രാഹുൽ അന്നേ പറഞ്ഞു ഒരു വരി തെറ്റാതെ ഷാഫിയും പാലക്കാട് വമ്പൻ സർപ്രൈസ് അവസാന നിമിഷ ട്വിസ്റ്റ്,ഞെട്ടൽ

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയര്‍ത്തിക്കൊണ്ട് യു.ഡി.എഫ് ക്യാമ്പില്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് മുന്‍ എം.എല്‍.എയും വടകര എം.പിയുമായ ഷാഫി പറമ്പില്‍. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷാഫി പറമ്പില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. പാലക്കാട്ടെ വോട്ടര്‍മാരെ കാത്തിരിക്കുന്നത് വലിയൊരു 'സര്‍പ്രൈസ്' ആണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ അണികളില്‍ വലിയ ആവേശം നിറച്ചിട്ടുണ്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി വോട്ട് അഭ്യര്‍ത്ഥിച്ച പശ്ചാത്തലത്തിലാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ദേശീയ നേതാക്കളുടെ അഭാവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, 'വെയിറ്റ് ആന്‍ഡ് സീ' എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.
'വെയിറ്റ് ചെയ്ത് കണ്ടോളൂ, വേട്ടെടുപ്പ് ആയില്ലല്ലോ. നിങ്ങള്‍ ഷെഡ്യൂള്‍ ഇല്ല എന്നൊക്കെ അങ്ങനെ നേരത്തെ പറയല്ലേ. സന്ദീപ് വാര്യര്‍ക്ക് സീറ്റ് ഇല്ല എന്ന് പറഞ്ഞതുപോലെ പറയണ്ട. വെയിറ്റ് ആന്‍ഡ് സീ, ആരാ വരുന്നത് എന്ന് വെയിറ്റ് ചെയ്ത് കണ്ടോളൂ. അപ്പോ പാലക്കാടിന് വലിയൊരു സര്‍പ്രൈസ് ഉണ്ടാവും' -അദ്ദേഹം പറഞ്ഞു. 'നമുക്ക് എതിരെ പറയാന്‍ ആര് വരുന്നു എന്നുള്ളതിനേക്കാള്‍ നമ്മുടെ ഒപ്പം ആരുണ്ട് എന്നതിലാണ് കാര്യം. നമ്മുടെ കൂടെയുള്ളത് ജനങ്ങളാണ്. ഈ ജനാവലി മുഴുവന്‍ അതിന് വലിയ സാക്ഷ്യമാണല്ലോ. ജനങ്ങള്‍ വലിയ ആവേശത്തില്‍ തന്നെയാണ്. ഇവര്‍ ഒപ്പം നില്‍ക്കുന്നു എന്നുള്ളത് വലിയ കാര്യമാണ്' -ഒപ്പമുണ്ടായിരുന്ന സ്ഥാനാര്‍ഥി രമേഷ് പിഷാരടി പറഞ്ഞു.
'ഇത്തവണ പാലക്കാട് ആ എംഎല്‍എ മത്സരിക്കുന്നില്ലല്ലോ.. പാര്‍ട്ടി ഒരു തീരുമാനം എടുത്തില്ലേ?'
'ഒന്ന് ആലോചിച്ചു നോക്കൂ, ഒരു പ്രധാനമന്ത്രി ഇവിടെ വന്നിട്ട് ഒരു കൗണ്‍സിലറുടെ കാര്യമാണ് സംസാരിക്കുന്നത്. പ്രധാനമന്ത്രിക്ക് ബ്രിജ് ഭൂഷണ്‍ എന്ന ബി.ജെ.പി നേതാവിനെ പരിചയം ഉണ്ടോ? ഈ നാടിനുവേണ്ടി ഒളിമ്പിക് മെഡല്‍ നേടിയ സഹോദരിമാരെ കൊണ്ട് 'അത് ഞങ്ങള്‍ പുഴയില്‍ ഒഴുക്കി കളയേണ്ടി വരും' എന്ന് പറയിപ്പിച്ച ഭരണകൂടത്തിന്റെ തലപ്പത്തിരുന്നിട്ട് പാലക്കാട്ടെ കൗണ്‍സിലറുടെ കാര്യമാണോ പ്രധാനമന്ത്രി പറയേണ്ടത്? എംഎല്‍എ എന്താ ഇത്തവണ ഇവിടെ മത്സരിക്കാത്തത്? പാര്‍ട്ടി ഒരു തീരുമാനം എടുത്തില്ലേ? ഇത്തവണ പാലക്കാട് ആ എംഎല്‍എ മത്സരിക്കുന്നില്ലല്ലോ' -ഷാഫി പറമ്പില്‍ പറഞ്ഞു.
'പുതിയ പരാതിയില്‍ ഞങ്ങളുടെ പേര് പറയുന്നതിന്റെയൊക്കെ പിന്നിലെ കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. ഇതിനകത്ത് നിയമപരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്‌തോട്ടെ. ആ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെളിഞ്ഞാല്‍ ശിക്ഷ കൊടുക്കട്ടെ. സംരക്ഷിക്കാനോ നിയമ നടപടികളില്‍ നിന്ന് മാറ്റിനിര്‍ത്താനോ ഞങ്ങള്‍ ആരും ഇടപെടില്ല. ഇനി അതിന്റെ വേറെ ആംഗിള്‍ നോക്കൂ, ഈ ഗവണ്‍മെന്റിന്റെ മന്ത്രിസഭയില്‍ ഇപ്പോള്‍ മന്ത്രിയായിരിക്കുന്നവും മത്സരിക്കുന്നവരും ഉള്‍പ്പെടെയുള്ള ആളുകളും എംഎല്‍എമാരും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരും ഇത്തരം കാര്യങ്ങളില്‍ അവരെടുത്ത നിലപാട് എന്താ? ഞങ്ങള്‍ അത് പറഞ്ഞിട്ട് ഇതിനെ ന്യായീകരിക്കുന്നില്ല. ഇതില്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ പൊലീസ് പരിശോധിച്ച് കണ്ടെത്തിയിട്ട് നടപടികളിലേക്ക് പോകട്ടെ.
https://www.facebook.com/Malayalivartha



























