ചേവായൂരില്‍ ക്രൂരമായ കൂട്ടബലാത്സഗത്തിനിരയായ യുവതി പ്രതികളിലൊരാളെ പരിചയപ്പെടുന്നത് സോഷ്യൽമീഡിയ വഴി; ട്രെയിനില്‍ കോഴിക്കോടെത്തിയ 32 കാരിയെ മൂന്ന് സുഹൃത്തുക്കളും യുവാവും ചേർന്ന് മുറിയിലെത്തിച്ചു: തൊട്ടടുത്ത മുറിയിൽ സുഹൃത്തുക്കളും... മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിച്ചു, ശേഷം മൂന്നു സുഹൃത്തുക്കളും
ചേവായൂരില്‍ ക്രൂരമായ കൂട്ടബലാത്സഗത്തിനിരയായ യുവതി പ്രതികളിലൊരാളെ പരിചയപ്പെട്ടത് നവമാധ്യമം വഴി. അത്തോളി സ്വദേശിയായ അജ്‌നാസുമായി ആരംഭിച്ച ബന്ധമാണ് യുവതിയെ കോഴിക്കോട് കൊണ്ടെത്തിച്ചത്.
ബുധനാഴ്ച ട്രെയിനില്‍ കോഴിക്കോടെത്തിയ യുവതിയെ അജ്‌നാസും സുഹൃത്തും കാറിലെത്തിയാണ് കൊണ്ടുപോയത്. ചേവരമ്പലത്തെ ഫ്ളാറ്റിൽ രണ്ട് മുറികള്‍ അജ്‌നാസും സുഹൃത്തുക്കളും എടുത്തിരുന്നു. അവിടേക്കാണ് യുവതിയെ കൊണ്ടെത്തിച്ചത്.
ഇവിടെ വച്ച് അജ്‌നാസാണ് ആദ്യം യുവതിയെ പീഡിപ്പിച്ചത്. ഈ സമയത്ത് സുഹൃത്തുക്കള്‍ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. അജ്‌നാസ് മദ്യവും മയക്കുമരുന്നും നല്‍കി തന്നെ അര്‍ധബോധാവസ്ഥയിലാക്കിയെന്നാണ് യുവതി മൊഴി നൽകിയത്.
അജ്‌നാസിന് പിന്നാലെ മുറിയിലെത്തിയ മൂന്ന് സുഹൃത്തുക്കളും യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കൊല്ലം സ്വദേശിയായ 32കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ അജ്‌നാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha