Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

കളക്ടർ ബ്രോ കൊള്ളാലോ... കളക്ടർ ബ്രോയുടെ തനി രൂപം പുറത്ത് നടിയുടെ പടത്തിൽ ! തിരുമണ്ടത്തരം! പാഴ്സലായി പണി വരുന്നു

23 FEBRUARY 2021 12:23 PM IST
മലയാളി വാര്‍ത്ത

സസ്പെൻഷന്റെ വക്കിലെത്തി നിൽക്കുന്ന കളക്ടർ ബ്രോക്ക് പാഴ്സലായി പണി വരുന്നു. മാതൃഭൂമി ലേഖികയുടെ വാട്ട്സ് ആപ്പിലേക്ക് അശ്ലീല ചുവയുള്ള ചിത്രങ്ങൾ അയച്ചതാണ് ബ്രോക്ക് കുരുക്കായി തീർന്നത്.

ആഴക്കടൽ മത്സ്യബന്ധനപദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെ.എസ്.ഐ.എൻ.സി.) മാനേജിങ് ഡയറക്ടർ എൻ. പ്രശാന്തിനോട് മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ കെ.പി. പ്രവിത വാട്സാപ്പിലൂടെ വിശദാംശം അന്വേഷിച്ചപ്പോഴാണ് അശ്ലീലച്ചുവയുള്ള ചിത്രങ്ങൾസഹിതമുള്ള തരംതാഴ്ന്ന മറുപടി ലഭിച്ചത്.

 

ഇക്കാര്യം മാതൃഭൂമി പരസ്യമാക്കിയതോടെയാണ് സർക്കാരിന്റെ കൈയിൽ നല്ല ഒന്നാന്തരം കുറുവടി കിട്ടിയത്. ഇനി സർക്കാർ അതുപയോഗിച്ച് ഒരു കളി കളിക്കും.

കളക്ടർ ബ്രോ' എന്ന് സാമൂഹികമാധ്യമങ്ങളിൽ പലരും പേരുചാർത്തിയ ഉദ്യോഗസ്ഥനുമായി ലേഖിക തിങ്കളാഴ്ച ഉച്ചയ്ക്ക് 1.33-നും 2.23-നും ഇടയിലാണ് വാട്സാപ്പ് ആശയവിനിമയം നടത്തിയത്. കളക്ടർ ബ്രോ എന്ന് പ്രശാന്തിനെ നിരന്തരം വിളിച്ചിരുന്നത് മാതൃഭൂമിയാണ്. കോഴിക്കോട് കളക്ടർ ആയിരിക്കെ പ്രശാന്തിനെ ബിംബമാക്കി തീർത്തതും മാതൃഭൂമിയാണ്.

 

ഒരു സഹപ്രവർത്തകനിൽനിന്ന് നമ്പറെടുത്ത് ആദ്യം വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നാണ് വാട്ട്സ് ആപ്പ് മെസേജ് അയച്ചത്. 1.33-ന് അയച്ച സന്ദേശത്തിന് 1.47-നുതന്നെ ആദ്യമറുപടി കിട്ടി. സന്ദേശം അയച്ച നമ്പർ 9447048777. ട്രൂകോളറിലും ഇത് എൻ. പ്രശാന്തിന്റെ നമ്പറാണ്. prasanthnair.ias@gmail.com എന്ന മെയിൽ ഐ.ഡി.യും ഇതിനൊപ്പം കാണാം. ഇതാണ് ലേഖികയുടെ വിശദീകരണം.

ഹായ് പറഞ്ഞ ശേഷം സംസാരിക്കാൻ സമയമുണ്ടോ എന്ന് ലേഖിക ചോദിക്കുന്നു. താൻ മാതൃഭൂമി ലേഖികയാണെന്നും പറയുന്നു. ഒരു വാർത്തയുടെ ആവശ്യത്തിനാണ് വിളിക്കുന്നതെന്നും പറഞ്ഞു.

 

 

സുനിൽ സുഖദയുടെ മുഖമുള്ള ഒരു സ്റ്റിക്കറാണ് ബ്രോ തിരിച്ചയച്ചത്. അപ്പോൾ താങ്കളെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചല്ല. എന്താണ് പ്രതികരണമെന്ന് അറിയാനാണ് ശ്രമിക്കുന്നതെന്ന് ലേഖിക മറുപടി നൽകി .

ഓ... യാ... എന്ന് പറഞ്ഞ് നടിയുടെ അശ്ലീലചുവയുള്ള സ്റ്റിക്കർ പ്രശാന്ത് തിരിച്ചയച്ചു.

 


ഇതെന്ത് തരത്തിലുള്ള പ്രതികരണമാണെന്ന് ലേഖിക ചോദിച്ചപ്പോൾ സ്റ്റിക്കറിലൂടെത്തന്നെ പ്രശാന്ത് മറുപടി നൽകി. അതും നടിയുടെ മുഖമുള്ള ഒന്ന്.

ഇത്രയും തരംതാഴ്ന്ന പ്രതികരണങ്ങൾ താങ്കളെപ്പോലെ ഉത്തരവാദപ്പെട്ട ഒരു സർക്കാർ പദവിയിലിരിക്കുന്ന ഒരു വ്യക്തിയിൽനിന്ന് പ്രതീക്ഷിച്ചില്ലെന്ന് ലേഖിക പറഞ്ഞു. ഇതിനെക്കുറിച്ച് ബന്ധപ്പെട്ട ഉന്നത അധികാരികളോട് പരാതിപ്പെടും. താങ്കളുടെ ഒരു പ്രതികരണവും ഇനി ആവശ്യമില്ല. സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നാണ് താങ്കൾ ആദ്യം പഠിക്കേണ്ടത്. നന്ദി! ഇത്രയും പറഞ്ഞു വച്ചു ലേഖിക.

 

എന്ത് ?!! എന്ന് ചോദിച്ചു കൊണ്ട് വീണ്ടും പ്രശാന്തിന്റെ മറുപടി. വാർത്ത ചോർത്തിയെടുക്കാനുള്ള വിദ്യകൾ കൊള്ളാം. ക്ഷമിക്കണം. തെറ്റായ ആളുടെയടുത്ത് തെറ്റായ വിദ്യകളായിപ്പോയി. ബൈ മാഡം.

ചില മാധ്യമപ്രവർത്തകരെ തോട്ടിപ്പണിക്കാരുമായി താരതമ്യപ്പെടുത്തുന്നതിൽ അദ്ഭുതമില്ലെന്നും പ്രശാന്ത് തുടർന്ന് മെസേജയച്ചു.

 

 

പരാതിപ്പെടുമെന്ന സന്ദേശം കണ്ടതിന്റെ ഫലമാണോ എന്നറിയില്ലെന്നും ആദ്യമയച്ച സ്റ്റിക്കറുകളെല്ലാം അദ്ദേഹം ചാറ്റിൽനിന്ന് ഡിലീറ്റ് ചെയ്തെന്നും വാർത്തയിൽ പറഞ്ഞു.

പ്രതിപക്ഷ നേതാവ് ചെന്നിത്തലക്ക് കരാറിന്റെ ഒറിജിനൽ കൈമാറിയത് പ്രശാന്താണെന്ന സംശയം സർക്കാരിനുണ്ട്. ഇത് തെളിയിക്കാൻ പ്രശാന്തിന്റെ കഴിഞ്ഞ ആഴ്ചകളിലെ നീക്കങ്ങളെല്ലാം സർക്കാർ പരിശോധിക്കുന്നുണ്ട്. അതിനിടയിലാണ് ഉത്തരവാദപ്പെട്ട ഒരു പത്രത്തിന്റെ ലേഖികയോട് അശ്ലീല ചുവയിൽ വാട്ട്സ് ആപ്പിൽ സംസാരിച്ചതായി ആരോപണം ഉയർന്നിരിക്കുന്നത്.

 

ലേഖികയിൽ നിന്നും പരാതി എഴുതി വാങ്ങി അന്വേഷണം നടത്താൻ സർക്കാർ ഇന്നു തന്നെ ഉത്തരവിടും. സംസ്ഥാന പോലീസ് മേധാവി നിയോഗിക്കുന്ന ഒരു വനിതാ ഐ. പി എസ് ഉദ്യോഗസ്ഥ കേസന്വേഷികുമെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിയുടെ കണ്ണിലെ കരടാണ് പ്രശാന്ത് ഐ. എ. എസ്. ലേഖികയുടെ പരാതി കിട്ടിയില്ലെങ്കിലും പോലീസിന് കേസെടുക്കാം. തന്ത്രകുമാരനെന്ന് അറിയപ്പെടുന്ന ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ബുദധിയോർത്ത് പൊട്ടിച്ചിരിക്കുകയാണ് കേരളം!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (3 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (5 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (5 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (5 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (5 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (5 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (6 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (7 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (8 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (8 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (9 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (9 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (9 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (9 hours ago)

Malayali Vartha Recommends