Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

സി എ ജി ആരാ ബാഹുബലിയോ; സി എ ജി റിപ്പോര്‍ട്ടിന്റെ പേരിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയെ തള്ളേണ്ടതില്ലെന്ന് സി പി എം; സംസ്ഥാന സർക്കാരിനെ മോശക്കാരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും വിശദീകരണം

14 FEBRUARY 2020 12:27 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

സി എ ജി റിപ്പോര്‍ട്ടിന്റെ പേരിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയെ തള്ളേണ്ടതില്ലെന്ന് സി പി എം. അനൗപചാരികമായി തീരുമാനിച്ചു. സി എ ജി റിപ്പോർട്ട് കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദഫലമായി ഉണ്ടാക്കിയതാണെന്ന പ്രചാരണത്തിന് തുടക്കം കുറിക്കാനും സി പി എം തീരുമാനിച്ചു. സംസ്ഥാന സർക്കാരിനെ മോശക്കാരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും മറ്റൊന്നും കിട്ടാത്തതുകൊണ്ടാണ് ബഹ്റയുടെ തലയിൽ കയറിയതെന്നുമാണ് വിശദീകരണം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലം മുതൽ ചൂണ്ടിക്കാണിച്ച ന്യൂനതകൾ ഇടതു സർക്കാരിന്റെത് മാത്രമായി ചിത്രീകരിക്കുന്നതിന് പിന്നിൽ കോൺഗ്രസിനും ബിജെ പിക്കും വ്യക്തമായ ലക്ഷ്യമുണ്ട്.

കേരളത്തിന്റെ അക്കൗണ്ടന്റ് ജനറൽ കേന്ദ്ര സർക്കാരിന്റെയും ബി ജെ പിയുടെയും ചട്ടുകമായി പ്രവർത്തിക്കുകയാണ്. സംസ്ഥാന പോലീസ് മേധാവിക്കെതിരെ പത്ര സമ്മേളനം നടത്താൻ ആരാണ് അദ്ദേഹത്തിന് അനുവാദം കൊടുത്തത്? അതിനുള്ള അധികാരം അദ്ദേഹത്തിനുണ്ടോ? നിയമവ്യത്തങ്ങളിൽ നിന്ന് ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം സർക്കാർ തേടിയിട്ടുണ്ട്. മറുപടി ലഭിച്ചാലുടൻ സർക്കാർ തന്നെ എ ജിക്കെതിരെ രംഗത്ത് വന്നുകൂടെന്നില്ല.

സി എ ജി റിപ്പോർട്ടിന് ഇപ്പോള്‍ പ്രതിപക്ഷം പവിത്രത കല്‍പ്പിക്കുന്നത് വിരോധാഭാസമാണെന്നും നേതാക്കൾ പറയുന്നു. ഇത്തരത്തിൽ കൃത്യമായ പ്രചരണം വ്യാപകമായി നടത്തണമെന്ന് ഘടക കക്ഷി നേതാക്കൾക്ക് സിപിഎം നിർദ്ദേശം നൽകിയിട്ടുണ്ട്.

യു പി എ സർക്കാരിന്റെ കാലത്ത് ശതകോടികളുടെ ക്രമക്കേട് സി എ ജി കണ്ടെത്തിയിരുന്നതായി സി പി എം പറയുന്നു. പൊതുജനാഭിപ്രായം പരിഗണിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. അവരാണിപ്പോള്‍ സി എ ജി റിപ്പോര്‍ട്ടിന്റെ പേരില്‍ സമരത്തിനൊരുങ്ങുന്നതെന്നാണ് പരിഹാസം. വിഴിഞ്ഞം തുറമുഖ റിപ്പോർട്ടിൽ ഉമ്മൻചാണ്ടിക്ക് എതിരെ ഉള്ള പരാമർശങ്ങൾ ഇടത് സർക്കാർ തന്നെ നീക്കിയിരുന്നു

കേരളത്തിലെ ജനങ്ങള്‍ക്ക് ഓര്‍മ്മശക്തി നശിച്ചിട്ടില്ലെന്ന് പ്രതിപക്ഷം മനസിലാക്കണമെന്നും സിപിഎം പറയുന്നു.

സി എ ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പാര്‍ലമെന്റിന്റെയോ നിയമസഭയുടേയോ പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ച് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടാണ് അന്തിമം. അതിന്മേലാണ് ഗവണ്മെന്റ് നടപടി സ്വീകരിക്കുക. അതാണ് ചട്ടം. കേരളത്തിലും ഇത് പരിശോധിക്കും.തെറ്റുണ്ടെങ്കിൽ തിരുത്തും.അതിന് പത്ര സമ്മേളനം നടത്തി അപഹസിക്കുകയല്ല വേണ്ടത്. ഉയർന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തരുത്.

സി എ ജി റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ അവരുടെ കണ്ടെത്തലുകള്‍ മാത്രമാണ്.സി എ ജി പത്രസമ്മേളനത്തിലൂടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരസ്യമാക്കുന്നത് ഇതാദ്യമാണെന്ന് നേതാക്കൾ പറയുന്നു. അത് എന്തിന് വേണ്ടിയായിരുന്നു എന്നാണ് സി പി എമ്മിന്റെയും സി പി ഐയുടെയും ചോദ്യം.

മിച്ചഭൂമി വിതരണത്തില്‍ സര്‍ക്കാരിനെ സി എ ജി അഭിനന്ദിച്ച വസ്തുത മൂടിവെച്ച്, ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടിയത് വാര്‍ത്തയാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും നേതാക്കൾ പറയുന്നു. സർക്കാരിന്റെ സത്പ്രവർത്തനങ്ങളിൽ അസൂയാലുക്കളായ ചിലരാണ് ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നും സി പി എം കരുതുന്നു. സർക്കാരിനെതിരെ പത്ര സമ്മേളനം നടത്തിയ ഉദ്യോഗസ്ഥന്റെ വിശദാംശങ്ങളും സി പി എം തേടുന്നുണ്ട്.

ഏതായാലും സർക്കാർ മോശമായി എന്ന കണക്കുകൂട്ടലിലാണ് സി പിഎം നീങ്ങുന്നത്. അതിന് പരിഹാരം കാണാൻ പാർട്ടി തീർച്ചയായും ശ്രമിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (1 hour ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (1 hour ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (1 hour ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (2 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (2 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (3 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (3 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (3 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (3 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (4 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (5 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (5 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (5 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (5 hours ago)

Malayali Vartha Recommends