സ്പ്രിംഗ്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ; ണ്ടംഗ സമിതിയെ അതിനായി നിയോഗിച്ചു
സ്പ്രിംഗ്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടാനൊരുങ്ങി കേന്ദ്ര സർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ മെഡിക്കല്‍ വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കൈമാറാനാവില്ല. രാജ്യത്തിനകത്തുള്ള ഒരു സെര്‍വറിലാണ് ഈ വിവരങ്ങള്‍ സൂക്ഷിക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചത്. രണ്ടംഗ സമിതിയെ അതിനായി നിയോഗിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറിമാരാണ് സമിതിയിലുള്ളത്. കൊവിഡ് പ്രതിരോധത്തിനിടെ പ്രതിപക്ഷം സ്പ്രിംഗ്ലറിൽ മുതലെടുപ്പ് രാഷ്ട്രീയ വിവാദമുണ്ടാക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി
സ്പ്രിംഗ്ലര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന്റേത് കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണവും ഹൈക്കോടതി തേടിയിട്ടുണ്ട്. ഈ മാസം 24-ന് കേസ് കോടതി വീണ്ടും പരിഗണിക്കും. അതിന് മുമ്പായി സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടുമെന്നാണ് സൂചന.
വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ മെഡിക്കല്‍ വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കൈമാറാനാവില്ലെന്നും രാജ്യത്തിനകത്തുള്ള ഒരു സെര്‍വറിലാണ് ഈ വിവരങ്ങള്‍ സൂക്ഷിക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കാനിരിക്കെ അതിന് മുമ്പായി സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടുമെന്നാണ് സൂചന.
അതേസമയം, സ്പ്രിംഗ്ലര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. സ്വകാര്യത ഉറപ്പു വരുത്തിയിട്ടുണ്ടോ, ഡേറ്റ സുരക്ഷിതമാണോ, സര്‍ക്കാരിന് സ്വന്തമായി ഐടി വിഭാഗം ഇല്ലേ, രണ്ടു ലക്ഷം പേരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോലും സര്‍ക്കാരിന് കഴിയില്ലേ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് കോടതി സർക്കാരിനോട് ചോദിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അരോഗ്യവകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയിരുന്ന മാധവൻ നമ്പ്യാരുമാണ് സമിതിയിലെ അംഗങ്ങൾ. കരാർ നടപടികളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ ഇത് മനപ്പൂർവമായിരുന്നോ എന്ന കാര്യങ്ങളാണ് പരിശോധിക്കുക.ഇടപാട് നിയമവകുപ്പിനെ അറിയിച്ചോയെന്നും ഐടി സെക്രട്ടറി ഏകപക്ഷീയമായിട്ടാണോ കാര്യങ്ങൾ നടത്തിയതെന്നും സമിതിയുടെ പരിശോധനാ വിഷയങ്ങളിൽപ്പെടും. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് സമിതിക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം
സ്പ്രിംഗ്ലർ കമ്പനിക്ക് കരാർ അനുസരിച്ച് നൽകുന്ന ആരോഗ്യ സംബന്ധമായ രേഖകൾ ചോരില്ലെന്ന് സർക്കാരിന് ഉറപ്പുണ്ടോയെന്ന് ഇന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. വിവാദത്തിൽ മറുപടി ആവശ്യപ്പെട്ട് കമ്പനിക്ക് മെയിൽ അയക്കാൻ കോടതി നിർദേശിച്ചു. കൃത്യമായ ഉത്തരം പറയാതെ ഇനി ഡാറ്റ അപ്ലോഡ് ചെയ്യരുതെന്നും സർക്കാരിനോട് കോടതി വാക്കാൽ നിർദേശം നൽകി. നാളെ മറുപടി സത്യവാങ്മൂലം നൽകാൻ തയ്യാറാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഓൺലൈനായാണ് ഹർജി കോടതി പരിഗണിച്ചത്. ഹർജിക്കാരൻ കൊവിഡ് രോഗിയാണോയെന്ന് കോടതി ചോദിച്ചു. എന്നാൽ രോഗിയല്ലെന്നും അവരെ പ്രതിനിധീകരിച്ചാണ് എത്തിയതെന്നും ഹർജിക്കാരൻ വിശധീകരിച്ചു.
മൊബൈൽ ആപ് വഴി ശേഖരിക്കുന്ന വിവരങ്ങളാണ് കമ്പനിക്ക് അയച്ചു കൊടുക്കുന്നത്. ഈ വിവരങ്ങൾ സേവ് ചെയ്യുന്നത് കമ്പനിയുടെ സെർവറിലാണ്. ആളുകളുടെ അനുവദാമില്ലാതെയാണ് വിവരം കൈമാറുന്നതെന്നും ഹർജിക്കാരൻ ആരോപിച്ചു.അതേസമയം കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പെട്ടെന്ന് പ്രവർത്തിച്ചതാണെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ എ ജി പറഞ്ഞു. സെൻസിറ്റീവ് വിവരങ്ങൾ ഒന്നുമില്ല. എന്നാൽ മെഡിക്കൽ വിവരങ്ങൾ സെൻസിറ്റീവ് മാത്രമല്ല അപകടകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha