പ്രായത്തിൽ മുതിർന്ന ചിഞ്ചുവുമായുള്ള പ്രണയം വീട്ടുകാർ എതിർത്തതോടെ പിന്മാറ്റം; വിവാഹത്തിനുമുന്നെ ഗർഭിണിയായ ചിച്ചുവിനെ വീട്ടിൽ കയറ്റാൻ വിസമ്മതിച്ചു, അമ്മയെ കാണാമെന്നും കുഞ്ഞിനെ കാണുമ്ബോള്‍ അമ്മയുടെ പിണക്കം മാറുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ചിഞ്ചുവിന്റെ കൈയ്യില്‍ നിന്നും ഉണ്ണികൃഷ്ണന്‍ കുഞ്ഞിനെ വാങ്ങി, അവസാനം സംഭവിച്ചത്
നൂലുകെട്ടിന് തൊട്ടുപിന്നാലെ നാല്‍പ്പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയതില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. നെടുമങ്ങാട് പനവൂര്‍ സ്വദേശിനി ചിഞ്ചുവിന്റെ ഇളയമകള്‍ 45 ദിവസം പ്രായമുള്ള ശിവഗംഗയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനായ പാച്ചല്ലൂര്‍ മാര്‍ക്കറ്റിന് സമീപം പേറയില്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണനെ (24) പോലീസ് പിടികൂടിയിരുന്നു. നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ അംഗമായ ഉണ്ണികൃഷ്ണനും ഫേസ്ബുക്ക് സുഹൃത്തും പ്രായത്തില്‍ മുതിര്‍ന്നതുമായ ചിഞ്ചുവുമായുള്ള പ്രണയവും വിവാഹവും ഉണ്ണികൃഷ്ണന്റെ വീട്ടുകാര്‍ക്ക് താല്പര്യം ഉണ്ടായിരുന്നില്ല.
ചിഞ്ചു ഗര്‍ഭിണിയായതറിഞ്ഞ വീട്ടുകാര്‍ ഉണ്ണിക്കൃഷ്ണനെ വീട്ടില്‍ കയറ്റാന്‍ വിസമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഭര്‍ത്താവിനൊപ്പം കഴിയണമെന്ന് ചിഞ്ചു വാശി പിടിക്കുകയുണ്ടായി.എന്നാൽ ഇതിന് പിന്നാലെയാണ് നൂല് കെട്ട് കഴിഞ്ഞയുടന്‍ കുഞ്ഞുമായി അമ്മയെ കാണാമെന്നും കുഞ്ഞിനെ കാണുമ്ബോള്‍ അമ്മയുടെ പിണക്കം മാറുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ചിഞ്ചുവിന്റെ കൈയ്യില്‍ നിന്നും ഉണ്ണികൃഷ്ണന്‍ കുഞ്ഞിനെ വാങ്ങിയത്. എന്നാൽ കുഞ്ഞിനെ വാങ്ങിയ ഉടൻ തന്നെ ബൈക്കില്‍ പ്ലാസ്റ്റിക്ക് കുട്ടയിലാക്കിയാണ് ഇയാള്‍ കടന്നുകളഞ്ഞത്.
ഇതേത്തുടർന്ന് ഏറെനേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് ഉണ്ണിക്കൃഷ്ണനെ ഫോണില്‍ വിളിച്ചെങ്കിലും ഫോണെടുത്തില്ല. ഇതേ തുടര്‍ന്ന് ചിഞ്ചു പാച്ചല്ലൂരിലെ ഉണ്ണിക്കൃഷ്ണന്റെ വീട്ടിലെത്തിയെങ്കിലും കുഞ്ഞിനെയും ഉണ്ണിക്കൃഷ്ണനെയും കാണാനില്ലായിരുന്നു. ഇതോടെയാണ് ചിഞ്ചു പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെ ചിഞ്ചുവിനെ തേടിയെത്തിയത് ഏറെ വേദനയുളവാക്കുന്ന വാർത്തയായിരുന്നു.
https://www.facebook.com/Malayalivartha