Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

പാലം പോയ പോക്ക്... പാലാരിവട്ടം പാലം തുറന്നു കൊടുക്കുമ്പോള്‍, പാലം പണിയില്‍ സഹകരിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇ. ശ്രീധരന്റെ തലയില്‍ ഒരു പൊന്‍തൂവലായി മാറി

08 MARCH 2021 12:47 PM IST
മലയാളി വാര്‍ത്ത

വിപ്ലവ കവിയായ ബര്‍തോള്‍ഡ് ബ്രെഹ്തിന്റെ വരികള്‍ പരാമര്‍ശിച്ച് തൊഴിലാളികളെ പ്രകീര്‍ത്തിച്ച മുഖ്യമന്ത്രി ഈയിടെ ബിജെപിയില്‍ ചേര്‍ന്ന ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്റെ പേര് പരാമര്‍ശിച്ചില്ല. അതോടെ ഉയര്‍ന്നത് ഇ. ശ്രീധരന്റെ ഇമേജാണ്. മുഖ്യമന്ത്രിയുടേതല്ല.

പാലം പണി റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയത് ഇ ശ്രീധരന്റെ നേട്ടമാണെന്ന് ബിജെപി മാത്രമല്ല കേരളം ഒന്നാകെ അവകാശപ്പെടുമ്പോഴാണ് പിണറായി വിജയന്റെ കുശുമ്പ്. ഇതിനെ കുശുമ്പ് എന്ന വാക്കില്‍ ഒരുക്കാനേ നമുക്ക് കഴിയുകയുള്ളു. അതേസമയം മെട്രോമാനെ അദ്ദേഹം പരാമര്‍ശിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ നിലവാരം ഉയരുമായിരുന്നു.

 


അതേസമയം പാലാരിവട്ടം ഉയര്‍ത്തി പിടിച്ചായിരിക്കും ബി ജെ പി പ്രചരണം ശക്തമാക്കുക. പാലാരിവട്ടം ഇ ശ്രീധരന് സമ്മാനിച്ചത് ചെറിയ നേട്ടമല്ല. അഴിമതി രഹിത ഇമേജാണ് ശ്രീധരനെ എന്നും ഉന്നത ശ്രേണിയിലേക്ക് ഉയര്‍ത്തിയിരുന്നത്.

വേണമെങ്കില്‍ അദ്ദേഹത്തിന് കോടികള്‍ സമ്പാദിക്കാമായിരുന്നു. എന്നാല്‍ അതിലല്ല അദ്ദേഹം കണ്ണുവച്ചത്. കേരളമാകട്ടെ പൊതുമരാമത്ത് പ്രവൃത്തികളില്‍ അഴിമതിക്ക് പേരു കേട്ട സംസ്ഥാനവും. ഇബ്രാഹിം കുഞ്ഞിന്റെ കാലത്ത് നടന്ന പൊതുമരാമത്ത് തട്ടിപ്പുകള്‍ രാജ്യാന്തര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

 



പാലാരിവട്ടം പാലം തുറന്നു കൊടുത്തപ്പോള്‍ ശ്രീധരനെ ക്ഷണിക്കാതിരുന്നതിനെ കുറിച്ചുള്ള കമന്റുകള്‍ സാമൂഹിക മാധ്യമത്തില്‍ വൈറലായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് ചുവട്ടിലും ശ്രീധരനെ പരാമര്‍ശിക്കാതിരുന്നതിനെ കുറിച്ച് വലിയ അക്ഷേപമാണ് ഉയരുന്നത്.

ഇവിടെ കമന്റിടുന്നവരില്‍ അധികം പേരും നിഷ്പക്ഷരായ പൊതുജനങ്ങളാണ്. ഇ ശ്രീധരന്‍ അംഗമായത് ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയിലാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകുന്നത് മോശമല്ല. അതു കൊണ്ടു തന്നെ ഇബ്രാഹിം കുഞ്ഞിനോട് പിണറായിക്ക് തോന്നുന്ന വൈരാഗ്യം ഇ. ശ്രീധരനോട് തോന്നേണ്ട കാര്യമില്ല.

 



അതുകൊണ്ട് കൂടിയാണ് ഔദ്യോഗിക ജീവിതത്തിലേതുപോലെ രാഷ്ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ തനിക്ക് കഴിയുമെന്ന് ഇ. ശ്രീധരന്‍ പറഞ്ഞത്. ഏതു ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടെയും ചെയ്യാന്‍ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

''തീബ്‌സിലെ ഏഴു കവാടങ്ങള്‍ നിര്‍മ്മിച്ചതാരാണ്? പുസ്തകങ്ങള്‍ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കന്‍ പാറകളുയര്‍ത്തി അവ പടുത്തത് രാജാക്കന്മാരാണോ?' എന്നാണ് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.



വിപ്ലവ കവിയായ ബര്‍തോള്‍ഡ് ബ്രെഹ്ത് തന്റെ സുപ്രസിദ്ധമായ ഒരു കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യരാശിയുടെ നേട്ടങ്ങളുടെ അവകാശികള്‍ രാജാക്കന്മാരോ ഭരണാധികാരികളോ അല്ല, മറിച്ച് വിയര്‍പ്പും രക്തവും ചിന്തി അദ്ധ്വാനിക്കുന്ന തൊഴിലാളികളാണ്. ആ സത്യ ചരിത്രം പലപ്പോളും വിസ്മരിക്കുകയാണ് ചെയ്തിട്ടുള്ളത്.

തൊഴിലാളികള്‍ എന്ന മുഖ്യമന്ത്രി പറയുന്നത് സിപിഎം സ്‌പോണ്‍ സേഡ് കമ്പനിയായ ഊരാളുങ്കലിലെ ജീവനക്കാരെയാണ്. എന്നാല്‍ ഇ ശ്രീധരന്‍ ചെയ്തതെന്താണ്? തനിക്കൊപ്പം രാവും പകലും പണി നടത്തിയ തൊഴിലാളികളുടെ മഹത്വം എടുത്തു പറഞ്ഞു. ഊരാളുങ്കല്‍ സഹകരണ സൊസൈറ്റി സി പി എമ്മിന്റെതാണെന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന അദ്ദേഹം കരുതിയില്ല എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം.

 



ഈ സര്‍ക്കാരിന്റെ കാലത്ത് നിരവധി നേട്ടങ്ങള്‍ നമ്മള്‍ സ്വന്തമാക്കിയിട്ടുണ്ട്. അസാധ്യമെന്നു കരുതിയിരുന്ന വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. എന്നാല്‍ അവയെല്ലാം സാധ്യമായത് സര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടു മാത്രമല്ല, ആ സ്വപ്നം തങ്ങളുടേതു കൂടിയാണെന്ന അര്‍പ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാളികളുടേതു കൂടിയാണ് എന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം.

പൂര്‍ത്തീകരിക്കാന്‍ 18 മാസമെടുക്കുമെന്ന് തുടക്കത്തില്‍ കരുതിയ പാലാരിവട്ടം പാലം 6 മാസമാകുന്നതിനു മുന്‍പ് നമുക്ക് പണി തീര്‍ക്കാന്‍ സാധിച്ചെങ്കില്‍, അതിന്റെ കാരണം, ആ ലക്ഷ്യത്തിനായി സ്വയമര്‍പ്പിച്ച് അദ്ധ്വാനിച്ച നൂറു കണക്കിനു തൊഴിലാളികളാണ്. അവരോടാണ് ഈ നാടു കടപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കുട്ടിച്ചേര്‍ത്തു.

 



പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യന്ത്രിയാണ്.സി പി എമ്മിന്റെ നേതാവല്ല. സമഭാവനയും ഹൃദയവിശാലതയുമാണ് അദ്ദേഹത്തെ മുന്നോട്ടു നയിക്കേണ്ടത്. പിണക്കങ്ങളല്ല പിണറായിക്ക് മുഖമുദ്രയാവേണ്ടത്. ഇക്കാര്യം അദ്ദേഹം ഇടയ്ക്കിടെ മറക്കുന്നത് അടുത്തിടെയായി കൂടി കൂടി വരുന്നു.

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (19 minutes ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (31 minutes ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (48 minutes ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (56 minutes ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (1 hour ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (1 hour ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (8 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (9 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (9 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (10 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (10 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (10 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (13 hours ago)

Malayali Vartha Recommends