് വിശദീകരണം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലം മുതൽ ചൂണ്ടിക്കാണിച്ച ന്യൂനതകൾ ഇടതു സർക്കാരിന്റെത് മാത്രമായി ചിത്രീകരിക്കുന്നതിന് പിന്നിൽ കോൺഗ്രസിനും ബിജെ പിക്കും വ്യക്തമായ ലക്ഷ്യമുണ്ട്.

കേരളത്തിന്റെ അക്കൗണ്ടന്റ് ജനറൽ കേന്ദ്ര സർക്കാരിന്റെയും ബി ജെ പിയുടെയും ചട്ടുകമായി പ്രവർത്തിക്കുകയാണ്. സംസ്ഥാന പോലീസ് മേധാവിക്കെതിരെ പത്ര സമ്മേളനം നടത്താൻ ആരാണ് അദ്ദേഹത്തിന് അനുവാദം കൊടുത്തത്? അതിനുള്ള അധികാരം അദ്ദേഹത്തിനുണ്ടോ? നിയമവ്യത്തങ്ങളിൽ നിന്ന് ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം സർക്കാർ തേടിയിട്ടുണ്ട്. മറുപടി ലഭിച്ചാലുടൻ സർക്കാർ തന്നെ എ ജിക്കെതിരെ രംഗത്ത് വന്നുകൂടെന്നില്ല.

സി എ ജി റിപ്പോർട്ടിന് ഇപ്പോള്‍ പ്രതിപക്ഷം പവിത്രത കല്‍പ്പിക്കുന്നത് വിരോധാഭാസമാണെന്നും നേതാക്കൾ പറയുന്നു. ഇത്തരത്തിൽ കൃത്യമായ പ്രചരണം വ്യാപകമായി നടത്തണമെന്ന് ഘടക കക്ഷി നേതാക്കൾക്ക് സിപിഎം നിർദ്ദേശം നൽകിയിട്ടുണ്ട്.

യു പി എ സർക്കാരിന്റെ കാലത്ത് ശതകോടികളുടെ ക്രമക്കേട് സി എ ജി കണ്ടെത്തിയിരുന്നതായി സി പി എം പറയുന്നു. പൊതുജനാഭിപ്രായം പരിഗണിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. അവരാണിപ്പോള്‍ സി എ ജി റിപ്പോര്‍ട്ടിന്റെ പേരില്‍ സമരത്തിനൊരുങ്ങുന്നതെന്നാണ് പരിഹാസം. വിഴിഞ്ഞം തുറമുഖ റിപ്പോർട്ടിൽ ഉമ്മൻചാണ്ടിക്ക് എതിരെ ഉള്ള പരാമർശങ്ങൾ ഇടത് സർക്കാർ തന്നെ നീക്കിയിരുന്നു

കേരളത്തിലെ ജനങ്ങള്‍ക്ക് ഓര്‍മ്മശക്തി നശിച്ചിട്ടില്ലെന്ന് പ്രതിപക്ഷം മനസിലാക്കണമെന്നും സിപിഎം പറയുന്നു.

സി എ ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പാര്‍ലമെന്റിന്റെയോ നിയമസഭയുടേയോ പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ച് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടാണ് അന്തിമം. അതിന്മേലാണ് ഗവണ്മെന്റ് നടപടി സ്വീകരിക്കുക. അതാണ് ചട്ടം. കേരളത്തിലും ഇത് പരിശോധിക്കും.തെറ്റുണ്ടെങ്കിൽ തിരുത്തും.അതിന് പത്ര സമ്മേളനം നടത്തി അപഹസിക്കുകയല്ല വേണ്ടത്. ഉയർന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തരുത്.

സി എ ജി റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ അവരുടെ കണ്ടെത്തലുകള്‍ മാത്രമാണ്.സി എ ജി പത്രസമ്മേളനത്തിലൂടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരസ്യമാക്കുന്നത് ഇതാദ്യമാണെന്ന് നേതാക്കൾ പറയുന്നു. അത് എന്തിന് വേണ്ടിയായിരുന്നു എന്നാണ് സി പി എമ്മിന്റെയും സി പി ഐയുടെയും ചോദ്യം.

മിച്ചഭൂമി വിതരണത്തില്‍ സര്‍ക്കാരിനെ സി എ ജി അഭിനന്ദിച്ച വസ്തുത മൂടിവെച്ച്, ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടിയത് വാര്‍ത്തയാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും നേതാക്കൾ പറയുന്നു. സർക്കാരിന്റെ സത്പ്രവർത്തനങ്ങളിൽ അസൂയാലുക്കളായ ചിലരാണ് ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നും സി പി എം കരുതുന്നു. സർക്കാരിനെതിരെ പത്ര സമ്മേളനം നടത്തിയ ഉദ്യോഗസ്ഥന്റെ വിശദാംശങ്ങളും സി പി എം തേടുന്നുണ്ട്.

ഏതായാലും സർക്കാർ മോശമായി എന്ന കണക്കുകൂട്ടലിലാണ് സി പിഎം നീങ്ങുന്നത്. അതിന് പരിഹാരം കാണാൻ പാർട്ടി തീർച്ചയായും ശ്രമിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

350 കിലോ RDX , AK47 തോക്കുകള്‍ ! ഡല്‍ഹി കത്തിക്കാന്‍ നുഴഞ്ഞുകയറിയ ജെയ്‌ഷെ സംഘം; റാവല്‍പിണ്ടിയില്‍ നടന്ന PLAN  (10 minutes ago)

കാലിഫോര്‍ണിയയില്‍ ഹരിയാന സ്വദേശി വെടിയേറ്റ് മരിച്ചു  (50 minutes ago)

ഐ ഇ ഡി സി സമ്മിറ്റ് - 2025 ഡിസംബർ -22 ന് കാസർഗോഡ്...  (52 minutes ago)

കൂറ്റന്‍പാറ ഇക്കോടൂറിസം പദ്ധതിക്ക് ഏഴ് കോടി രൂപയുടെ അനുമതി...  (57 minutes ago)

ഐ ബൈ ഇൻഫോപാർക്ക് സന്ദർശിച്ച് വ്യവസായ മന്ത്രി പി രാജീവ്...  (58 minutes ago)

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവ് കൊണ്ട് നാലുദിവസത്തിനിടെ രണ്ട് വിലപ്പെട്ട ജീവനുകൾ നഷ്ടമായി; കേരളത്തിന്റെ ആരോഗ്യമേഖലയെ പിണറായി ഭരണകൂടം ആളെക്കൊല്ലി സംവിധാനമാക്കി മാറ്റി; വിമർശനവുമായി എഐസിസി ജനറല  (1 hour ago)

നാല് വയസ്സുകാരന്‍ മകനുമായി പിതാവ് സ്വകാര്യ ബസിന് മുന്നില്‍ ചാടി ആത്മഹത്യശ്രമം  (1 hour ago)

പ്രതിപക്ഷ പാർട്ടിയുടെ ഉത്തരവാദിത്വം ജനങ്ങൾ ഏൽപ്പിച്ചിരിക്കുന്നത് ബി ജെ പി യെ; തിരുവനന്തപുരത്തെ ഏറ്റവും നന്നായി ഭരിക്കപ്പെടുന്ന ഇന്ത്യയിലെ ഒന്നാമത്തെ നഗരമാക്കുകയാണ് ലക്ഷ്യമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്  (1 hour ago)

ഡെസ്റ്റിനേഷൻ ചലഞ്ച്: ചാത്തമംഗലം പഞ്ചായത്തിലെ ടൂറിസം പദ്ധതിക്ക് 75 ലക്ഷം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്...  (1 hour ago)

വീയപുരത്തിന് മറുപടിയില്ലാതെ സിബിഎല്‍ അഞ്ചാം സീസണ്‍: കരുവാറ്റയിലും അജയ്യരായി വീയപുരം ചുണ്ടന്‍...  (1 hour ago)

ഒരു രാഷ്ട്രീയ പ്രവര്‍ത്തനം എന്ന പേരില്‍ സിപിഎമ്മിന് അവരുടെ പ്രവര്‍ത്തകരെ കേരളത്തിലെ എല്ലാ വീടുകളിലും അയയ്ക്കാന്‍ ജനാധിപത്യപരമായ അവകാശമുണ്ട്; സര്‍ക്കാരിന്റെ നികുതിപ്പണം കൊണ്ട് എല്‍ഡിഎഫിന്റെ സ്‌ക്വാഡ് വ  (1 hour ago)

നാഷണൽ വാക്കത്തോൺ’ സംഘടിപ്പിച്ച് അമൃത ആശുപത്രിയും വാസ്‌കുലാർ സൊസൈറ്റി ഓഫ് ഇന്ത്യയും...  (1 hour ago)

പിആറിന് കൊടുത്തത് എത്ര രൂപയാണെന്ന് വെളിപ്പെടുത്തി അനുമോള്‍  (1 hour ago)

സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സറും, ബിബിഎ വിദ്യാർത്ഥിനിയുമായ നന്ദനയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് മാതാപിതാക്കളും കോളജ് അധികൃതരും: ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത് അവധി ദിവസം കഴിഞ്ഞ് ഹോസ്റ്റലിലേക്ക് എത  (1 hour ago)

മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്  (1 hour ago)

Malayali Vartha Recommends