ഇറാനുള്ള പെട്ടി റെഡി..! ഇനി യുദ്ധം അവസാനിപ്പിക്കാം...! ഹോർമുസ് അടഞ്ഞു കിടക്കട്ടെ ഉഗ്രസ്ഫോടനത്തിൽ യുദ്ധാവസാനം

ഹോർമുസ് അടഞ്ഞു കിടക്കട്ടെ, യുദ്ധം അവസാനിപ്പിക്കാൻ തയാർ: ഡോണൾഡ് ട്രംപ് ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണെങ്കിൽ പോലും ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഹായികളോട് പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള സങ്കീർണമായ നടപടികൾ നീട്ടിവയ്ക്കാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.
ഇറാനുമായുള്ള സൈനിക നീക്കം അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാനതകളില്ലാത്ത പ്രതിസന്ധിയിലെന്ന് റിപ്പോർട്ടുകൾ. മേഖലയിലെ യുഎസ് സൈനിക ആസ്തികൾക്ക് നേരിട്ട തിരിച്ചടിയും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ അടച്ചുപൂട്ടലും ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയാണ്. ഇറാനെതിരായ പോരാട്ടത്തിൽ ട്രംപിനെ തളയ്ക്കാൻ സാധ്യതയുള്ള പത്ത് പ്രധാന വെല്ലുവിളികൾ ഇവയാണ്:
1. യുറേനിയം ശേഖരം പിടിച്ചെടുക്കൽ: അതിസാഹസിക ദൗത്യം
ഇറാന്റെ ഭൂഗർഭ തുരങ്കങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുക എന്നത് യുഎസ് കമാൻഡോകൾക്ക് വൻ വെല്ലുവിളിയാണ്. വൻതോതിലുള്ള സ്‌ഫോടകവസ്തുക്കളും ഖനന യന്ത്രങ്ങളും ഉപയോഗിച്ച് വേണം ഈ കോട്ടകൾ തകർക്കാൻ. എന്നാൽ, ഇതിനിടയിൽ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണമുണ്ടായാൽ നൂറുകണക്കിന് യുഎസ് സൈനികർ കൊല്ലപ്പെട്ടേക്കാം.
2. ഖാർഗ് ദ്വീപ് അധിനിവേശം: 'ആത്മഹത്യാപരം'
ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാർഗ് ദ്വീപ് വഴിയാണ്. ഇത് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ തങ്ങളുടെ എണ്ണശേഖരത്തിന് ഇറാൻ തന്നെ തീയിട്ടേക്കാം. ഇത് വ്യോമാക്രമണങ്ങളെ തടസ്സപ്പെടുത്തുന്ന കറുത്ത പുകപടലങ്ങൾ സൃഷ്ടിക്കും. സൈനിക വിദഗ്ധർ ഈ നീക്കത്തെ 'ആത്മഹത്യാപരം' എന്നാണ് വിശേഷിപ്പിക്കുന്നത്.
3. ഹോർമുസ് കടലിടുക്കിലെ ഭീഷണി
ലോകത്തെ എണ്ണനീക്കത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഏകദേശം അടച്ചുകഴിഞ്ഞു. കടലിടുക്കിന്റെ വീതി കുറവായതിനാൽ യുഎസ് കപ്പലുകൾക്ക് ഇറാന്റെ തീരത്തുനിന്നുള്ള മിസൈലുകളെ പ്രതിരോധിക്കാൻ കേവലം രണ്ട് മിനിറ്റിൽ താഴെ സമയം മാത്രമേ ലഭിക്കൂ. ഇത് എണ്ണക്കപ്പലുകളുടെ സുരക്ഷയ്ക്ക് വൻ ഭീഷണിയാണ്.
4. ഊർജ്ജ നിലയങ്ങൾ തകർക്കൽ: തിരിച്ചടി ഭയാനകം
ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിലും, ഇതിന് പകരമായി ഖത്തറിലെയും സൗദിയിലെയും എണ്ണ-വാതക കേന്ദ്രങ്ങൾ ഇറാൻ ലക്ഷ്യമിട്ടാൽ ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാകും കാര്യങ്ങൾ നീങ്ങുക.
5. ഹൂതികളുടെ ഇടപെടൽ
ബാബ് അൽ-മന്ദബ് കടലിടുക്ക് തടയുമെന്ന് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ഭീഷണി മുഴക്കിയിട്ടുണ്ട്. ചുവന്ന കടലിലേക്കുള്ള പ്രവേശന കവാടം അടഞ്ഞാൽ ആഗോള എണ്ണവില ബാരലിന് 150 ഡോളർ കടക്കുമെന്ന് ഉറപ്പാണ്.
6. കുടിവെള്ള വിതരണം തടസ്സപ്പെടും
ഗൾഫ് രാജ്യങ്ങളിലെ കുടിവെള്ള സ്രോതസ്സായ കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളെ (ഉലമെഹശിമശേീി ജഹമിെേ) ഇറാൻ ലക്ഷ്യം വെച്ചാൽ മേഖലയിൽ വൻ മാനുഷിക ദുരന്തമുണ്ടാകും. ഗൾഫ് രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ ഇത് നേരിട്ട് ബാധിക്കും.
7. യുഎസ് താവളങ്ങൾക്ക് നേരെയുള്ള ആക്രമണം
ഇതുവരെ മേഖലയിലെ 104 യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിക്കഴിഞ്ഞു. സുരക്ഷാ ഭീഷണിയെത്തുടർന്ന് യുഎസ് സൈനികർക്ക് തങ്ങളുടെ താവളങ്ങളിൽ നിന്ന് ഹോട്ടലുകളിലേക്കും മറ്റും മാറേണ്ടി വരുന്നത് ഏകോപനത്തെ ബാധിക്കുന്നുണ്ട്.
8. റഷ്യൻ സഹായം
സൗദിയിലെ യുഎസ് താവളങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങൾ റഷ്യ ഇറാനു കൈമാറുന്നുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി ആരോപിച്ചു. ഇറാന്റെ മിസൈൽ ആക്രമണങ്ങളുടെ കൃത്യത വർദ്ധിപ്പിക്കാൻ ഇത് കാരണമാകുന്നു.
9. റഡാർ സംവിധാനങ്ങളുടെ നാശം
ഏറ്റവും ഒടുവിൽ സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിനു നേരെയുണ്ടായ ആക്രമണത്തിൽ അമേരിക്കയുടെ ഇ-3 സെൻട്രി (ഋ3 ടലിൃ്യേ) ചാരവിമാനം തകർന്നു. ഇത് മേഖലയിലെ അമേരിക്കയുടെ നിരീക്ഷണ ശേഷിക്ക് വൻ തിരിച്ചടിയാണ്.
10. ആഭ്യന്തര പിന്തുണയിലെ കുറവ്
അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മറ്റൊരു 'അനന്തമായ യുദ്ധത്തിലേക്ക്' രാജ്യം നീങ്ങുന്നതിൽ അമേരിക്കൻ ജനതയ്ക്ക് താല്പര്യമില്ല. സ്വന്തം അണികളിൽ നിന്നുപോലും ട്രംപിന് ഇക്കാര്യത്തിൽ വിമർശനം നേരിടേണ്ടി വരുന്നുണ്ട്.
ഹോർമുസ് കടലിടുക്ക് കടന്ന് 9,000 മെട്രിക് ടൺ എൽപിജിയുമായി കപ്പൽ കൊച്ചിയിലെത്തി. വിയറ്റ്നാം പതാകയേന്തിയ അപ്പോളോ ഓഷ്യൻ എന്ന കപ്പലാണ് കൊച്ചി തുറമുഖത്തെത്തിയത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് പാചകവാതകവുമായി ബന്ധപ്പെട്ട് കേരളത്തിന് കൂടുതൽ ആശ്വാസമാകുന്ന നടപടിയാണിത്. മംഗലാപുരം തീരത്ത് 16,000 മെട്രിക് ടൺ എൽപിജിയുമായി എത്തിയ കപ്പൽ 7,000 മെട്രിക് ടണ്ണോളം അവിടെ ഇറക്കിയ ശേഷം ബാക്കി കൊച്ചിയിലെത്തിക്കുകയായിരുന്നു. കൊച്ചി പുതുവൈപ്പിനിലെ എൽപിജി ടെർമിനലിൽ നിന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വിവിധ പ്ലാന്റുകളിലേക്ക് പാചകവാതകമെത്തുമെന്നാണ് വിവരം. ഇവിടെ നിന്ന് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യും. നേരത്തെ ഹോർമുസ് കടലിടുക്ക് കടന്ന് 16,000 മെട്രിക് ടൺ എൽപിജിയുമായി വന്ന ശിവാലിക് എന്ന ചരക്കു കപ്പൽ ഇത് ഗുജറാത്തിലാണ് ഇറക്കിയത്. അവിടെ നിന്നാണ് അപ്പോളോ ഓഷ്യൻ എന്ന കപ്പൽ ഈ മാസം 26ന് എൽപിജിയുമായി മംഗലാപുരത്ത് എത്തിയത്. പശ്ചിമേഷ്യ പ്രതിസന്ധിക്ക് മുമ്പ് മാസത്തിൽ മൂന്നു തവണ 14,000 മെട്രിക് ടൺ വീതം എൽപിജി കേരളത്തിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























