Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു

കനലൊരു തരിമതി... അരിവാള്‍ ചുറ്റിക നക്ഷത്രമുള്ള ചെങ്കൊടി പുതച്ചുള്ള ഗൗരിയമ്മയുടെ അന്ത്യയാത്ര പലര്‍ക്കും നീറുന്ന അനുഭവമായി; പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമ്പോഴും കരയാത്ത ഗൗരിയായും തളരാത്ത ഗൗരിയായും നിന്നു; ഒരു നൂറ്റാണ്ട് ജീവിച്ച് തീര്‍ത്ത വിപ്ലവ നക്ഷത്രത്തിന്റെ ഓര്‍മ്മകള്‍ അലയടിക്കുന്നു

12 MAY 2021 09:02 AM IST
മലയാളി വാര്‍ത്ത

More Stories...

അനുജത്തിയുടെ അനക്കമില്ലാത്ത ശരീരം!! എന്ത് ചെയ്യണമെന്ന് അറിയാതെ സ​ഹോദരൻ സച്ചു നോവായി ശ്രീനന്ദയുടെ മടക്കം

തലയ്ക്ക് മുകളിൽ ആ അമ്മയുടെ ശാപം!! മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ

അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ച ചെങ്കൊടി പുതച്ച് ഗൗരിയമ്മയുടെ ആ കിടപ്പ് ഓര്‍മ്മകളുടെ വേലിയേറ്റമാണ് ഉണ്ടാക്കിയത്. ബാലചന്ദ്രന്‍ ചുള്ളിക്കാട് പാടിയതുപോലെ 'കരയാത്ത ഗൗരി, തളരാത്ത ഗൗരി...' അപ്പോഴും തലയുയര്‍ത്തി നില്‍ക്കുകയായിരുന്നു.

ഭൗതിക ദേഹവുമായി അയ്യങ്കാളി ഹാളിലേക്ക് ആംബുലന്‍സ് വന്നത് സെക്രട്ടേറിയറ്റിനു സമീപത്തുകൂടെയായിരുന്നു. ജന്മിത്തത്തിന്റെ അടിവേരറുത്ത ഭൂപരിഷ്‌കരണ നിയമം ഗൗരി അമ്മ അവതരിപ്പിച്ച പഴയ നിയമസഭ ഉള്‍പ്പെടുന്ന സെക്രട്ടേറിയറ്റ്. ആലപ്പുഴയിലേക്ക് ഗൗരി അമ്മയുടെ ഭൗതികദേഹവുമായി ആംബുലന്‍സ് നീങ്ങിയത് നിയസഭാ മന്ദിരത്തിനു മുന്നിലൂടെയും. അവസാനമായി ഒന്നു കാണാന്‍ എത്തിയവര്‍ ഓരോ പിടി പൂക്കളര്‍പ്പിക്കുമ്പോഴും ഓര്‍മ്മകള്‍ ഇരമ്പുന്നുണ്ടായിരന്നു.

 



1987ല്‍ കേരളമാകെ അലയടിച്ച ഒരു മുദ്രാവാക്യത്തിന്റെ മാറ്റൊലികള്‍ ഇപ്പോഴും മുഴങ്ങിക്കേട്ടു ''കേരം തിങ്ങും കേരളനാട് കെ.ആര്‍.ഗൗരി ഭരിച്ചീടും..''വിജയത്തിന് പിന്നാലെ ആ വലിയ അവസരം രാഷ്ട്രീയക്കളികളില്‍ കൈവിട്ടുപോയതിന്റെ നിരാശ ഇന്നലെയും നെടുവീര്‍പ്പുകളായി നഷ്ടബോധമായി അയ്യങ്കാളി ഹാളില്‍ നിറഞ്ഞു. പിന്നെ പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കല്‍. അതിലൊന്നും തളരാത്ത ഗൗരി അമ്മയുടെ ചങ്കൂറ്റം മാറി.

കോവിഡ് ഇല്ലായിരുന്നെങ്കില്‍ ഗൗരിഅമ്മയ്ക്ക് തലസ്ഥാനം വിട നല്‍കുക ഇങ്ങനെയൊന്നുമാവില്ലായിരുന്നു. വക്കീല്‍ ജോലിയുമായി ഗൗരി അമ്മ ആദ്യം എത്തിയത് ഈ മണ്ണിലായിരുന്നു. പിന്നീട് സാമാജികയായും ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ മന്ത്രിയായും. പൊതുദര്‍ശനം കുറച്ചുപേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയപ്പോള്‍ ജനങ്ങള്‍ വീടുകളില്‍ ഇരുന്ന് ഗൗരിഅമ്മയ്ക്ക് യാത്രാമൊഴി ചൊല്ലുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള യാത്ര അയപ്പില്‍ പങ്കുചേരാന്‍ ജനപ്രതിനിധികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും, അടുത്തബന്ധുക്കള്‍ക്കും മാത്രമാണ് കഴിഞ്ഞത്.

 



പി.ആര്‍.എസ് ആശുപത്രിയില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ 10.30 നാണ് ഭൗതികദേഹവുമായി ഇ.കെ. നായനാര്‍ സ്മാരക ട്രസ്റ്റിന്റെ ആംബുലന്‍സ് തിരിച്ചത്. 10.55 ന് അയ്യങ്കാളി ഹാളിന് മുന്നില്‍ എത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഗൗരി അമ്മയുടെ ബന്ധുക്കളുമായി കൂടിയാലോചിച്ചാണ് അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം തീരുമാനിച്ചത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഒരുമണിക്കൂര്‍ ഇളവ് നല്‍കി 300 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയിരുന്നു.

ഇതിനിടെ വി.ജെ.ടി ഹാളില്‍ പൊതുദര്‍ശത്തിന് ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. വേദിയില്‍ അണുനശീകരണം നടത്തി. കവാടങ്ങളില്‍ പൊലീസിനെ വിന്യസിച്ചു. ഭൗതികദേഹം ഹാളിലേക്ക് എത്തിച്ചതിന് തൊട്ടുപിന്നാലെ പോലീസ് ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കി.

 



ഭൗതികശരീരം ഫ്രീസറിലേക്ക് മാറ്റുന്നതിനു മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ച് അഭിവാദ്യം അര്‍പ്പിച്ചു. തുടര്‍ന്ന് ജെ.എസ്.എസ് പ്രവര്‍ത്തകര്‍ ഫ്രീസറിനു മുകളിലായി പാര്‍ട്ടി പതാക പുതപ്പിച്ചു.

കുറച്ചുകഴിഞ്ഞ് ഗവര്‍ണര്‍ എത്തിയപ്പോള്‍, ജെ.എസ്.എസ് പതാക സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറ്റി. ഗവര്‍ണര്‍ പുഷ്പചക്രം അര്‍പ്പിച്ചു.11.50 ഓടെ ഭൗതികദേഹവുമായി ആംബുലന്‍സ് ആലപ്പുഴയ്ക്ക് തിരിച്ചു. പുറമെ നില്‍ക്കുന്നവര്‍ക്കും കാണാന്‍ കഴിയുന്ന ചില്ലിട്ട വാഹനമായിരുന്നു.

 



പോലീസ് വാഹനങ്ങള്‍ അകമ്പടിയേകി. നേതാക്കള്‍ ഗൗരിഅമ്മയെ അനുസ്മരിച്ചു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി 68 വര്‍ഷം മുമ്പ് നാട്ടില്‍ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചപ്പോള്‍ ആളുകളെ വീട്ടിലിരുത്തണമെന്ന് തിരുകൊച്ചി നിയമസഭയില്‍ ഗൗരിഅമ്മ ശക്തമായി ആവശ്യപ്പെട്ടത് അനുസ്മരിച്ചു. ആ ഒരു കാലഘട്ടം വീണ്ടും എത്തിയത് നിമിത്തം മാത്രം. ഓര്‍മ്മയില്‍ ഗൗരിയമ്മ മാത്രം.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (22 minutes ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (40 minutes ago)

നോവായി ശ്രീനന്ദയുടെ മടക്കം  (43 minutes ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (1 hour ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (1 hour ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (1 hour ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (1 hour ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (1 hour ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (2 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (2 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (3 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (3 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (3 hours ago)

നിലവിട്ടപിണറായി ആകെ അങ്കലാപ്പിലാണ്  (3 hours ago)

റെക്കോർഡിട്ട് സ്ത്രീ വോട്ടർമാർ....  (3 hours ago)

Malayali Vartha Recommends