സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിലേക്കും ബിസിനസ് പങ്കാളികളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് SIT. കേരള പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ കൊച്ചിയിലെ 3 സുഹൃത്തുക്കളിൽനിന്നും വിവരം ശേഖരിച്ചിട്ടുണ്ട്. ബിസിനസ് താൽപ്പര്യങ്ങൾക്ക് അപ്പുറം അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പം പുലർത്തിയിരുന്നവരാണിവർ.
റോയിയുടെയും കോൺഫിഡന്റ് ഗ്രൂപ്പിന്റെയും പ്രമോഷനൽ വീഡിയോകൾ ചെയ്തിരുന്ന രണ്ട് പ്രമുഖ യൂട്യൂബർമാരെയും സംഘം ചോദ്യം ചെയ്തു. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ റോയി ഇവരുമായി ദീർഘനേരം ഫോണിൽ സംസാരിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണിത്. അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളികളിൽ നിന്ന് നേരത്തെ തന്നെ മൊഴി രേഖപ്പെടുത്തിയിരുന്നു.
സാമ്പത്തിക ഇടപാടുകളിലോ ബിസിനസ് ബന്ധങ്ങളിലോ എന്തെങ്കിലും തർക്കങ്ങളുണ്ടായിരുന്നോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഈ അന്വേഷണത്തിലൂടെ റോയിയുടെ അവസാന ദിവസങ്ങളിലെ മാനസികാവസ്ഥയെക്കുറിച്ചും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
https://www.facebook.com/Malayalivartha
























