Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

നാടിന്നഭിമാനം പോകുമോ... മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ നടപടിക്കെതിരെ സിപിഎം; ജയരാജന്റെ നടപടി അച്ചടക്ക ലംഘനമാണെന്ന് ആരോപണം

27 SEPTEMBER 2020 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത് എന്നിവ ഒഴിവാക്കേണ്ടതാണ്; 2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിൽ പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം പ്രദേശങ്ങളിലെ 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പരമാവധി ശുദ്ധജലം കുടിക്കുക; ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ

കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം!!!! മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക

പി ജയരാജന്‍ സി പി എമ്മില്‍ നിന്ന് പുറത്താകുമോ? മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ നടപടിക്കെതിരെ കോടിയേരി ബാലകൃഷ്ണന്റെയും പിണറായിയുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പ് നേതാക്കള്‍ സംസ്ഥാന, കേന്ദ്ര കമ്മിറ്റികളെ സമീപിച്ചു.

ജയരാജന്റെ നടപടി അച്ചടക്ക ലംഘനമാണെന്ന ആരോപണമാണ് പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി കാര്യങ്ങളില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാണ് അഭിപ്രായം പറയേണ്ടതെന്നിരിക്കെ ജയരാജന്‍ അഭിമുഖം നല്‍കിയതിനെതിരെയാണ് ഒരു വിഭാഗം നേതൃത്വത്തിനു മുന്നിലെത്തിയിരിക്കുന്നത്.

പാര്‍ട്ടി നേതൃത്വവുമായി അകന്നുകഴിയുന്ന ജയരാജന്‍ മാധ്യമ ശ്രദ്ധ നേടാനും കൂടെയുളള പ്രവര്‍ത്തകരെ ആവേശം കൊളളിക്കാനും കൂടെ ഉറപ്പിച്ച് നിര്‍ത്താനുമുളള നീക്കത്തിന്റെ ഭാഗമായാണ് അഭിമുഖം അനുവദിച്ചെന്ന ആരോപണമാണ് ഉയരുന്നത്. മാത്രമല്ല ദിനപത്രത്തിന്റെ കോഴിക്കോട് ലേഖകന്‍ എം.പി. സൂര്യദാസിനെ കണ്ണൂരില്‍ ജയരാജന്റെ തട്ടകമായ കൂത്തുപറമ്പിലെ പാര്‍ട്ടി ഓഫീസിലെത്തി അഭിമുഖം തയ്യാറാക്കിയതും പാര്‍ട്ടിയുടെ ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

നേതാക്കളുടെ മക്കള്‍ ചെയ്യുന്ന കുറ്റങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കില്ലെന്നാണ് പി. ജയരാജന്‍ പറഞ്ഞത്. ഇത് പ്രത്യക്ഷത്തില്‍ പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് തോന്നിക്കുമെങ്കിലും സംസ്ഥാനത്തെ ഭരണവും പാര്‍ട്ടി സംവിധാനവും നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍എന്നിവര്‍ക്കെതിരെയുള്ള പരോക്ഷ വിമര്‍ശനമാണ് ജയരാജന്‍ ഉന്നയിച്ചതെന്ന വികാരമാണ് അണികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇതേതുടര്‍ന്നാണ് പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നു വരുത്തി തീര്‍ക്കാന്‍സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിഎം.വി. ജയരാജന്‍പി. ജയരാജന്റെ പ്രസ്താവനയ്ക്കു പിന്തുണയുമായി തിടുക്കപ്പെട്ടെത്തിയത്. ഇത് പിണറായിയുടെയും കോടിയേരിയുടെയും നിര്‍ദ്ദേശപ്രകാരമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ പരാജയത്തിനു ശേഷം പി. ജയരാജന്‍ നേതൃത്വത്തെ നിരന്തരം വെട്ടിലാക്കുന്നുവെന്ന ആരോപണം പാര്‍ട്ടിക്കുള്ളിലുണ്ട്. പ്രവാസി വ്യവസായിയുടെ ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സിപഎം നേതാവായ എം.വി. ഗോവിന്ദന്റെ ഭാര്യയായ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ പി.കെ. ശ്യാമളയെ പാര്‍ട്ടി വിശദീകരണ യോഗത്തില്‍ ജയരാജന്‍ പരസ്യമായി വിമര്‍ശിച്ചത് വിവാദമായിരുന്നു. ശ്യാമള ടീച്ചര്‍ക്ക് വീഴ്ചപറ്റിയെന്ന പി. ജയരാജന്റെ വിമര്‍ശനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുത്തുകയും പി.കെ. ശ്യാമളയ്‌ക്കൊപ്പമാണ് പാര്‍ട്ടിയെന്നു പ്രഖ്യാപിക്കുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമുള്ള ജയരാജന്റെ ഇടപെടലുകളെ പാര്‍ട്ടി നേതൃത്വം അതീവ സൂക്ഷ്മതയോടെയാണ് വീക്ഷിക്കുന്നത്.

ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയ ശേഷം പാര്‍ട്ടി വാഹനം കൊടുത്തില്ല എന്നുള്‍പ്പെടെയുളള അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങളും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയായിട്ടുണ്ട്. അലന്‍താഹ വിഷയത്തിലടക്കം ജയരാജന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിലപാട് വ്യക്തമാക്കിയിരുന്നത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ പരാമര്‍ശിക്കുന്ന കാര്യമാകുമ്പോള്‍ ജയരാജന്‍ തന്റെ ഘടകമായ സംസ്ഥാന ഘടകത്തിലാണ് അഭിപ്രായം പറയേണ്ടെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കള്‍ക്കുളളത്. ഒരു വിഭാഗം നേതാക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ജയരാജനെതിരെ നടപടി വേണമെന്ന ആവശ്യവും പാര്‍ട്ടിക്കുളളില്‍ ശക്തമാവുകയാണ്. ജയരാജന്റെ അഭിപ്രായ പ്രകടനത്തില്‍ പാര്‍ട്ടി നേതൃത്വം ഉടന്‍ വിശദീകരണം തേടും.

ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് സി പി എം ഉള്ളത്. കേരളത്തിലാകട്ടെ കണ്ണൂരിലും. അവിടെ പാര്‍ട്ടിയുടെ ശക്തി ചോരുന്ന മട്ടില്‍ നേതാക്കള്‍ തമ്മില്‍ പിടിവലി രൂക്ഷമാവുന്നത് നേതാക്കളെ വല്ലാതെ അലാസരപ്പെടുത്തുന്നുണ്ട് . പരസ്പരം വെട്ടിയും കുതികാല്‍ വെട്ടിയും മുന്നേറുന്ന നേതാക്കള്‍ പാര്‍ട്ടിയുടെ അടിസ്ഥാനം ഇളക്കുമോ എന്ന സംശയത്തിലാണ് സംസ്ഥാന നേതാക്കള്‍. പിണറായിക്കും കോടിയേരി വരും ദിവസങ്ങളില്‍ ഭീഷണിയാവുന്ന തരത്തിലാണ് കാര്യങ്ങള്‍ വളരുന്നത്.

തലശേരി നിയമസഭാംഗം എ. എന്‍. ഷംസീറിനെതിരെ പി ജയരാജന്‍ രംഗത്തെത്തിയിട്ട് കുറച്ച് കാലമായി . സി. ഒ. ടി. നസീര്‍ വധശ്രമകേസില്‍ തന്നെ പ്രതി ചേര്‍ക്കാനുള്ള ചില സി പി എം നേതാക്കളുടെ തന്ത്രമാണ് അന്ന് ജയരാജന്‍ പൊളിച്ചത് ഷുക്കൂര്‍, ഷുഹൈബ്, കതിരൂള്‍ മനോജ് കേസുകളില്‍ പ്രതി സ്ഥാനത്തുള്ള പി. ജയരാജന്‍ പുതിയൊരു കേസ് കൂടി തന്റെ തലയില്‍ ചാരാനുള്ള ശ്രമമാണ് തകര്‍ത്തത്. സി ഒടി നസീര്‍ വധശ്രമക്കേസ് ആദ്യം വിവാദമായപ്പോള്‍ തന്നെ ജയരാജന്റെ തലയില്‍ ചാരാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ അക്കാര്യം മുന്‍കൂട്ടി കണ്ട ജയരാജന്‍ നസീറിനെ ആശുപത്രിയില്‍ ചെന്നു കാണുകയും തന്റെ നിരപരാധിത്വം വ്യക്തമാക്കുകയും ചെയ്തു. തന്നെ വടകരയില്‍ നിര്‍ത്തി തോല്‍പ്പിക്കാന്‍ പാര്‍ട്ടി ശ്രമിച്ചെന്ന പരാതി ജയരാജന്റെ ഉള്ളിലുണ്ട്.

വടകരയിലെ സ്ഥാനാര്‍ത്ഥിത്വം തന്റെ ജില്ലാ സെക്രടറി സ്ഥാനം ഇല്ലാതാക്കാനുള്ള കരു നീക്കത്തിന്റെ ഭാഗമാണെന്ന് ഏറെ നാളായി ജയരാജന്‍ സംശയിക്കുന്നു. അതില്‍ കുറച്ചധികം സത്യങ്ങളുണ്ട്. കാരണം ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ തന്നെ അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. സാധാരണ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ അയാള്‍ പാര്‍ട്ടിയില്‍ വഹിക്കുന്ന സ്ഥാനം ഒഴിവാക്കാറില്ല. എന്നാല്‍ ജയരാജനെ മത്സരിപ്പിച്ചതു സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനായിരുന്നു.

വളരെ നേരത്തെ തന്നെ ജയരാജന്‍ പിണറായിയുടെയും കേടിയേരിയുടെ യും കണ്ണിലെ കരടായിരുന്നു. ജയരാജന്‍ തങ്ങള്‍ക്കു മേലെ പറക്കുന്നു എന്ന പരാതിയാണ് ഇരുവര്‍ക്കും ഉണ്ടായിരുന്നത്. അതിന് വളം വളയ്ക്കാന്‍ ജയരാജന്റെ സുഹ്യത്തുക്കള്‍ എന്ന ഭാവേനെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ശുതുക്കള്‍ ശ്രമിക്കുകയും ചെയ്തു. അവരാണ് ജയരാജനെ പ്രകീര്‍ത്തിച്ച് ആല്‍ബം ഇറക്കിയത്. ഒറ്റനോട്ടത്തില്‍ ഇതെല്ലാം ജയരാജനെ നന്നാക്കാനാ ണെന്ന് തോന്നുമായിരുന്നെങ്കിലും അതായിരുന്നില്ല വാസ്തവം.

ജയരാജനെ എതിര്‍ക്കാന്‍ മുരളി വന്നപ്പോള്‍ തന്നെ ജയരാജന്‍ തോല്‍ക്കുമെന്ന് സി പിഎം നേതാക്കള്‍ക്ക് അറിയാമായിരുന്നു. തോറ്റാല്‍ ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്നും അറിയാമായിരുന്നു. അതിനെ തുരങ്കം വയ്ക്കാനാണ് നസീര്‍ വധശ്രമ കേസ് ജയരാജന്റെ തലയില്‍ ചാരാന്‍ ശ്രമിച്ചത് . ഇതിനു പിന്നില്‍ എ. എന്‍ ഷംസീര്‍ ആണെന്ന കാര്യം ജയരാജന്‍ സംശയിക്കുന്നു. സി ഒടി നസീറിനെ കണ്ട ജയരാജന്‍ ഇക്കാര്യം നസീറിനോട് പറഞ്ഞതായാണ് സൂചന. സി പി എം ജില്ലാ സമ്മേളനത്തില്‍ സിഐഫ് ഐ നേതാക്കളെ ഉപയോഗിച്ച് ജയരാജനെതിരെ ആരോപണങ്ങള്‍ ഉന്നയിപ്പിച്ചത് ഷംസീറാണ്. ജയരാജനെ പ്രകീര്‍ത്തിക്കുന്ന ആല്‍ബവും ഫ്‌ലക്‌സും വിവാദമാക്കിയതും ഷംസീര്‍ തന്നെയാണെന്നാണ് ജയരാജന്‍ പക്ഷം പറയുന്നത്. ഷംസീര്‍ സി പിഎം സംസ്ഥാന കമ്മിറ്റിയുടെ പൂര്‍ണ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ജയരാജന് അറിയാം.

അതേസമയം മക്കള്‍ മാഹാത്മ്യത്തിന്റെ പേരില്‍ പിണറായി, ഇ.പി, കോടിയേരി എന്നിവര്‍ കളം വിടുമ്പോള്‍ കളം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ജയരാജന്‍ ഇപ്പോള്‍. കണ്ണൂരിലെ അണികള്‍ ഇപ്പോള്‍ ജയരാജനാണ് ശരിയെന്ന് വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (3 minutes ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (2 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (2 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (2 hours ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (2 hours ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (2 hours ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (2 hours ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (2 hours ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (2 hours ago)

ദുരിതപ്പെയ്ത്ത്; ഷാർജയിലെ ബഹുനിലകെട്ടിടങ്ങളിൽ നിന്നുയരുന്നത് സഹായത്തിനുള്ള നിലവിളികൾ; കുടുങ്ങിയവരിൽ മലയാളികളും!!!  (3 hours ago)

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം പ്രദേശങ്ങളിലെ 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്  (3 hours ago)

രാഹുൽ​ഗാന്ധിയുടെ ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ അപകീർത്തികരമായ പ്രസം​ഗം ; അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ മുഖ്യ തെരഞ്ഞെടു  (3 hours ago)

പരമാവധി ശുദ്ധജലം കുടിക്കുക; ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാ  (3 hours ago)

തിരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും 300 സീറ്റ് കിട്ടുമെന്നാണ് ഇപ്പോള്‍ പറയുന്നത്; തിരുവനന്തപുരത്തെ പ്രസംഗത്തില്‍ നിങ്ങള്  (3 hours ago)

കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം!!!! മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക  (3 hours ago)

Malayali Vartha Recommends