Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

20ന് വൈകുന്നേരം ഓക്കെ... ലോക് ഡൗണ്‍ കഴിഞ്ഞ് സാവകാശം സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങി പുതിയ മന്ത്രിസഭ; 20ന് വൈകുന്നേരത്തുള്ള സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ സത്യപ്രതിജ്ഞയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല; ഏകാംഗ കക്ഷികളെ കൂടി ഉള്‍പ്പെടുത്താന്‍ നീക്കം

09 MAY 2021 10:41 AM IST
മലയാളി വാര്‍ത്ത

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ എന്താ വൈകുന്നേയെന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചിരുന്നു. എന്നാല്‍ തികഞ്ഞ ചിരിയിലാണ് മറുപടി പറഞ്ഞത്.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20ന് വൈകിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ പ്രവേശനം ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായി ചുരുക്കി. പൊതുജനങ്ങള്‍ക്കു ചടങ്ങില്‍ പ്രവേശനമുണ്ടാകില്ല. മന്ത്രിസഭയില്‍ 21 അംഗങ്ങള്‍ വരെ ആകാമെന്നു സിപിഎം-സിപിഐ ചര്‍ച്ചയില്‍ ധാരണയായിരുന്നു. മറ്റു ഘടക കക്ഷികളുടെ അവകാശ വാദങ്ങള്‍ കൂടി കണക്കിലെടുത്തേ എണ്ണം സംബന്ധിച്ച് അവസാന തീരുമാനം എടുക്കൂ.

 



സിപിഐക്ക് 4 മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറുമാണു ധാരണ. കേരള കോണ്‍ഗ്രസിനെ (എം) പരിഗണിക്കേണ്ട സാഹചര്യത്തില്‍ കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് സ്ഥാനം സിപിഐ വിട്ടുകൊടുത്തേക്കും. ഏകാംഗ കക്ഷികള്‍ക്കു മന്ത്രിസ്ഥാനം ഉണ്ടാകില്ലെന്നാണു സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുത്തിട്ടില്ലെന്നു നേതാക്കള്‍ പറഞ്ഞു. 17ന് എല്‍ഡിഎഫ് യോഗത്തിനു മുന്‍പായി ഇരുപാര്‍ട്ടികളും തമ്മില്‍ വീണ്ടും ചര്‍ച്ച നടക്കും. 18ന് സിപിഎം സംസ്ഥാന കമ്മിറ്റി മന്ത്രിമാരെ നിശ്ചയിക്കും.

അതേസമയം മന്ത്രിസഭാ രൂപീകരണത്തില്‍ ഏകാംഗ കക്ഷികളുടെ മുന്നില്‍ വഴിയടച്ച സമീപനം സിപിഎം സ്വീകരിക്കില്ല. എന്നാല്‍ അങ്ങനെയുള്ള ആറു പേര്‍ക്കും പ്രാതിനിധ്യം നല്‍കാനും സാധ്യതയില്ല.

 



പ്രശ്‌നം തീരാന്‍ സഹായകരമാണെങ്കില്‍ തങ്ങളുടെ മന്ത്രിമാരുടെ എണ്ണം ഒന്നു കുറയ്ക്കാന്‍ സിപിഎം തയാറാകും. സിപിഐ കാബിനറ്റ് പദവിയുള്ള ചീഫ് വിപ് സ്ഥാനവും വിട്ടുകൊടുക്കും. പക്ഷേ യോജിച്ച ഫോര്‍മുല ഉരുത്തിരിയാതിരുന്നാല്‍ ആറു പേരും പുറത്തു നില്‍ക്കേണ്ടി വരും.
പ്രശ്‌ന പരിഹാര വഴികളുടെ തുടക്കം കുറിച്ചുകൊണ്ട് ജനതാദളിനോടും (എസ്) ലോക് താന്ത്രിക് ജനതാദളിനോടും (എല്‍ജെഡി) എത്രയും വേഗം ലയിക്കാന്‍ സിപിഎം ആവശ്യപ്പെട്ടു. ഇരു ദളിനെയും രണ്ടു പാര്‍ട്ടികളായി കണ്ടു രണ്ടു മന്ത്രിസ്ഥാനം നല്‍കാന്‍ കഴിയില്ലെന്നു വ്യക്തമാക്കി. ലയനത്തിനു ശ്രമിക്കാം എന്ന മറുപടിയാണ് ദളുകള്‍ നല്‍കിയിരിക്കുന്നത്.

 



ഇരുപാര്‍ട്ടികളും ലയനത്തിനു തയാറായാല്‍ പിന്നെ ഏകാംഗ കക്ഷികള്‍ അഞ്ചായി കുറയും. അതില്‍ കോവൂര്‍ കുഞ്ഞുമോന്‍ ഇടതുമുന്നണിയിലെ ഘടക കക്ഷിയല്ല. മുന്നണിക്കു പുറത്തു നിര്‍ത്തി സഹകരിപ്പിക്കുന്ന കുഞ്ഞുമോനെ മന്ത്രിസഭാ രൂപീകരണത്തില്‍ അക്കാര്യം ചൂണ്ടിക്കാട്ടി ഒഴിവാക്കിയാല്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ് എസ്), അഹമ്മദ് ദേവര്‍കോവില്‍ (ഐഎന്‍എല്‍), കെ.ബി.ഗണേഷ്‌കുമാര്‍ (കേരള കോണ്‍ഗ്രസ് ബി), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍.) എന്നിങ്ങനെ നാലു പേരാണ് അവശേഷിക്കുന്നത്.

മന്ത്രിസഭാംഗങ്ങളുടെ എണ്ണം നിലവിലെ 20ല്‍ നിന്ന് 21 ആയി ഉയര്‍ത്തും. സിപിഎം 12, സിപിഐ 4, കേരള കോണ്‍ഗ്രസ് 1, എന്‍സിപി 1, ദള്‍ ഗ്രൂപ്പുകള്‍1 എന്ന നിലയില്‍ വിഭജിച്ചാല്‍ പിന്നീടു 2 മന്ത്രി സ്ഥാനമുണ്ട്. നാലില്‍ രണ്ടു പേരെ പരിഗണിക്കണോ അതോ അവര്‍ക്കിടയില്‍ ഊഴം വച്ചു നല്‍കണോ എന്നതെല്ലാം ചര്‍ച്ച ചെയ്യും. 2 മന്ത്രിസ്ഥാനം ചോദിച്ച കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനവും സിപിഐയുടെ പക്കലുള്ള ചീഫ് വിപ് പദവിയും നല്‍കാനാണു സാധ്യത.

 



സിപിഎമ്മിനും സിപിഐക്കും മാത്രം 84 സീറ്റ് ഉണ്ടെങ്കിലും അതിന്റെ പേരില്‍ ചെറു കക്ഷികളെ എല്ലാം മന്ത്രിസഭയില്‍ നിന്നു തഴഞ്ഞെന്നു ചിത്രീകരിക്കാന്‍ സിപിഎം ഉദ്ദേശിക്കുന്നില്ല. മന്ത്രിസഭാ രൂപീകരണ വേളയില്‍ തന്നെ മുന്നണിയില്‍ കലഹം ഉയര്‍ന്നെന്ന പ്രതീതിക്ക് അതു വഴി വച്ചേക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

തിങ്കള്‍ മുതല്‍ ബുധന്‍ വരെ വിവിധ കക്ഷികളുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ 17ലെ എല്‍ഡിഎഫ് യോഗത്തിനു മുന്‍പായി സിപിഐയുമായി ഒരു വട്ടം കൂടി ആശയവിനിമയം നടത്തി മന്ത്രിസഭാ വിഭജനം അന്തിമമാക്കാനാണു ധാരണ.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (3 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (3 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (4 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (4 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (4 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (4 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (4 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (5 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (5 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (5 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (6 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (6 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (6 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (6 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (7 hours ago)

Malayali Vartha Recommends