Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

പിണറായി പറഞ്ഞാലും അനുസരിക്കാതെ ഇപി ജയരാജന്‍.... ഇനി സിപിഎം പറഞ്ഞാലും ഇലക്ഷന്‍ മത്സരത്തിനില്ലെന്ന മുതിര്‍ന്ന സഖാവ് ഇപി ജയരാജന്റെ പ്രഖ്യാപനം സിപിഎമ്മിനുള്ളിലെ പുതിയ ധ്രൂവീകരണത്തിന്റെ ഭാഗമെന്ന് സൂചന

03 APRIL 2021 10:23 AM IST
മലയാളി വാര്‍ത്ത

ഇനി സിപിഎം പറഞ്ഞാലും ഇലക്ഷന്‍ മത്സരത്തിനില്ലെന്ന മുതിര്‍ന്ന സഖാവ് ഇപി ജയരാജന്റെ പ്രഖ്യാപനം സിപിഎമ്മിനുള്ളിലെ പുതിയ ധ്രൂവീകരണത്തിന്റെ ഭാഗമെന്ന് സൂചന.

പാര്‍ട്ടി ഇത്തവണ മത്സരിക്കാന്‍ സീറ്റ് നല്‍കാതിരുന്നതിന്റെയും മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നതിലുള്ള അതൃപ്തിയുടെയും ഭാഗമായാണ് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സിപിഎമ്മിനെ വെട്ടിലാക്കിക്കൊണ്ടുള്ള പ്രതികരണം. തോമസ് ഐസക്, സുധാകരന്‍, പികെ ശ്രീമതി, എംവി ഗോവിന്ദന്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ മത്സരത്തില്‍നിന്ന് ഒഴിവാക്കിയതിനുള്ള അസ്വസ്ഥത ഒരു മാസമായി സിപിഎമ്മിനുള്ളില്‍ പുകയുന്നുണ്ടായിരുന്നു.



പിണറായിക്ക് കണ്ണൂരില്‍ ഭീഷണിയായ പി ജയരാജനെ ഒഴിവാക്കിയതിനെ കണ്ണൂര്‍ ലോബി എതിര്‍ത്തതിനു പിന്നാലെ ഐസക്കിനെയും സുധാകരനെയും പോലുള്ള നിരയെ ഒന്നാകെ വെട്ടിനിരത്തിയത് ആലപ്പുഴ ജില്ലയില്‍ തിരിച്ചടിക്കു കാരണമാകുമെന്ന് സംസ്ഥാന കമ്മിറ്റിയില്‍ മുന്നേ അഭിപ്രായമുയര്‍ന്നിരുന്നു.

പി ജയരാജനെയും പി സതീവേദിയെയും ശത്രുതയുടെ പേരില്‍ ഒഴിവാക്കിയത് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും പ്രതകരണമുണ്ടാക്കുമെന്നും പാര്‍ട്ടിയില്‍ നേരിയ ആശങ്കയുണ്ട്. പിണറായി വിജയന്‍ സര്‍ക്കാരിലെ രണ്ടാമനായിരുന്ന ഇപി ജയരാജന്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും പിണറായുടെ വിശ്വസ്തനായിരുന്ന ശേഷവും ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടതില്‍ അദ്ദേഹം ഏറെ അതൃപ്തനാണ്. തന്നെയുമല്ല പിണറായിക്കെതിരെ പി ജയരാന്റെ പിജെ ആര്‍മി കണ്ണൂരില്‍ പടനീക്കം നടത്തിയ കാലത്ത് ഈ നീക്കത്തെ വെട്ടിനിരത്താന്‍ പിണറായി വിജയന്‍ നിയോഗിച്ചതും ഇതേ ഇപി ജയരാജനെ തന്നെയായിരുന്നു.

 



തനിക്കു ഭാവിയില്‍ ഭീഷണിയാകാവുന്നവരെ തന്ത്രപരമായി വെട്ടിനിരത്തുന്ന കമ്യൂണിസ്റ്റ് തന്ത്രത്തിന്റെ ഭാഗമാണ് ജയരാജന്‍മാരെ ഇല്ലായ്മപ്പെടുത്താനുള്ള തീരുമാനം. ഭരണത്തുടര്‍ച്ചയുണ്ടായാല്‍ ഒരിക്കലും ഭീഷണിയാകാത്തതും ആജ്ഞാനുവര്‍ത്തികയായി വര്‍ത്തിക്കുന്നവരുമായ പുതുനിരയെ തനിക്കുകീഴില്‍ നിറുത്താനുള്ള നീക്കമാണ് പിണറായിയുടേത്. ഒരിക്കല്‍ക്കൂടി മട്ടന്നൂരില്‍ മത്സരിക്കാനുള്ള തന്റെ ആഗ്രഹം ഇപി ജയരാജന്‍ പാര്‍ട്ടി സെക്രട്ടറേറ്റില്‍ മാത്രമല്ല പിണറായി വിജയനെ വ്യക്തിപരമായും അറിയിച്ചശേഷമുണ്ടായ അവഗണനയാണ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ ജയരാജനെ പ്രേരിപ്പിച്ചത്.

താന്‍ മേലില്‍ മത്സരിക്കുന്നില്ലെന്ന പറയുന്നതിലെ ധ്വനി താന്‍ ഇനി പാര്‍ട്ടി പ്രവര്‍ത്തകനായി തുടരില്ലെന്നു തന്നൊണെന്ന ധ്വനിയാണ് ജയരാജന്‍ വ്യക്തമാക്കിയത്. തനിക്കു പ്രായമായെന്നും ആരോഗ്യമില്ലെന്നും പിണറായിയെപ്പോലെ ഓടിനടക്കാന്‍ വയ്യെന്നും ഇനി വിശ്രമിക്കട്ടെയെന്നും ജയരാജന്‍ പറഞ്ഞുകഴിഞ്ഞു. 80 വയസിലേറെ പ്രായമുള്ള എസ് രാമചന്ദ്രന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ ഇന്നും പാര്‍ട്ടില്‍ സജീവമായിരിക്കെയാണ് 70 വയസ് മാത്രമുളള ഇപി ജയരാജന്റെ നാടകീയ പ്രഖ്യാപനം.

 



സിപിഎം കേന്ദ്ര കമ്മിറ്റിംയംഗം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്‌ഐയുടെ പ്രഥമ ദേശീയപ്രസിഡന്റുമാണ് പിണറായി സര്‍ക്കാരിലെ രണ്ടാമനായ ഇപി ജയരാജന്‍. സ്വന്തക്കാര്‍ക്ക് അനധികൃത നിയമനം നല്‍കിയ ചിറ്റപ്പന്‍ വിവാദത്തോടെ മന്ത്രിസ്ഥാനം രാജിവെച്ചശേഷം ഇതേ സ്ഥാനത്ത് പിണറായി ജയരാജനെ മടക്കിക്കൊണ്ടുവന്നപ്പോള്‍ പാര്‍ട്ടിയിലും ഭരണത്തിലും പിണറായിയുടെ പിന്‍ഗാമിയെന്ന ധ്വനി പ്രചരിച്ചിരുന്നു.

അഴിക്കോട്ടും മട്ടന്നൂരിലുംനിന്ന് വിജയിച്ചിട്ടുള്ള ജയരാജന് ഇന്നും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നമില്ലാതിരിക്കെ, ഇത്തവണത്തെ ഇലക്ഷനില്‍ പ്രചാരണ രംഗത്ത് കാര്യമായി അദ്ദേഹം സജീവമല്ലതാനും. പാര്‍ട്ടി സീറ്റ് നിഷേധിച്ച തോമസ് ഐസക്കും സുധാകരനും പികെ ശ്രീമതിയുമൊക്കെ പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തോടെ നിശബ്ദരായതും പാര്‍ട്ടിയ്ക്കുള്ളിലെ പുതിയ വിഭാഗീയതയുടെ തുടക്കമായി വിമര്‍ശനം ഉയരുകയാണ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (3 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (3 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (3 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (4 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (4 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (4 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (7 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (7 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (8 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (8 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends