Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലാശപ്പോര്.... ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് മത്സരം ഇന്ന് കൊളംബോയിൽ നടക്കും


തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...


ഇന്ന് ശിവരാത്രി... ശിവാലയ ഓട്ടത്തിന് തുടക്കമായി.... ശിവക്ഷേത്രങ്ങളിൽ വൻ ഭക്തജനതിരക്ക്, എല്ലാ ശിവക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകൾ നടക്കും, ഭക്തർ ശിവരാത്രി വ്രതം നോറ്റ് ക്ഷേത്രദർശനം നടത്തും  


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...

പിണറായി പറഞ്ഞാലും അനുസരിക്കാതെ ഇപി ജയരാജന്‍.... ഇനി സിപിഎം പറഞ്ഞാലും ഇലക്ഷന്‍ മത്സരത്തിനില്ലെന്ന മുതിര്‍ന്ന സഖാവ് ഇപി ജയരാജന്റെ പ്രഖ്യാപനം സിപിഎമ്മിനുള്ളിലെ പുതിയ ധ്രൂവീകരണത്തിന്റെ ഭാഗമെന്ന് സൂചന

03 APRIL 2021 10:23 AM IST
മലയാളി വാര്‍ത്ത

ഇനി സിപിഎം പറഞ്ഞാലും ഇലക്ഷന്‍ മത്സരത്തിനില്ലെന്ന മുതിര്‍ന്ന സഖാവ് ഇപി ജയരാജന്റെ പ്രഖ്യാപനം സിപിഎമ്മിനുള്ളിലെ പുതിയ ധ്രൂവീകരണത്തിന്റെ ഭാഗമെന്ന് സൂചന.

പാര്‍ട്ടി ഇത്തവണ മത്സരിക്കാന്‍ സീറ്റ് നല്‍കാതിരുന്നതിന്റെയും മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നതിലുള്ള അതൃപ്തിയുടെയും ഭാഗമായാണ് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സിപിഎമ്മിനെ വെട്ടിലാക്കിക്കൊണ്ടുള്ള പ്രതികരണം. തോമസ് ഐസക്, സുധാകരന്‍, പികെ ശ്രീമതി, എംവി ഗോവിന്ദന്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ മത്സരത്തില്‍നിന്ന് ഒഴിവാക്കിയതിനുള്ള അസ്വസ്ഥത ഒരു മാസമായി സിപിഎമ്മിനുള്ളില്‍ പുകയുന്നുണ്ടായിരുന്നു.



പിണറായിക്ക് കണ്ണൂരില്‍ ഭീഷണിയായ പി ജയരാജനെ ഒഴിവാക്കിയതിനെ കണ്ണൂര്‍ ലോബി എതിര്‍ത്തതിനു പിന്നാലെ ഐസക്കിനെയും സുധാകരനെയും പോലുള്ള നിരയെ ഒന്നാകെ വെട്ടിനിരത്തിയത് ആലപ്പുഴ ജില്ലയില്‍ തിരിച്ചടിക്കു കാരണമാകുമെന്ന് സംസ്ഥാന കമ്മിറ്റിയില്‍ മുന്നേ അഭിപ്രായമുയര്‍ന്നിരുന്നു.

പി ജയരാജനെയും പി സതീവേദിയെയും ശത്രുതയുടെ പേരില്‍ ഒഴിവാക്കിയത് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും പ്രതകരണമുണ്ടാക്കുമെന്നും പാര്‍ട്ടിയില്‍ നേരിയ ആശങ്കയുണ്ട്. പിണറായി വിജയന്‍ സര്‍ക്കാരിലെ രണ്ടാമനായിരുന്ന ഇപി ജയരാജന്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും പിണറായുടെ വിശ്വസ്തനായിരുന്ന ശേഷവും ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടതില്‍ അദ്ദേഹം ഏറെ അതൃപ്തനാണ്. തന്നെയുമല്ല പിണറായിക്കെതിരെ പി ജയരാന്റെ പിജെ ആര്‍മി കണ്ണൂരില്‍ പടനീക്കം നടത്തിയ കാലത്ത് ഈ നീക്കത്തെ വെട്ടിനിരത്താന്‍ പിണറായി വിജയന്‍ നിയോഗിച്ചതും ഇതേ ഇപി ജയരാജനെ തന്നെയായിരുന്നു.

 



തനിക്കു ഭാവിയില്‍ ഭീഷണിയാകാവുന്നവരെ തന്ത്രപരമായി വെട്ടിനിരത്തുന്ന കമ്യൂണിസ്റ്റ് തന്ത്രത്തിന്റെ ഭാഗമാണ് ജയരാജന്‍മാരെ ഇല്ലായ്മപ്പെടുത്താനുള്ള തീരുമാനം. ഭരണത്തുടര്‍ച്ചയുണ്ടായാല്‍ ഒരിക്കലും ഭീഷണിയാകാത്തതും ആജ്ഞാനുവര്‍ത്തികയായി വര്‍ത്തിക്കുന്നവരുമായ പുതുനിരയെ തനിക്കുകീഴില്‍ നിറുത്താനുള്ള നീക്കമാണ് പിണറായിയുടേത്. ഒരിക്കല്‍ക്കൂടി മട്ടന്നൂരില്‍ മത്സരിക്കാനുള്ള തന്റെ ആഗ്രഹം ഇപി ജയരാജന്‍ പാര്‍ട്ടി സെക്രട്ടറേറ്റില്‍ മാത്രമല്ല പിണറായി വിജയനെ വ്യക്തിപരമായും അറിയിച്ചശേഷമുണ്ടായ അവഗണനയാണ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ ജയരാജനെ പ്രേരിപ്പിച്ചത്.

താന്‍ മേലില്‍ മത്സരിക്കുന്നില്ലെന്ന പറയുന്നതിലെ ധ്വനി താന്‍ ഇനി പാര്‍ട്ടി പ്രവര്‍ത്തകനായി തുടരില്ലെന്നു തന്നൊണെന്ന ധ്വനിയാണ് ജയരാജന്‍ വ്യക്തമാക്കിയത്. തനിക്കു പ്രായമായെന്നും ആരോഗ്യമില്ലെന്നും പിണറായിയെപ്പോലെ ഓടിനടക്കാന്‍ വയ്യെന്നും ഇനി വിശ്രമിക്കട്ടെയെന്നും ജയരാജന്‍ പറഞ്ഞുകഴിഞ്ഞു. 80 വയസിലേറെ പ്രായമുള്ള എസ് രാമചന്ദ്രന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ ഇന്നും പാര്‍ട്ടില്‍ സജീവമായിരിക്കെയാണ് 70 വയസ് മാത്രമുളള ഇപി ജയരാജന്റെ നാടകീയ പ്രഖ്യാപനം.

 



സിപിഎം കേന്ദ്ര കമ്മിറ്റിംയംഗം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്‌ഐയുടെ പ്രഥമ ദേശീയപ്രസിഡന്റുമാണ് പിണറായി സര്‍ക്കാരിലെ രണ്ടാമനായ ഇപി ജയരാജന്‍. സ്വന്തക്കാര്‍ക്ക് അനധികൃത നിയമനം നല്‍കിയ ചിറ്റപ്പന്‍ വിവാദത്തോടെ മന്ത്രിസ്ഥാനം രാജിവെച്ചശേഷം ഇതേ സ്ഥാനത്ത് പിണറായി ജയരാജനെ മടക്കിക്കൊണ്ടുവന്നപ്പോള്‍ പാര്‍ട്ടിയിലും ഭരണത്തിലും പിണറായിയുടെ പിന്‍ഗാമിയെന്ന ധ്വനി പ്രചരിച്ചിരുന്നു.

അഴിക്കോട്ടും മട്ടന്നൂരിലുംനിന്ന് വിജയിച്ചിട്ടുള്ള ജയരാജന് ഇന്നും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നമില്ലാതിരിക്കെ, ഇത്തവണത്തെ ഇലക്ഷനില്‍ പ്രചാരണ രംഗത്ത് കാര്യമായി അദ്ദേഹം സജീവമല്ലതാനും. പാര്‍ട്ടി സീറ്റ് നിഷേധിച്ച തോമസ് ഐസക്കും സുധാകരനും പികെ ശ്രീമതിയുമൊക്കെ പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തോടെ നിശബ്ദരായതും പാര്‍ട്ടിയ്ക്കുള്ളിലെ പുതിയ വിഭാഗീയതയുടെ തുടക്കമായി വിമര്‍ശനം ഉയരുകയാണ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം  (14 minutes ago)

ബംഗ്ലാദേശിൽ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സർക്കാർ ചൊവ്വാഴ്ച അധികാരത്തിലേറും...  (25 minutes ago)

എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും  (35 minutes ago)

തീവ്രവോട്ടർ പട്ടിക പരിഷ്‍കരണത്തിന്റെ ( എസ്.ഐ.ആർ) ഭാഗമായുള്ള ഹിയറിങ്ങും ബി.എൽ.ഒതല ഫീൽഡ് സൂക്ഷ്മ പരിശോധനയും അവസാനിച്ചു  (43 minutes ago)

ചരിത്രം കുറിച്ച് കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്...    (59 minutes ago)

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയ്ക്ക് ഇനി പുനർ മൂല്യനിർണയമില്ല..  (1 hour ago)

ബന്ധുക്കളുടെ പിന്തുണ, സന്തോഷനിമിഷങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് അനുകൂലം!  (1 hour ago)

മിഷൻ മദർ മേരി - മിഷൻ ഗ്രൂപ്പിൻ്റെ ലോഗോ പ്രകാശനം ചെയ്തു  (1 hour ago)

ആരോഗ്യത്തിലും സാമ്പത്തിക ഇടപാടുകളിലും അതീവ ജാഗ്രത; വാരഫലം അറിയാം.  (1 hour ago)

ഡാൻസിങ് പോയട്രി  (1 hour ago)

ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും  (1 hour ago)

പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...  (2 hours ago)

ശിവാലയ ഓട്ടത്തിന് തുടക്കമായി  (2 hours ago)

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്  (9 hours ago)

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി  (9 hours ago)

Malayali Vartha Recommends