ഇന്ത്യ-പാക് മത്സരം... നാളെ വൈകുന്നേരം ഏഴ് മുതൽ

ഇന്ത്യ-പാക് മത്സരം. ഞായറാഴ്ച വൈകുന്നേരം ഏഴ് മുതൽ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. എന്നാൽ, ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് ന്യൂനമർദം ഞായറാഴ്ചയിലെ മത്സരത്തിന് മഴഭീഷണിയായി മാറുമെന്ന് ശ്രീലങ്കൻ കാലാവസ്ഥ വിഭാഗം
ശക്തമായ ഇടി മിന്നലിനും സാധ്യതയേറെയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരുന്നുവെങ്കിൽ വരും ദിവസങ്ങളിൽ മഴ പെയ്യാൻ ഇടയുണ്ടെന്നാണ് അറിയിപ്പുള്ളത്. പ്രേമദാസ സ്റ്റേഡിയം ഉൾകൊള്ളുന്ന ഖെട്ടരമ മേഖലയിൽ 50 മുതൽ 70 ശതമാനം വരെ ഞായറാഴ്ച മഴപെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
വൈകുന്നേരം ഏഴ് മുതലാണ് മത്സരം നടക്കുക. അതിനു മുമ്പേ ശക്തമായ ഇടിമിന്നലും മഴയുമെത്താനായി സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇത് മത്സരം വൈകിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ, എട്ടു മണിയോടെ കളി ആരംഭിക്കാനായി കഴിയുന്ന വിധം മാനം തെളിയുമെന്നും വ്യക്തമാക്കി. മഴപെയ്താൽ വേഗത്തിൽ വെള്ളം നീക്കാനും, പിച്ച് മത്സര സജ്ജമാക്കാനുമുള്ള നടപടികൾ സജ്ജമാണ്.
അതേസമയം ട്വന്റി20 ലോകകപ്പിൽ ആരാധകർ ഏറ്റവും ആവേശത്തോടെയാണ് അയൽക്കാർ തമ്മിലെ പോരാട്ടത്തിനായി കാത്തിരിക്കുന്നത്. ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു പാകിസ്താൻ ശ്രീലങ്കയിലെത്തിയത്. എന്നാൽ, ഐ.സി.സിയുടെ നേതൃത്വത്തിൽ നടന്ന നീണ്ട ചർച്ചകൾക്കും ഒത്തുതീർപ്പുകൾക്കുമൊടുവിലാണ് മത്സര സാധ്യത വീണ്ടും തെളിഞ്ഞത്.
"
https://www.facebook.com/Malayalivartha

























