Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

 തൃശൂർ പാവറട്ടി എക്സൈസ് കസ്റ്റഡി രഞ്ജിത് കുമാർ കൊലക്കേസ്... സ്പെഷ്യൽ സ്ക്വാഡിലെ 4 പ്രിവൻ്റീവ് ഓഫീസർമാരടക്കം 7 പ്രതികൾ സിബിഐ കോടതിയിൽ ഹാജരാകാനുത്തരവ്.... വിചാരണക്കായി സിബിഐ കോടതിയിലേക്ക് കമ്മിറ്റ് ചെയ്തു, കസ്റ്റഡിയിൽ കൊലപ്പെടുത്തിയ ശേഷം അപസ്മാരലക്ഷണത്തിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചുവെന്ന് എക്സൈസ് ഭാഷ്യം, പോസ്മോർട്ടത്തിൽ 12 അന്തരിക ക്ഷതങ്ങൾ, തലക്കും കഴുത്തിനും പുറകിലായി കൈമുട്ടു കൊണ്ട് അടിച്ചതുമൂലമുണ്ടായ ആന്തരിക ക്ഷതം മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

22 JULY 2021 08:02 AM IST
മലയാളി വാര്‍ത്ത

തൃശൂർ പാവറട്ടിയിൽ എക്‌സൈസ് എൻഫോഴ്സ്മെൻ്റ് സ്പെഷ്യൽ സ്ക്വാഡ് കസ്റ്റഡിയിൽ തിരൂർ സ്വദേശി രഞ്ജിത് കുമാറിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 3 എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരടക്കം 7 എക്സൈസ് ഉദ്യോഗസ്ഥർ വിചാരണക്കായി എറണാകുളം സിബിഐ കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടു.

 

കസ്റ്റഡി കൊലക്കേസ് വിചാരണക്കായി എറണാകുളം സിബിഐ കോടതിയിലേക്ക് കമ്മിറ്റ് ചെയ്തു കൊണ്ടുള്ള ഉത്തരവിലാണ് പ്രതികളോട് വിചാരണക്കോടതിയായ എറണാകുളം കലൂർ സി ബി ഐ കോടതിയിൽ ഹാജരാകാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. കേസ് റെക്കോർഡുകളും തൊണ്ടിമുതലുകളുമടക്കമുള്ള രേഖകൾ ട്രാൻസർ സർട്ടിക്കറ്റും കേസ് ലിസ്റ്റും തയ്യാറാക്കി കമ്മിറ്റ് ചെയ്തയച്ചു.

 

 

തൃശൂർ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻ്റി ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ എം. ജി. അനൂപ് കുമാർ , വി. ബി. അബ്ദുൾ ജബ്ബാർ , സിവിൽ എക്സൈസ് ഓഫിസർമാരായ നിഥിൻ. എം. മാധവൻ , കെ. യു. മഹേഷ് , വി. എം. സ്മിബിൻ , പ്രിവൻ്റീവ് ഓഫീസർ വി. എ. ഉമ്മർ , സിവിൽ എക്സൈസ് ഓഫിസർ എം. ഒ. ബെന്നി എന്നിവരാണ് കസ്റ്റഡി കൊലക്കേസിലെ 1 മുതൽ 7 വരെയുള്ള പ്രതികൾ.

 

പാവറട്ടി പോലീസും ഗുരുവായൂർ എ .സി .പി യും അട്ടിമറിച്ച കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ പ്രതിസ്ഥാനത്തുള്ള കേസുകൾ സിബിഐ അന്വേഷിക്കണമെന്ന ഹരിയാന കസ്റ്റഡി മരണക്കേസിലെ സുപ്രീം കോടതി വിധിന്യായത്തിൻ്റെ വെളിച്ചത്തിലാണ് സി ബി ഐ കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

 


മലപ്പുറം തിരൂർ കൈമലച്ചേരി സ്വദേശി രഞ്ജിത് കുമാർ (40) ആണ് കസ്റ്റഡി മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. രഞ്ജത്തിനെ മർദ്ദിക്കുന്നതിനെ എതിർത്ത് എക്സൈസ് ജീപ്പിൽ നിന്നിറങ്ങിപ്പോയ പ്രിവൻ്റീവ് ഓഫീസർ പ്രശാന്തിൻ്റെയും ജീപ്പ് ഡ്രൈവർ വി. ബി. ശ്രീജിത്തിൻ്റെയും സാക്ഷിമൊഴികൾ വിചാരണയിൽ നിർണ്ണായകമാകും.


2019 ഒക്ടോബർ ഒന്നാം തീയതിയാണ് കാക്കിക്കുള്ളിലെ ക്രൂരതയുടെ വാർത്ത സംസ്ഥാനത്തെ ഞെട്ടിച്ചത്. ഗുരുവായൂരിൽ വച്ച് 2കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ 7 എക്സൈസ് ഉദ്യോഗസ്ഥർ ചേർന്ന് അന്യായ തടങ്കലിൽ വച്ച് കസ്റ്റഡിയിൽ കൊലപ്പെടുത്തി വ്യാജരേഖകൾ ചമച്ചുവെന്നാണ് കേസ്.

 

 


പ്രതിയെ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റി യാത്രാമധ്യേ അപസ്മാര ലക്ഷണങ്ങളെ തുടർന്ന് പ്രതി അബോധാവസ്ഥയിലായെന്നും പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചുവെന്നുമായിരുന്നു എക്‌സൈസ് തുടക്കത്തിൽ നല്കിയ വിശദീകരണം.

എന്നാൽ രഞ്ജിത്തിൻ്റെ പിതാവും ഭാര്യയും മറ്റും കസ്റ്റഡി മരണമെന്ന പരാതിയുമായി രംഗത്തെത്തി. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ മർദ്ദനമേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തി. തലക്കും കഴുത്തിനും പുറകിലായി കൈമുട്ടു കൊണ്ട് അടിച്ചതു മൂലമുണ്ടായ ആന്തരിക ക്ഷതമാണ് മരണ കാരണം. ശരീരത്തിലാകെ 12 ആന്തരിക ക്ഷതങ്ങളും കണ്ടെത്തി.

 


കൈ മുട്ടുകൊണ്ടും കൈ കൊണ്ടും മർദ്ദിച്ചാലുണ്ടാകുന്ന തരം ക്ഷതം ശരീരത്തിൽ പലയിടത്തുമുണ്ട്. മുതുകിനും വയറിനും താഴെയും ക്ഷതങ്ങളുണ്ട്. മർദ്ദനമേറ്റതാണ് മരണകാരണമായതെന്ന് വ്യക്തമായതോടെ പാവറട്ടി പോലീസ് കേസ് കൊലക്കുറ്റമായി രജിസ്റ്റർ ചെയ്തു. എന്നാൽ ഉന്നത സ്വാധീനത്താൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പ്രതികളുമായി ഒത്തുകളിക്കുകയായിരുന്നു.


എക്സൈസ് ഇൻസ്പെക്ടർ ഇല്ലാതെ പ്രിവൻ്റീവ് ഓഫീസർമാർ മാത്രം പോയി പ്രതിയെ പിടിച്ചതും നിയമലംഘനമാണ്. എക്സൈസ് സംഘത്തിലുണ്ടായിരുന്ന പ്രശാന്ത് എന്ന എക്സൈസ് പ്രിവൻ്റീവ് ഓഫീസർ മർദ്ദനത്തെ തുടക്കത്തിൽ തന്നെ എതിർത്തു. മർദ്ദനത്തെ പ്രതിഷേധിച്ച് ജീപ്പിൽ നിന്നിറങ്ങിപ്പോയി.

 

 


കേസ് ഏറ്റെടുത്ത സി ബി ഐ പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി 2021 ഫെബ്രുവരി 8 ന് 7 എക്സൈസ് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 167 (പബ്ലിക് സർവൻ്റ് ക്ഷതി ഉളവാക്കണമെന്ന ഉദ്ദേശ്യത്തോടെ തെറ്റായ രേഖ തയ്യാറാക്കൽ) , 218 (ശിക്ഷയിൽ നിന്ന് ആളെ രക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെ പബ്ലിക് സെർവൻ്റ് തെറ്റായ റെക്കോർഡും ലിഖിതവും രൂപപ്പെടുത്തൽ) , 302 (കൊലപാതകം) , 323 ( സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കൽ) , 330 ( ഭയപ്പെടുത്തി കുറ്റസമ്മതം വാങ്ങാനായി അസ്ഥികൾക്ക് പൊട്ടലുളവാക്കിയുള്ള സ്വേച്ഛയാ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കൽ) , 342 ( അന്യായ തടങ്കലിൽ വക്കൽ) , 348 ( ഭയപ്പെടുത്തി കുറ്റസമ്മതം വാങ്ങാനായി അന്യായമായി തടഞ്ഞു വയ്ക്കൽ) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതിനായി പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (4 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (4 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (4 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (5 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (7 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (7 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (7 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (8 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (8 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (8 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (8 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (8 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (8 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (8 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (9 hours ago)

Malayali Vartha Recommends