Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാന്‍ കെജിഎസ് ഗ്രൂപ്പ് ശ്രമിച്ചതിന് തെളിവുകള്‍ പുറത്ത്, കൂട്ടുനിന്നത് കോണ്‍ഗ്രസ്

09 JUNE 2015 09:50 AM IST
മലയാളി വാര്‍ത്ത.

വിഴിഞ്ഞം തുറമുഖപദ്ധതിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന കോണ്‍ഗ്രസുകാര്‍ പദ്ധതി അട്ടിമറിക്കാന്‍ കെജിഎസ് ഗ്രൂപ്പിന് ഒത്താശചെയ്തുവെന്നതിന്റെ തെളിവുകള്‍ പുറത്ത്. ആറന്മുള വിമാനത്താവള പദ്ധതിയുമായി രംഗത്തെത്തിയ കെ.ജി.എസ്. കമ്പനി ഉടമയും ഡി.എം.കെ. നേതാവുമായ കെ.പി.കെ. കുമരനാണ് വിഴിഞ്ഞം തുറമുഖത്തിനെതിരെ കരുക്കള്‍ നീക്കിയത്. രാജ്യസഭാ എം.പിയായിരുന്ന കാലത്തായിരുന്നു കുമരന്‍ ഇതിനു ശ്രമിച്ചത്. തുറമുഖ പദ്ധതി വിഴിഞ്ഞത്ത് പ്രാവര്‍ത്തികമായാല്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്തെ തളര്‍ത്തുമെന്ന കണക്കുകൂട്ടലില്‍ കുമരന്‍ രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യങ്ങളാണ് ഇതിനു തെളിവ്. വിഴിഞ്ഞത്തിനു പാരിസ്ഥിതിക അനുമതി ലഭിക്കാതിരിക്കാന്‍ കടുത്ത സമ്മര്‍ദമാണു കുമരന്‍ അന്നത്തെ യു.പി.എ. സര്‍ക്കാരില്‍ ചെലുത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും ഡി.എം.കെ. ടിക്കറ്റില്‍ ഡി.എം.കെയെ പ്രതിനിധീകരിച്ച 2006 ജൂലൈ 11 മുതല്‍ 2007 ജൂലൈ 26 വരെയാണ് കുമരന്‍ രാജ്യസഭാംഗമായിരുന്നത്.
2006 ഡിസംബര്‍ 14 നു കുമരന്‍ ഉന്നയിച്ച ചോദ്യങ്ങളാണ് എറെ ശ്രദ്ധേയം. വിഴിഞ്ഞം തൂത്തുക്കുടി തുറമുഖത്തോട് അടുത്തു സ്ഥിതി ചെയ്യുന്നതിനാല്‍ പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ കേരളാ സര്‍ക്കാര്‍ തമിഴ്‌നാടിനോട് ആലോചിച്ചിരുന്നോ എന്നതായിരുന്നു കുമരന്റെ ആദ്യ ചോദ്യം. വിഴിഞ്ഞം തുറമുഖം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന ആക്ഷേപവും ഉന്നയിച്ചു. വിഴിഞ്ഞത്തിന് പാരിസ്ഥിതികാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പലതവണ വനം പരിസ്ഥിതി മന്ത്രാലയത്തില്‍ കുമരന്‍ കയറിയിറങ്ങി. ചുരുങ്ങിയ കാലയളവില്‍ മറ്റ് ശ്രദ്ധേയമായ വിഷയങ്ങളൊന്നും കുമരന്‍ ഉന്നയിച്ചിരുന്നുമില്ല.
ഇതിനുശേഷമാണ് കുമരനും കെ.ജി.എസ്. ഗ്രൂപ്പിന്റ മറ്റ് പ്രതിനിധികളും ആറന്മുള പദ്ധതിക്കൊരുങ്ങിയത്. ഇതിനു പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് കേരളത്തിലെ എം.പിമാരെ കരുവാക്കുകയായിരുന്നു. വിഴിഞ്ഞത്തെ എതിര്‍ത്ത കുമരന്‍ ആറന്മുള യാഥാര്‍ഥ്യമാക്കുന്നതിലൂടെ വന്‍ ലാഭമാണ് ലക്ഷ്യമിട്ടത്. ഇക്കാര്യത്തില്‍ കുമരനുമായി അടുത്തബന്ധം പുലര്‍ത്തുന്ന മധുര ആസ്ഥാനമായ എന്‍വിറോ കെയര്‍ ലിമിറ്റഡ് എന്ന കമ്പനിയെയാണ് കെ.ജി.എസ്. പരിസ്ഥിതിയാഘാത പഠനത്തിനു നിയോഗിച്ചത്.
രാജ്യസഭാഗം എന്ന നിലയില്‍ കുമരന്‍ വിഴിഞ്ഞത്തിനെതിരെ പ്രയോഗിച്ച അതേ അടവുതന്നെ ആറന്മുള വിമാനത്താവള കമ്പനി യാഥാര്‍ഥ്യമാക്കുന്നതിന് വനം പരിസ്ഥിതി മന്ത്രാലയത്തില്‍ പയറ്റി. അതിനു കേരളത്തിലെ രണ്ട് എം.പിമാരുടെ പിന്തുണയും കുമരനു ലഭിച്ചു.
വിഴിഞ്ഞം പദ്ധതിക്ക് എതിരുനിന്ന കുമരനെ ആറന്മുള വിമാനത്താവള വിഷയത്തില്‍ തുണച്ച എം.പിമാരുടേയും എ.കെ.ആന്റണി അടക്കമുള്ള കേന്ദ്ര മന്ത്രിമാരുടേയും നടപടിക്കു പിന്നില്‍ ദുരൂഹതയുണ്ടെന്നു പൈതൃക ഗ്രാമ കര്‍മസമിതി ചൂണ്ടിക്കാട്ടി. ഇതോടെ വിമാനത്താവള പദ്ധതിക്കായി കുമരന് കൂട്ടുനിന്ന പല ഉന്നത കോണ്‍ഗ്രസ് പ്രവര്‍ത്തകരും വെട്ടിലായി.കുമരന്റെ വിമാനത്താവള പദ്ധതിക്കു സര്‍വ പിന്തുണയും പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കു വിഴിഞ്ഞം തുറമുഖത്തിനെതിരേ പ്രവര്‍ത്തിച്ച കുമരന്റെ മുന്‍കാല ചരിത്രം അറിയാമായിരുന്നിട്ടുകൂടി മൗനം ഭജിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.ഇതേപ്പറ്റി സമഗ്രാന്വേഷണം നടത്തണമെന്ന് ആറന്മുള പൈതൃക ഗ്രാമ കര്‍മസമിതി ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends