കവിയും ഭാഷാ ചരിത്രകാരനുമായ പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു. 92 വയസ്സായിരുന്നു..വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരിച്ചത്
കവിയും ഭാഷാ ചരിത്രകാരനുമായ പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു. 92 വയസ്സായിരുന്നു..വാർ ധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരിച്ചത് .
1942 ആഗസ്റ്റ് 9നു ക്വിറ്റിന്ത്യ സമരത്തിൽ പങ്കെടുത്തിരുന്നു .... തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ് ആക്ഷൻ കമ്മിറ്റി അംഗം, മാവേലിക്കര താലൂക്ക് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനു സ്കൂളിൽ നിന്നു പുറത്താക്കിയിട്ടുണ്ടെങ്കിലും അതേ സ്ക്കൂളിൽ 1947 ആഗസ്റ്റ് പതിനഞ്ചിന് പതാക ഉയർത്താൻ കഴിഞ്ഞു എന്നത് പുതുശേരിയുടെ വിദ്യാർഥി ജീവിതത്തിലെ അവിസ്മരണീയമായ സംഭവമായി പറഞ്ഞിരുന്നു
വർക്കല എസ്എൻ കോളജിലും അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പുതുശേരി രാമചന്ദ്രൻ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഗ്രാമീണ ഗായകൻ, ആവുന്നത്ര ഉച്ചത്തിൽ , ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടിൽ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകൾ പുതുശ്ശേരി കവിതകൾ എന്നിവയാണ് ശ്രദ്ധേയമായി പുസ്തകങ്ങൾ ഇംഗ്ലീഷ്, സംസ്കൃതം, തമിഴ് ഭാഷകളിൽ നിന്ന് നിരവധി കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
എഴുത്തച്ഛൻ പുരസ്കാരം 2005 ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാഡ്, 2009 ൽ കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പ് എന്നിവ്സ് ലഭിച്ചിട്ടുണ്ട്. വള്ളത്തോൾ പുരസ്കാരം, മഹാകവി പി അവാർഡ് , ഉള്ളൂർ അവാർഡ്, കണ്ണശ്ശ സ്മാരക അവാർഡ്, കുമാരനാശാൻ അവാർഡ്, അബുദാബി ശക്തി അവാർഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ശക്തിപൂജ, ഉൽസവബലി, ദശപഷ്പങ്ങൾ തുടങ്ങി 10 കവിതാ സമാഹാരങ്ങൾ രചിച്ചിട്ടുണ്ട്....വിപ്ലവകവി എന്നാണ് അറിയപ്പെട്ടിരുന്നത്
https://www.facebook.com/Malayalivartha