ഭർത്താവും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി മൂന്ന് യുവാക്കൾ; കൈകാണിച്ച് കാർ നിർത്തി, തന്നെ കുറച്ച് പേർ ചേർന്ന് പീഡിപ്പിച്ചു എന്ന് പകുതി അബോധാവസ്ഥയിൽ വിളിച്ചുപറഞ്ഞ യുവതിയ്ക്ക് തുണയായി കണിയാപുരം സ്വദേശികൾ
കേരളത്തെ ആകെ ഞെട്ടിച്ച കഠിനംകുളത്ത് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ച യുവതിയ്ക്കും കുഞ്ഞിനും രക്ഷകരായി എത്തിയത് കണിയാപുരം സ്വദേശികളായ നൗഫലും സുഹൃത്തുക്കളുമാണ്. സുഹൃത്തുക്കളുടെ വീട്ടിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ നൗഫലിന്റെ കാറിന് മുന്നിലേയ്ക്ക് അമ്മയും കുഞ്ഞും പരിഭ്രാന്തിയോടെ എത്തുകയായിരുന്നു.
ഇതേതുടർന്ന് യുവതി കൈകാണിച്ച് കാർ നിർത്തിച്ചു. തന്നെ കുറച്ച് പേർ ചേർന്ന് പീഡിപ്പിച്ചു എന്ന് പകുതി അബോധാവസ്ഥയിൽ വിളിച്ചുപറയുകയായിരുന്നു. ആദ്യം പകച്ച് പോയെങ്കിലും സുഹൃത്ത് ഷാജുവിനൊപ്പം കാറിൽ പോത്തൻകോട് വീട്ടിൽ യുവതിയെ എത്തിക്കുകയായിരുന്നു. തുടർന്ന് കാറിൽ പോകുമ്പോൾ തന്നെ പൊലിസിനെയും വിവരമറിയിക്കുകയായിരുന്നു.
പൊലീസിന്റെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് എത്തുന്നത് വരെ വീട്ടിൽ തന്നെ ഇവർ കാവൽ നിൽക്കുകയുണ്ടായി. ഈ സമയത്ത് സഹായത്തിനായി സുഹൃത്തുക്കളായ ജവാദിനെയും, ഫാറൂഖിനെയും വിളിച്ച് വരുത്തുകയായിരുന്നു.
അതേസമയം പൊലീസ് എത്തുന്നതിന് മുൻപ് ഭർത്താവ് അവിടെ എത്തുകയുണ്ടായി. തുടർന്ന് സ്ത്രീയെയും കുഞ്ഞിനെയും കൊണ്ട് പോകാൻ ശ്രമിച്ചു. ഇതിനുവിടാതെ ഭർത്താവിനെ ഇവർ പിടിച്ചു നിർത്തി. ഭാര്യയ്ക്കൊപ്പം ചേർന്ന് മദ്യപിച്ചു അല്ലാതെ ആരും പീഡിപ്പിച്ചിട്ടില്ല എന്നാണ് ഭർത്താവ് ഇവരോട് പറഞ്ഞത്. ഭാര്യ കള്ളം പറയുന്നതാണെന്നും, ചോദിക്കാൻ നിങ്ങളാരാണെന്ന് ആക്രോശിച്ചു കൊണ്ട് ചാടുകയും ചെയ്തെന്നും യുവാക്കൾ പോലീസിനോട് വെളിപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha