സ്വന്തം ഭാര്യയെ ലൈംഗികവിൽപനയ്‌ക്ക് ഉപയോഗിച്ചു..120 പുരുഷന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.., ഓൺലൈനിലൂടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചു.. 20 വർഷം തടവ് ശിക്ഷ വിധിച്ചു..

വടക്കൻ സ്വീഡൻ സ്വദേശിയായ ഡൊമനിക് പെലിക്കോട്ട് എന്നയാളാണ് സ്വന്തം ഭാര്യയെ ലൈംഗികവിൽപനയ്‌ക്ക് ഉപയോഗിച്ചത്. 120 പുരുഷന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2024 ഒക്‌ടോബറിൽ ഡൊമിനിക്കിനെ അറസ്റ്റ് ചെയ്‌തിരുന്നു. അന്നുമുതൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.ഏകദേശം 120 പുരുഷന്മാരെ പ്രതിചേർത്ത കേസിൽ പിമ്പിംഗ്, നിരവധി ബലാത്സംഗങ്ങൾ, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തി. ലൈംഗികപ്രവർത്തനങ്ങൾ നടത്താനായി തനിക്കുമേൽ ഡൊമിനിക് സമ്മർദം ചെലുത്തുകയും അതിലൂടെ അയാൾ ധാരാളം പണം സമ്പാദിക്കുകയും ചെയ്‌തെന്നാണ് പരാതിക്കാരി പറയുന്നത്.
മയക്കുമരുന്ന് നൽകി തന്നെ ദുർബലയാക്കിയെന്നും പരാതിക്കാരി പറയുന്നു. ആക്രമണവും ഭീഷണിയും തുടങ്ങിയ മാർഗങ്ങളും പ്രതി സ്വീകരിച്ചിരുന്നതാണ് പരാതിക്കാതരിയുടെ മൊഴി.അതേസമയം, എല്ലാ പുരുഷന്മാരെയും പരാതിക്കാരി എതിർത്തിരുന്നില്ലെന്നും ചില പുരുഷന്മാരുമായുള്ള ലൈംഗികതയെ മാത്രമാണ് എതിർത്തിരുന്നതെന്നും പ്രോസിക്യൂഷൻ പറയുന്നു. ഈ സമയങ്ങളിലാണ് പരാതിക്കാരിക്കെതിരെ ലൈംഗിക പീഡനം പോലുള്ള മാർഗങ്ങൾ പ്രതി സ്വീകരിച്ചത്.ഓൺലൈനിൽ പരസ്യങ്ങൾ നൽകൽ, ഓൺലൈനിലൂടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി സ്ത്രീക്കുമേൽ സമ്മർദം ചെലുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്.
ബലാംത്സംഗ കുറ്റങ്ങൾക്കൊപ്പം മയക്കുമരുന്ന് വിതരണം ചെയ്‌തതിനും 62കാരനെതിരെ കേസെടുത്തിട്ടുണ്ട്.വെളിപ്പെടുത്തലുകൾ സ്വീഡനെ ഞെട്ടിച്ചു,ഈ കേസിനെ ഫ്രഞ്ച് വനിത ഗിസെലെ പെലിക്കോട്ടുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്. 2024 ൽ ഭർത്താവ് ഡൊമിനിക് പെലിക്കോട്ടിന് 20 വർഷം തടവ് ശിക്ഷ വിധിച്ചു. അന്നും സമാനമായ രീതിയിൽ തന്നെയായിരുന്നു പരാതി ഉന്നയിച്ചത് . ഭാര്യയെ ആവർത്തിച്ച് മയക്കുമരുന്ന് നൽകി മയക്കിക്കിടത്തിയെന്നും അവർ അബോധാവസ്ഥയിലായിരുന്നപ്പോൾ ഡസൻ കണക്കിന് പുരുഷന്മാരെ ബലാത്സംഗം ചെയ്യാൻ ക്ഷണിച്ചുവെന്നും സമ്മതിച്ചതിനെ തുടർന്നാണിത്.
ഇപ്പോഴത്തെ കേസിൽ പുരുഷൻ വർഷങ്ങളായി ഭാര്യയെ "ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അതിന് വിധേയനാകാനും" സമ്മർദ്ദത്തിലാക്കി കൊണ്ട് ഇരിക്കുകയൂം പണം സമ്പാദികയൂം ചെയ്യുകയായിരുന്നു . അതിനു വേണ്ടി ഓൺലൈൻ പരസ്യങ്ങൾ സൃഷ്ടിക്കുക, മീറ്റിംഗുകൾ സംഘടിപ്പിക്കുക, കാവൽ നിൽക്കുക, കൂടുതൽ ക്ലയന്റുകളെ ആകർഷിക്കുന്നതിനായി സ്ത്രീയെ ഓൺലൈനിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മർദ്ദം ചെലുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























