കാരാട്ട് ഫൈസലോ? അതാരാ? സി പി എമ്മുകാര്‍ ഓടിയൊളിക്കുന്നു ... കാരാട്ട് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സംഭവിക്കുന്നത്...

കാരാട്ട് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ രാഷ്ട്രീയ ബന്ധമുള്ളവറീ കസ്റ്റഡിയിൽ എടുക്കുമെന്ന് സൂചന. നിരവധി രാഷ്ട്രീയകാര്‍ക്ക് കാരാട്ട് ഫൈസലുമായി ബന്ധമുണ്ടെന്നാണ് കേന്ദ്രഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന സൂചനകള്‍.
സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണം രാഷ്ട്രീയസുഹൃത്തുക്കള്‍ക്ക് ഫൈസല്‍ പങ്കുവെച്ചിട്ടുണ്ട്. ഫൈസലിന്റെ ബന്ധുക്കളുടെ ഇടപാടുകളും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. കൊടുവള്ളി കേന്ദ്രീകരിച്ച് ജൂവലറികളില്‍ ഫൈസല്‍ സ്വര്‍ണമെത്തിച്ചിരുന്നതായാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം.
കാരാട്ട് ഫൈസലിനെതിരേ നിര്‍ണായകമായത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെയും പ്രധാന പ്രതി കെ.ടി. റമീസിന്റെയും മൊഴികള്‍. കസ്റ്റംസ് അന്വേഷണസംഘം ആദ്യമായി കാരാട്ട് ഫൈസലിന്റെ പേര് കേസുമായി ബന്ധപ്പെട്ട് കേട്ടത് സൗമ്യയില്‍നിന്നാണ്. സന്ദീപും ഫൈസലും തമ്മില്‍ ഇടയ്ക്കിടെ കണ്ടുമുട്ടാറുണ്ടായിരുന്നെന്നും നിരന്തരം ഫോണ്‍വിളികളുമുണ്ടെന്നും സൗമ്യ പറഞ്ഞിരുന്നു.
ഈ മൊഴിക്കുപിന്നാലെ കസ്റ്റംസ് ഫൈസലിനെ നിരീക്ഷണത്തിലാക്കിയിരുന്നു. എഴുപത് ദിവസത്തിലേറെയായി ഫൈസല്‍ എന്‍ ഐ എയുടെ നിരീക്ഷണതിലായിരുന്നു. എന്നാല്‍, ഫൈസലിനെ കേസുമായി ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ ലഭിച്ചിരുന്നില്ല. മലപ്പുറത്തുനിന്ന് അറസ്റ്റിലായ സംജു അടക്കമുള്ളവര്‍ ഫൈസലിന്റെ പേര് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. കേസിലെ പ്രധാന പ്രതിയും ആസൂത്രകനുമായ മലപ്പുറം സ്വദേശി കെ.ടി. റമീസില്‍നിന്നാണ് ഫൈസലിന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. കാരാട്ട് ഫൈസലിനുവേണ്ടി ഒട്ടേറെത്തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് തീയതികള്‍ സഹിതം റമീസ് പറഞ്ഞിട്ടുണ്ട്. സ്വര്‍ണക്കടത്തിനായി സഹായിച്ചവരുടെയടക്കം പേരുകളും പറഞ്ഞിട്ടുണ്ട്.
അതേസമയം ഫൈസലിന് എത്തിക്കുന്ന സ്വര്‍ണ്ണം ആര്‍ക്കാണ് മറിയുന്നതെന്നാണ് എന്‍ ഐ എ നോക്കുന്നത്. അത് ജുവലറികള്‍ക്കാണെങ്കില്‍ നിയമപരമായ വഴികള്‍ തേടാം. എന്നാല്‍ പണം ഉപയോഗിക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണെങ്കില്‍ ശിഷ്ടജീവിതം അഴിക്കുള്ളില്‍ കഴിയാനായിരിക്കും ഫൈസലിന്റെ വിധി. ഫൈസലിന് പിന്തുന്ന കിട്ടുന്ന രാഷ്ട്രീയ ഇടങ്ങളെ കുറിച്ച് വ്യക്തമായി എന്‍ ഐ എ അന്വേഷിക്കുന്നുണ്ട്. ഐ.എന്‍ എല്‍ പ്രതിനിധിയാണെങ്കിലും ഫൈസലിന് ഇടതുനേതാക്കളുമായുള്ള അടുപ്പം സുപ്രസിദ്ധമാണ്. കോടിയേരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഫൈസലിന്റെ വിളിപ്പാടകലെയുണ്ട്. ഫൈസലിന് നിരോധിത സംഘടനകളുമായി ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.
വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ഫൈസല്‍ മത്സരിക്കാനിരിക്കെയാണ് അദ്ദേഹത്തിന് ഇങ്ങനെയൊരു ദുരോഗ്യം സംഭവിച്ചത്. നിയമസഭാ തെരഞ്ഞടുപ്പിന് 6 മാസം ഉള്ളതിനാല്‍ നഗരസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു.ഇതിനുള്ള ഫ്‌ലെക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. അതിനിടയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി കസ്റ്റഡിയിൽ എടുത്തതും.
കോടിയേരിക്ക് മിനി കൂപ്പര്‍ നല്‍കിയതുമാത്രമല്ല കാരാട്ട് ഫൈസലിന്റെ നേട്ടം. സി പി എമ്മിലെ എണ്ണപ്പെട്ട നേതാക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സ്വകാര്യാവശ്യങ്ങള്‍ക്ക് വാഹഹം നല്‍കുന്നത് ഫൈസലാണ്. ഇടതു നേതാക്കള്‍ മലപ്പുറത്ത് എത്തുമ്പോള്‍ അവര്‍ക്ക് സഞ്ചരിക്കാന്‍ വാഹനം നല്‍കുന്നതും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസസൗകര്യം ഒരുക്കുന്നതും ഫൈസലാണ്. പാര്‍ട്ടിക്ക് വേണ്ടി മരിക്കുന്ന ആളാണ് ഫൈസല്‍. എന്നാല്‍ ഫൈസലിനെ പാര്‍ട്ടിക്ക് വിശ്വാസം പോരാ.അതു കൊണ്ടാണ് സി പി എമ്മുകാരന്‍ ആയിട്ടും ഫൈസലിനെ ഘടകകക്ഷിയില്‍ തന്നെ നിലനിര്‍ത്തിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണം ആയതുകൊണ്ടാണ് സി പി എമ്മിന് ഇടപെടാന്‍ പരിമിതിയുള്ളത്. സംസ്ഥാനതത് നടക്കുന്ന അന്വേഷണമായിരുന്നെങ്കില്‍ എന്നേ ഫൈസല്‍ ഊരിപോയേനെ.
"https://www.facebook.com/Malayalivartha


























